ബംഗളൂരു : വർഷങ്ങളോളം പ്രണയിച്ചാലും പിന്നീട് വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് പറയുന്നത് വഞ്ചനയല്ലെന്ന് ഹൈക്കോടതി. പ്രണയിച്ചു വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാമമൂർത്തി സ്വദേശിയായ യുവതി നാട്ടുകാരനായ യുവാവിനെതിരെ നൽകിയ കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഇത്തരത്തിലൊരു പരാമർശം നടത്തിയത്.
യുവാവിനും കുടുംബാംഗങ്ങൾക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. കാമുകനും കുടുംബവും തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് 2020 മെയ് 5 നാണ് യുവതി യുവാവിനും കുടുംബത്തിനും എതിരെ രാമമൂർത്തിനഗർ പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വഞ്ചനാക്കുറ്റത്തിനാണ് യുവാവിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
എട്ട് വർഷമായി ഇവർ പ്രണയത്തിൽ ആയിരുന്നു. എന്നാൽ, മറ്റൊരു പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം കുടുംബം നിശ്ചയിച്ചു. ഇതോടെ യുവാവ് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
തുടർന്നാണ് യുവതി പരാതി നൽകിയത്. പിന്നാലെ പോലീസിന്റെ നടപടിക്കെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ ജസ്റ്റിസ് കെ നടരാജൻ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നിർണായക വിധി പ്രഖ്യാപിച്ചത്.
പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ നായർ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…
കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…
ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…
കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…