കൊച്ചി: പ്രണയം നടിച്ച് വലിയിലാക്കി. വിവാഹ വാദ്ഗാനവും നൽകി. വിവാഹം കഴിക്കാമെന്ന വ്യാജേന പാലക്കാടുകാരിയായ യുവതിയെ കൊച്ചിയിലെത്തിച്ചു. കൊച്ചിയിലെത്തിയ യുവതിയുടെ പണം മുഴുവൻ കൈക്കലാക്കി മുങ്ങിയ വിരുതനെ പോലീസ് പിടികൂടി. തൊടുപുഴ സ്വദേശിയാണ് പോലീസിന്റെ വലയിലായത്.
ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിലാണ് തൊടുപുഴ കമ്പകല്ല് കമ്പക്കാലിൽ വീട്ടിൽ അഷീക് നാസർ അറസ്റ്റിലായത്. ചതിയിൽ അകപ്പെട്ടന്ന് മനസിലായ യുവതി ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. വിവാഹം കഴിക്കാമെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിൽ എത്തിച്ചത്. ഇവിടെ ഹോം സ്റ്റേയിൽ താമസിപ്പിച്ച് 60,000 രൂപ, എടിഎം കാർഡുകൾ, രണ്ട് പവൻ മാല എന്നിവ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി ഡിസിപി ജി.പൂങ്കുഴലിയുടെ നിർദേശത്തിലാണ് അന്വേഷണം ത്വരിതപ്പെടുത്തിയതും പ്രതിയെ പിടികൂടിയതും. ചില കൂട്ടുകാരെ കൂട്ടി മറൈൻ ഡ്രൈവിൽ എത്തിയ ശേഷം യുവതിയെ അവിടെ വിട്ടു പ്രതി കടന്നു കളയുകയായിരുന്നെന്നു പൊലീസ് പറയുന്നു.
ഫോർട്ട്കൊച്ചി സിഐ മനുരാജ്, എസ്ഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തൊടുപുഴയിലെ വാടകവീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത വന്നിരുന്നു. പിന്നാലെ സംഭവം…
മൂലമറ്റം : കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത…
കണ്ണൂർ : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ…
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകൾ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നൽകിയ…
വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ…
കൊച്ചി : കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം. ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്.…