ത്വക്ക് രോഗത്തിന് മന്ത്രവാദ ചികിത്സ നടത്തിയ യുവതി മരിച്ചെന്ന് പരാതി. കോഴിക്കോട് കല്ലാച്ചി കുനിങ്ങാട് സ്വദേശിനി ന്യുർജഹാനാണ് മരിച്ചത്. 44 വയസായിരുന്നു. മന്ത്രവാദ ചികിത്സയുടെ പേരിൽ ഭർത്താവ് വൈദ്യസഹായം നിഷേധിച്ചതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ചികിത്സയ്ക്കായി ആലുവയിലേക്ക് കൊണ്ടുപായത് ഭർത്താവെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ കോഴിക്കോട് വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിൽവെച്ചായിരുന്നു മരണം. ഭർത്താവ് ജമാലാണ് മന്ത്രവാദ ചികിത്സയുടെ പേരിൽ യുവതിയ്‌ക്ക് വൈദ്യസഹായം നിഷേധിച്ചത്. മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്മാർട്ടം നാളെ നടക്കും. പോലീസ് ഇടപെട്ട് നൂർജഹാന്റെ മൃതദേഹം മന്ത്രവാദ കേന്ദ്രത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വളയം പോലീസ് അന്വേഷണം ആരംഭിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…
കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…
റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…
ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…
നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബംഗാളിലെ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…