തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിയ്‌ക്ക് വിടുന്നതിനെ എതിർത്ത് മുസ്ളീം സംഘടനകൾ രംഗത്ത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സംഘടനകൾ പ്രശ്‌നത്തിലെ അപ്രായോഗികത വ്യക്തമാക്കിയത്. സ്ഥിരം റിക്രൂട്ട്മെന്റ് ബോർഡിന്റെ ആവശ്യമില്ലെന്നാണ് സമസ്‌തയടക്കം സംഘടനകളുടെ നിലപാട്.
കേരളം ഇന്ത്യയ്‌ക്കാകെ മാതൃകയാണെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനത്തും വഖഫ് നിയമനം പിഎസ്‌സിയ്‌ക്ക് വിട്ടുകൊടുത്തിട്ടില്ല എന്നും സംഘടനകൾ സർക്കാരിനെ അറിയിച്ചു. ഇത്തരത്തിൽ നിയമനം വിട്ടുകൊടുക്കുന്നത് സംഭവിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ മുസ്ളീം സമുദായങ്ങൾക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിവിധ സംഘടനാ നേതാക്കൾ പറഞ്ഞു.
യോഗത്തിൽ പങ്കെടുത്ത സംഘടനകളുടെ വികാരം മാനിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചതായി യോഗശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ വിവിധ സംഘടനാ നേതാക്കൾ വ്യക്തമാക്കി. അനുഭാവപൂർവമായ തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മതസമുദായ സംഘടനകളും വഖഫ് അംഗങ്ങളും ചേർന്ന ബോർഡ് നിയമനങ്ങൾ നടത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത 11 സംഘടനകളും അറിയിച്ചു.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…