കോന്നി ചിറ്റൂര്‍ മുക്ക് പുന്നമൂട്ടില്‍ മേലെമുറിയില്‍ അനീഷിനും ഭാര്യ സരിതയ്ക്കുമാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 3 മുതലാണ് ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ ആദ്യമായി ചികിത്സ തേടിയെത്തിയത്.
അന്ന് ചികില്‍സ നല്‍കിയ ഡോക്ടര്‍ സരിത ഗര്‍ഭിണിയാണെന്നും സ്‌കാനിംഗില്‍ ഇരട്ടക്കുട്ടികളാണെന്നും പറഞ്ഞു. ഇതിനായി രണ്ട് തവണ സ്‌കാനിംഗ് നടത്തിക്കുകയും ചെയ്തു. ജൂലൈ 3 മുതലുള്ള മെഡിക്കല്‍ രേഖകള്‍ ഇവരുടെ കൈവശമുണ്ട്. ഗര്‍ഭിണിക്ക് സമാനമായ എല്ലാ ശാരീരിക പ്രത്യേകതകളും സരിതയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് 9 മാസം കഴിഞ്ഞിട്ടും പ്രസവ തിയതി നല്‍കിയിരുന്നില്ല. പിന്നീട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സരിതയെ സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയല്ലെന്ന യാഥാര്‍ത്ഥ്യം പുറത്തായത്.
ഇവരുടെ സംഭവമറിഞ്ഞെത്തിയവര്‍ ആശുപത്രിയില്‍ ബഹളം വെച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഡോക്ടറുമായി സംസാരിച്ചു. അവര്‍ക്ക് ലഭിച്ച വിശദീകരണം ഇത്തരത്തില്‍ തന്നെയാണ്. എന്തായാലും ഈ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുന്നതിനൊപ്പം നിയമ നടപടികള്‍ക്ക് ഒരുങ്ങുവാനാണ് അനീഷിന്റെയും സരിതയിടെയും തീരുമാനം.
കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…
തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…
ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്…
കൊച്ചി: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍…
തിരുവനന്തപുരം. തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോഗികളെ…