kerala

അശ്വതിയുടെ ഓര്‍മ്മയില്‍ നിര്‍ധനരായ അഞ്ച് യുവതികള്‍ക്ക് വരണമാല്യം ഒരുക്കി ഒരച്ഛന്‍

രണ്ടു വര്‍ഷം മുമ്പാണ് ഗൃഹ പ്രവേശത്തിന് സജ്ജമായ ആ വീടിന്റെ പൂമുഖത്തേയ്ക്ക് അശ്വതിയുടെ ചേതനയറ്റ ശരീരം പൊതുദര്‍ശനത്തിനായി കിടത്തിയത്. അന്ന് കടയം കൊണ്ടുപ്പറമ്ബില്‍ വീട്ടുപരിസരത്ത് തിങ്ങിനിറഞ്ഞ ഗ്രാമം ഒന്നാകെ തേങ്ങി . പാലാ കടയത്ത് നിയന്ത്രണംവിട്ട ഓട്ടോ ഇടിച്ച് മരിച്ച കൊണ്ടൂ പ്പറമ്പില്‍ അനിലിന്റെ മകള്‍ അശ്വതി(18)യുടെ വേര്‍പാട് വിശ്വസിക്കാനാവാതെ കുടുംബത്തോടൊപ്പം നാടൊന്നാകെ
അന്ന് വിറങ്ങലിച്ചു നിന്നു.

പൊന്നുമോളുടെ നീറുന്ന ഓർമ്മകൾക്കുമേലെ ചാർത്താൻ കാരുണ്യത്തിന്റെ അഞ്ചു വരണമാല്യങ്ങൾ ഒരുക്കി കാത്തിരി ക്കുകയാണ് ഈ അച്ഛനും അമ്മയും. മൂത്ത മകൾ പാർവതിയുടെ വിവാഹം ഫെബ്രുവരി 8 നാണ്. അന്ന് ദരിദ്രകുടുംബത്തിലെ അഞ്ച് പെൺകുട്ടികളുടെ വിവാഹ സ്വപ്നങ്ങൾക്കുകൂടി വേദിയൊരുങ്ങും.

രണ്ട് വര്‍ഷത്തിനിപ്പുറം അശ്വതിയില്ലാതെ ഗൃഹപ്രവേശം നടത്തേണ്ടി വന്ന വീടിന്റെ മുറ്റം മറ്റൊരു ചടങ്ങിന് സാക്ഷിയാകുകയാണ് .മരിച്ചുപോയ പൊന്നുമോളുടെ ഓര്‍മ്മയ്ക്കായാണ് നിര്‍ധനരായ അഞ്ച് പെണ്‍കുട്ടികള്‍ക്കു കൂടി മാംഗല്യ സൗഭാഗ്യം ഒരുക്കാന്‍ അശ്വതിയുടെ അചഛന്‍ തീരുമാനമെടുത്തത്.

രണ്ടു വർഷം മുമ്പാണ് ഇളയ മകൾ അശ്വതിയുടെ ജീവിതം ഓർമ്മയായത്. പുനലൂർ മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ പൊൻകുന്നം ജങ‌്ഷനിലുള്ള കടയിലേക്ക് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയ അശ്വതി റോഡ് മുറിച്ചകടക്കാന്‍ കാത്തുനില്‍ക്കവെയാണ് പിന്നിലൂടെ പാഞ്ഞെത്തിയ എയ‌്സ‌് ഇടിച്ചുതെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ച അശ്വതി അടുത്തവീടിന്റെ മതിലില്‍ തലയിടിച്ച്‌ വീഴുകയായിരുന്നു. തലയ‌്ക്കേറ്റ ആഘാതമാണ് മരണത്തിന് ഇടയാക്കിയത്. അമിതവേഗത്തില്‍ നിയന്ത്രണം വിട്ടെത്തിയ വാഹനം യുവതിയെ ഇടിച്ചുതെറിപ്പിച്ച്‌ 50 മീറ്ററോളം മുന്നോട്ടുപോയി റോഡരുകില്‍ പര്‍ക്കുചെയ്തിരുന്ന മാരുതി കാറില്‍ ഇടിച്ച ശേഷം സമീപത്തെ റബര്‍തോട്ടത്തിലേക്ക് കയറിയാണ് നിന്നത്.

സംഭവസ്ഥലത്തു തന്നെ അശ്വതി പിടഞ്ഞുമരിച്ചു. 2018 ഏപ്രിൽ 21ന് രാവിലെ പത്തരയോടെയായിരുന്നു ഉറ്റവരെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ ബി.കോം വിദ്യാർത്ഥിനിയായിരുന്നു.ഇക്കാലമത്രയും ആ വേർപാടിൽ മനസുരുകി കഴിയുകയായിരുന്നു അനിലും ഷീജയും ചേച്ചി പാർവതിയും.

ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയായ പാർവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെ ഒരു തീരുമാനമെടുത്തു; സാമ്പത്തിക ബുദ്ധിമുട്ടുമൂലം വിവാഹം തടസ പ്പെട്ട അഞ്ച് പെൺകുട്ടികളെ അതേ വേദിയിൽ മിന്നു ചാർത്തിക്കുക. നിത്യ തയിലേക്കു പോയ അശ്വതിയുടെ ഓർമ്മകൾക്ക് ചാർത്താവുന്ന ഏറ്റവും വലിയ സമ്മാനമാണിതെന്ന് ഈ കുടുംബം കരുതുന്നു. പാർവതിയുടെ പ്രതിശ്രുത വരൻ കൃഷ്ണ മോഹനനും കുടുംബത്തിനും ഇക്കാര്യത്തിൽ നൂറു സമ്മതം.

അത്യാവശ്യം സ്വർണാഭരണങ്ങളും വിവാഹ വസ്ത്ര ങ്ങൾ മുതൽ ചെരുപ്പു വരെയും വാങ്ങിനൽകാനാണ് തീരുമാനം. യുവതികളെ തിരഞ്ഞെടുത്തു. മുത്തോലിയിലെ ഓഡി റ്റോറിയത്തിൽ പാർവതിയുടെ വിവാഹത്തിനൊപ്പം സമൂഹ വിവാഹവും നടക്കും. വധൂവരന്മാർക്ക് ആശംസകളുമായി മാണി സി. കാപ്പൻ, ജോസ് കെ. മാണി, തോമസ് ചാഴിക്കാടൻ, വിവിധ രാഷ്ട്രീയ സമുദായ സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Karma News Network

Recent Posts

വനിതാ ഗാര്‍ഡിന് നേരേ തീവണ്ടിയില്‍ ആക്രമണം, മൊബൈലും പണവും തട്ടിയെടുത്തു

ചെന്നൈ: മലയാളി വനിതാ ഗാര്‍ഡിനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും രേഖകളും കവര്‍ന്നു. കൊല്ലം സ്വദേശിനി രാഖി(28)ക്കുനേരെയാണ് മധുരയ്ക്ക് സമീപംവെച്ച്…

8 mins ago

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി പിആർ ജോലി ചെയ്യിച്ചു, അപർണ സെൻ ശമ്പളം തരാതെ പറ്റിച്ചു, പരാതിയുമായി യുവമാധ്യമ പ്രവർത്തക

തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിന് വേണ്ടി പിആർ വർക്ക് നടത്തി ഫണ്ട് തട്ടിപ്പ് നടത്തിയ വിവരങ്ങളാണ് പുറത്തു വരുന്നത്. ചെയ്ത ജോലിക്ക്…

28 mins ago

ഭീകര ഫണ്ടിം​ഗിനായി ചെലവഴിച്ചത് 91 കോടി, ന്യൂസ്‌ ക്ലിക്കിന് ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധം, ഡൽഹി പൊലീസിന്റെ കുറ്റപത്രം ന്യൂസ്‌ ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കുംലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. ഭീകര ഫണ്ടിം​ഗിനായി ന്യൂസ്‌ ക്ലിക്ക് വഴി 91 കോടി രൂപ ചെലവഴിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. മാർച്ച് 30നാണ് പട്യാല ഹൗസ് കോടതിയിൽ 8000 പേജുകളുള്ള കുറ്റപത്രം ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ സമർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കോടതി കുറ്റപത്രം അംഗീകരിച്ചത്. രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് സഹായം വാങ്ങിയെന്ന കേസിലാണ് ന്യൂസ്‌ ക്ലിക്കും പ്രബീർ പുരകായസ്തയും അന്വേഷണം നേരിടുന്നത്. ചൈനീസ് പ്രൊപ്പഗണ്ട ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനായി ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് പുരകായസ്തക്കെതിരെ യുഎപിഎ പ്രകാരം അന്വേഷണം നടക്കുകയാണ്. പുരകായസ്തയേയും സഹസ്ഥാപകനായ അമിത് ചക്രവർത്തിയെയും കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിലാണ് നിലവിൽ ഇരുവരും ഉള്ളത്. കുറ്റപത്രത്തിൽ പറയുന്നത് തെറ്റായ വിവര പ്രചാരണം: ചൈനീസ് അവകാശവാദങ്ങളെ അംഗീകരിച്ച് കശ്മീരും അക്സായ് ചിനും ഇല്ലാത്ത ഇന്ത്യയെ ചിത്രീകരിക്കാൻ ഭൂപടങ്ങളിൽ മാറ്റം വരുത്തി. പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും പ്രേരണ: കർഷക പ്രതിഷേധങ്ങൾക്കും ഡൽഹി കലാപത്തിന്റെയും അണിയറയിൽ പ്രവർത്തിച്ച വിവിധ തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകാൻ പുരകയസ്ത ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. സിഎഎ/എൻആർസിക്കെതിരെ ജനങ്ങളെ അണിനിരത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. നിയമങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ച് വിദ്വേഷം വളർത്താൻ ന്യൂസ്‌ ക്ലിക്കിലൂടെ ശ്രമിച്ചു. കൊവിഡ് വാക്സിൻ തെറ്റായ വിവരങ്ങൾ: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന വാക്സിനുകൾക്കെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ അമേരിക്കൻ കോടീശ്വരനായ നെവിൽ റോയ് സിംഗ്ഹാമും സംഘവുമായി ഗൂഢാലോചന നടത്തി. മാവോയിസ്റ്റുകളുമായുള്ള ബന്ധം: പുരകായസ്തയ്‌ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമായി (മാവോയിസ്റ്റ്) സജീവമായ ബന്ധമുണ്ടായിരുന്നതായും അവരുടെ പ്രവർത്തനങ്ങൾക്ക് പണം നൽകിയിരുന്നതായും ഡൽഹി പൊലീസ് കണ്ടെത്തിചൈനീസ് പ്രൊപ്പ​ഗാണ്ട പ്രചരണം: പുരകായസ്തയ്‌ക്കും ന്യൂസ്‌ ക്ലിക്കിനും ചൈനീസ് പ്രൊപ്പ​ഗാണ്ട പ്രചരിപ്പിക്കുന്നതിനായി ഗണ്യമായ ഫണ്ട് ലഭിച്ചതായി കുറ്റപത്രം സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ‘ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കാനായി’ ന്യൂസ് ക്ലിക്കിലേക്ക് ചൈനീസ് ഫണ്ട് എത്തി എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം എന്ന സംഘവുമായി ചേര്‍ന്ന് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രബീര്‍ പുരകായസ്ത ശ്രമിച്ചുവെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 45 ദിവസത്തിനുശേഷമാണ് പുരകായസ്തയെ യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചൈനീസ് അനുകല പ്രചാരണം നടത്താനായി ന്യൂസ് ക്ലിക്ക് പണം വാങ്ങി എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. ഇതിനൊപ്പം നൂറോളം കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. ഒക്ടോബര്‍ മൂന്നിന് നടന്ന മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ ന്യൂസ് ക്ലിക്കിലെ 46 മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും അവരുടെ ഫോണുകള്‍ അടക്കമുള്ള 300-ലേറെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌ ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കുംലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. ഭീകര ഫണ്ടിം​ഗിനായി ന്യൂസ്‌…

43 mins ago

മേയർ – ഡ്രൈവർ തർക്കം, കെ.എസ്.ആർ.ടി.സി ബസിലെ ഡി.വി.ആറിൽ മെമ്മറി കാർഡില്ല

മേയർ- ഡ്രൈവർ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു ഓടിച്ച ബസ് പൊലീസ് പരിശോധിച്ചു. ബസിനുള്ളിലെ കാമറയുടെ ഡി.വി.ആർ കണ്ടെത്തിയെങ്കിലും ഡി.വി.ആറിൽ…

60 mins ago

വാണിജ്യ സിലിണ്ടർ വില കുറച്ചു, പുതിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം : രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപ കുറച്ചു. വാണിജ്യ…

1 hour ago

ശ്രീവിദ്യ മുല്ലശേരി രാഹുല്‍ വിവാഹം സെപ്റ്റംബര്‍ എട്ടിന്

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ്…

1 hour ago