കൊല്ലം: നൊന്ത് പ്രസവിച്ച തന്റെ പൊന്നോമനയെ ഒരു നോക്ക് കാണാതെ ചന്ദന യാത്രയായി. കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയില്‍ പ്രസവത്തിനിടെയാണ് 27കാരിയായ യുവതി അത്യാസന്ന നിലയിലായത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിറ്റുകള്‍ക്ക് ഉള്ളില്‍ മരണം സംഭവിക്കുകയായിരുന്നു. മുഖത്തല തട്ടാര്‍കോണം തൊടിയില്‍ വീട്ടില്‍ ചന്ദ്രബാബുവിന്റെയും ലീനയുടെയും മകളും ഓച്ചിറ ആയിരംതെങ്ങ് മണ്ണയില്‍ പടിഞ്ഞാറെ മന്ദിരത്തില്‍ വനോദിന്റെ ഭാര്യയുമാണ് ചന്ദന.
പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാതിരകരുന്നതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചന്ദനയുടെ ആദ്യ പ്രസവമായിരുന്നു. ആദ്യം മുതല്‍ തന്നെ ഗര്‍ഭസംബന്ധമായ ചികിത്സ വിക്ടോറിയയില്‍ ആയിരുന്നു. കഴിഞ്ഞ 15ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 വേദന അനുഭവപ്പെട്ടതോടെ ലേബര്‍ റൂമിലേക്ക് മാറ്റി. ചന്ദനയെ ചികിത്സിച്ചിരുന്ന ഗൈനകോളജിസ്റ്റ് ഈ സമയം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ഇതോടെ മറ്റൊരു ഡോക്ടറാണ് പ്രസവത്തിന് മേല്‍നോട്ടം വഹിച്ചത്. 1.52ന് ആണ്‍കുഞ്ഞിന് ചന്ദന ജന്മം നല്‍കി. ല്‍കി.
പുലര്‍ച്ചെ രണ്ടോടെ, ചാന്ദനയ്ക്ക് ആരോഗ്യ പ്രശ്‌നമുണ്ടെന്നും തിരുവനന്തപുരം എസ്.എ.ടിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞു. അബോധാവസ്ഥയിലായിരുന്ന ചാന്ദനയെ കൂടുതല്‍ ദൂരത്തേക്ക് കൊണ്ടുപോകുന്നത് ജീവന്‍ അപകടത്തിലാക്കുമെന്ന് ഭയന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. പുലര്‍ച്ചെ 2.52ന് ഡിസ്ചാര്‍ജ് ചെയ്ത് 3.15ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 3.30ന് മരണം സംഭവിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമ്പോഴും ചാന്ദനയ്ക്ക് രക്തസ്രാവം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരണത്തിന് ഇടയാക്കിയത് ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഇന്നലെ രാവിലെ വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. പ്രതിഷേധം നടക്കുന്നതിനിടെ ആസുപത്രി അധികൃതര്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്ത് ഭര്‍ത്തൃ സഹോദരിയെ ഏല്‍പ്പിച്ചു. കുഞ്ഞിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പുലര്‍ച്ചെ ജനിച്ച കുഞ്ഞിനെ പരിചരിക്കാതെയാണ് കൈമാറിയതെന്നും ആരോപണമുണ്ട്. അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ കൊല്ലം സിറ്റി പൊലസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…
ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…
പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…
കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…
മലിനീകരണ രഹിതമായി ഗതാഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ഗതാഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.…