സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും കൊറോണ ബാധിക്കാത്ത അനവധിയാളുകൾ കേരളത്തിൽ ഉള്ളതുകൊണ്ടാണ് പോസിറ്റീവ് കേസുകൾ എപ്പോഴും ഉയർന്ന് നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ ഗതിയിൽ ഒരു തവണ കൊറോണ ബാധിച്ചവർക്ക് പെട്ടെന്ന് വീണ്ടും രോഗം പിടിപെടാറില്ല. എന്നാൽ കേരളത്തിൽ ഇനിയും നിരവധിയാളുകൾ ഈ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു നിൽക്കുന്നത് കൊണ്ടാണ് പോസിറ്റീവ് കേസുകൾ കൂടി നിൽക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലായിടത്തും കൊറോണ ബാധ കൂടുതലായി നിന്നപ്പോൾ കേരളം പ്രതിരോധം തീർത്തു. കുറ്റപ്പെടുത്തുന്നവരുടെ ലക്ഷ്യം വേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമായതിനാലാണ് രോഗവ്യാപനം പിടിച്ചുനിർത്താനായതെന്നും കുറഞ്ഞ മരണനിരക്കെന്നും അവകാശപ്പെട്ട മുഖ്യമന്ത്രി, വാക്‌സിനെടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണമെന്നും ആവശ്യപ്പെട്ടു. വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ പ്രതിരോധ കുത്തിവെയ്പ്പിന് തയ്യാറാകണം. ഡിസംബർ പകുതിയോടെ രണ്ടാം ഡോസ് പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…
ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…
ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…
സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…
ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…
തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…