ദുരന്ത മുഖത്തുനിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് മരിച്ച ദേവികയുടെ അമ്മ പറയുന്നതിങ്ങനെ.. അര്‍ധരാത്രി പെട്രോളുമായി മിഥുന്‍ വന്നത് മകളെ മാത്രം ലക്ഷ്യമിട്ടല്ല, മറിച്ച് തങ്ങളെ നാലുപേരെയും ലക്ഷ്യമിട്ടായിരുന്നു. ആ മരണവക്കില്‍ നിന്ന് ഓടികയറിയത് തലനാരിഴയ്ക്കാണെന്നും അമ്മ പറയുന്നു.
തന്റെ ദേഹത്തും മിഥുന്‍ പെട്രോള്‍ ഒഴിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മകളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചതിനുശേഷം മിഥുന്‍ മരിക്കുകയായിരുന്നു. കളക്ടറേറ്റിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയും പറവൂര്‍ സ്വദേശി മിഥുനുമാണ് മരിച്ചത്. യുവാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവിനും സാരമായി പൊള്ളലേറ്റിരുന്നു. പിതാവ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.അര്‍ധരാത്രി മിഥുനെത്തി വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ പിതാവ് ഷാലന്‍ തുറക്കുകയായിരുന്നു.
അതിക്രമിച്ചു കടന്ന യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി. ഇത് കണ്ട അമ്മ അഞ്ചാംക്ലാസുകാരിയായ അനിയത്തിയെയും കൂട്ടി ഓടി വീടിന് പുറത്ത് ഇറങ്ങുകയായിരുന്നു. ഇതിനാലാണ് ദുരന്തവക്കില്‍ നിന്ന് കരകയറാനായത്. സംഭവത്തെ തുടര്‍ന്ന് അമ്മ ബോധരഹിതയായി. ഇപ്പോള്‍ ഇവരും ചികിത്സയിലാണ്. മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ ജോമോൾ (25) ആണ്…
ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം…
തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട ഐസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)…
ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളും ഭീഷണികളും കണക്കിലെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)…
നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് തട്ടികയറിയ മേയറെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു…
എറണാകുളം: സ്വന്തം കരൾ പിതാവിന് ദാനമായി നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി പതിനേഴുകാരൻ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസൺ സ്കറിയയാണ്…