പിറക്കാന്‍ പോകുന്നത് ഇരട്ടകള്‍ ; പക്ഷേ പ്രസവത്തിനെത്തിയപ്പോള്‍ സംഭവിച്ചത്‌

കോന്നി ചിറ്റൂര്‍ മുക്ക് പുന്നമൂട്ടില്‍ മേലെമുറിയില്‍ അനീഷിനും ഭാര്യ സരിതയ്ക്കുമാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 3 മുതലാണ് ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ ആദ്യമായി ചികിത്സ തേടിയെത്തിയത്.

അന്ന് ചികില്‍സ നല്‍കിയ ഡോക്ടര്‍ സരിത ഗര്‍ഭിണിയാണെന്നും സ്‌കാനിംഗില്‍ ഇരട്ടക്കുട്ടികളാണെന്നും പറഞ്ഞു. ഇതിനായി രണ്ട് തവണ സ്‌കാനിംഗ് നടത്തിക്കുകയും ചെയ്തു. ജൂലൈ 3 മുതലുള്ള മെഡിക്കല്‍ രേഖകള്‍ ഇവരുടെ കൈവശമുണ്ട്. ഗര്‍ഭിണിക്ക് സമാനമായ എല്ലാ ശാരീരിക പ്രത്യേകതകളും സരിതയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് 9 മാസം കഴിഞ്ഞിട്ടും പ്രസവ തിയതി നല്‍കിയിരുന്നില്ല. പിന്നീട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സരിതയെ സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയല്ലെന്ന യാഥാര്‍ത്ഥ്യം പുറത്തായത്.

ഇവരുടെ സംഭവമറിഞ്ഞെത്തിയവര്‍ ആശുപത്രിയില്‍ ബഹളം വെച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഡോക്ടറുമായി സംസാരിച്ചു. അവര്‍ക്ക് ലഭിച്ച വിശദീകരണം ഇത്തരത്തില്‍ തന്നെയാണ്. എന്തായാലും ഈ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുന്നതിനൊപ്പം നിയമ നടപടികള്‍ക്ക് ഒരുങ്ങുവാനാണ് അനീഷിന്റെയും സരിതയിടെയും തീരുമാനം.