topnews

ശബരിമല വികസനത്തിനായി കേന്ദ്ര സർക്കാരിൻ്റെ 11 കോടി

ശബരിമലയിൽ 11 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ ടൂറിസം പദ്ധതിയിലാണ് ശബരിമലയിൽ 11 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ അനുമതി ലഭിച്ചത്. ടെൻഡർ നടപടി തുടങ്ങി. സന്നിധാനം വലിയ നടപ്പന്തൽ നവീകരണം (3 കോടി), പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ വഴിവിളക്ക് സ്ഥാപിക്കൽ (3 കോടി), സന്നിധാനത്ത് തീർഥാടക ക്ഷേമ മന്ദിരത്തിന് (90 ലക്ഷം), പമ്പ ഗണപതി കോവിൽ തിരുമുറ്റം നവീകരണം (4.11 കോടി) എന്നിവയാണ് നടപ്പാക്കുന്നത്.

സന്നിധാനത്തെ തിരക്കിൽ കൂട്ടംപിരിയുന്നവരെ ഇരുത്തുന്നതിനും മുതിർന്ന പൗരന്മാർക്ക് വിശ്രമത്തിനുമുള്ള സൗകര്യമാണ് തീർഥാടക ക്ഷേമ മന്ദിരത്തിൽ ഉള്ളത്. ഇൻഫർമേഷൻ സെന്റർ, വിശ്രമത്തിനുള്ള ഹാൾ, ശുചിമുറികൾ എന്നിവയും ഉണ്ടാകും. പമ്പ ഗണപതി കോവിൽ മുറ്റത്ത് കല്ലുപാകി നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സന്നിധാനം വലിയ നടപ്പന്തലിൽ ഗ്രാനൈറ്റ് ഇട്ട് മോടി കൂട്ടും. പമ്പ മുതൽ സന്നിധാനം വരെ 4 ഘട്ടമായി തിരിച്ചാണ് വഴിവിളക്കുകൾ സ്ഥാപിക്കുന്നത്…കൂടാതെ കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ നിന്നും ലഭിച്ച ആകെ വരുമാനം 263.46 കോടി രൂപ.. കഴിഞ്ഞ വർഷത്തേക്കാൾ 95.35 കോടി രൂപ കൂടുതലുണ്ട്.

കഴിഞ്ഞ വർഷം ആകെ വരുമാനം 168.11 കോടി രൂപയായിരുന്നു. എന്നാൽ 2017-18 വർഷത്തെ ആകെ വരുമാനം 263.77 കോടിയായിരുന്നു വരുമാനം.അതിനിടെ കഴിഞ്ഞ ദിവസമാണ് ശബരിമല തിരുവാഭരണ സംരക്ഷണത്തിന് മുൻ ജഡ്ജിയെ സുപ്രീംകോടതി നിയമിച്ചത് . കേരള ഹൈക്കോടതി മുൻ ജഡ്ജി സി എം രാമചന്ദ്രൻ നായരെയാണ് സുപ്രീംകോടതി നിയമിച്ചത്. തിരുവാഭരണത്തിൻ്റെ എണ്ണവും നിലവാരവും പരിശോധിച്ച് നാലഴ്ചക്കകം റിപ്പോര്‍ട്ട് നൽകണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.പന്തളം രാജകുടുംബാംഗം രേവതി നാൾ പി രാമവര്‍മ്മ രാജ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണം ദൈവത്തിൻ്റെയാണോ രാജകുടുംബത്തിൻ്റെയാണോ എന്നതിൽ വ്യക്തവേണമെന്ന് ജസ്റ്റിസ് എൻ വി രമണ ആവശ്യപ്പെട്ടത്.

പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനാകില്ലെയെന്നും കോടതി ആരാഞ്ഞിരുന്നു. പന്തളം രാജകുടുംബാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായതോടയാണ് സുപ്രീംകോടതിയുടെ ഇടപെടൽ.ശബരിമല ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. തിരുവാഭരണത്തിന്‍റെ ഉടമസ്ഥാവകാശം ദൈവത്തിനാണോ പന്തളം കൊട്ടാരത്തിനാണോ എന്നായിരുന്നു ജസ്റ്റിസ് എൻ വി രമണയുടെ ചോദ്യം.

Karma News Network

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

8 hours ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

9 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

9 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

10 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

10 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

11 hours ago