കോവിഡ് കാലത്തേ പിണറായി സര്‍ക്കാരിന്റെ തട്ടിപ്പും ചതിയും വ്യക്തമാക്കി കെ.എസ്.ഇ ബി നിരക്കില്‍ തട്ടിപ്പ്. കെ.എസ്.ഇ.ബി ബില്‍ തുകയില്‍ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നു. 60 ദിവസത്തേ വൈദ്യുതി ബില്ലിനു പകരം 70 ദിവസത്തേ ബില്ല് തിക ഈടാക്കി ജനങ്ങള്‍ക്ക് പണം അടക്കാനുള്ള ബില്ലുകള്‍ നല്കി തുടങ്ങി. കോവിഡ് കാലത്ത് കേരളത്തേ പൊന്നു പോലെ നോക്കും എന്ന് തള്ളുന്ന മുഖ്യമന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ അതോ മണി ആശാന്റെ മാത്രം കുരുട്ട് ബുദ്ധിയാണോ. എന്തായാലും 10 ദിവസത്തേ അധിക ബില്ല് കൂടി ഈടാക്കി ഖജനാവില്‍ എത്തിക്കാം മാത്രം അപാര ബുദ്ധിമാനല്ല മണിയാശാന്. ഇത് പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും നയം തന്നെയാണ് എന്നും കരുതേണ്ടിവരും
ഇത് കൊറോണ കാലത്തേ വൈദ്യുതി വകുപ്പിന്റെ കൊള്ളയാണ് എന്നാണ് വി.ഡി സതീശന് എം.എല്‍.എ പ്രതികരിച്ചിരിക്കുന്നത്. എല്ലാവരും വീട്ടില്‍ ഇരിക്കുമ്പോള്‍ വൈത്യുതി ബില്ലുകള്‍ ഇരട്ടി വരെയായി ഉയര്‍ന്നു. അതിനിടെ ഉപയോഗിക്കാത്ത 10 ദിവസത്തേ പണം കൂടി കൂട്ടി ഇട്ട് 70 ദിവസത്തേ ബില്ല് നല്‍കുന്നത് കൊല ചതി എന്നും അദ്ദേഹം പറഞ്ഞു. 20000 കോടി രൂപ തള്ളി മറിച്ച് വാദ്ഗാനം നടത്തിയ കേരള സര്‍ക്കാര്‍ ഒരു രൂപ പോലും ജനങ്ങള്‍ക്ക് അക്കൗണ്ടില്‍ നല്‍കിയിട്ടില്ല. വൈദ്യുതി ബില്ല് ഇളവു ചെയ്ത് കൊടുക്കും എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇളവല്ല ഇപ്പോള്‍ മുട്ടന്‍ ഇരുട്ടടിയും കൊള്ളയുമാണ് നടക്കുന്നത്. സര്‍ക്കാരിനു പണം ഉണ്ടാക്കാന്‍ ഇത്തരത്തില്‍ പട്ടിണി കാലത്ത് തന്നെ തീവെട്ടി കൊള്ള ചെയ്യരുത്
മീറ്റര്‍ റീഡിംഗില്‍ പുതിയ രീതികള്‍ കൊണ്ടുവന്ന് വൈദ്യുതി ബോര്‍ഡ് ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്ന് വി.ഡി സതീശന് വ്യക്തമാക്കി. നേരത്തെ മുതല്‍ 60 ദിവസത്തെ റീഡിംഗ് എടുത്താണ് ബില്ലുകള്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ രീതിയനുസരിച്ച് റീഡിംഗ് എടുത്തപ്പോള്‍ 7 മുതല്‍ 10 ദിവസം വരെ വര്‍ദ്ധിച്ചു. ഇത് നിലവിലെ സ്ലാബ് മാറുന്നതിനും അതുവഴി ബില്‍ തുക ഭീമമായ തോതില്‍ വര്‍ദ്ധിക്കുന്നതിനും ഇടയായി. പലരും ഇത് മനസ്സിലാകാതെ ബില്ലടക്കുകയാണ്.
70 ദിവസം വൈദ്യുതി ഉപയോഗിച്ച ഒരു ഗാര്‍ഹിക ഉപഭോക്താവിന് 60 ദിവസം കണക്കാക്കി അന്ന് ഏത് സ്ലാബില്‍ വരുമോ ആ സ്ലാബില്‍ മൊത്തം ബില്ലു ചെയ്യുന്ന രീതി. ഇത് മൂലം 1001 യൂണിറ്റ് ഉപയോഗിച്ച ഒരാള്‍ക്ക് 70 ദിവസം കൊണ്ട് 9811 രൂപ ബില്‍ വന്നാല്‍ അത് 60 ദിവസത്തേക്ക് കണക്കാക്കി 70 ദിവസത്തേക്ക് ബില്‍ ചെയ്യുമ്പോള്‍ 8135 രൂപ വരും. എന്നാല്‍ അയാള്‍ക്ക് 60 ദിവസത്തേക്ക് മാത്രം പഴയത് പോലെ ബില്‍ ചെയ്തിരുന്നുവെങ്കില്‍ 7033 രൂപയേ വരുമായിരുന്നുള്ളൂ. ആയിരം രൂപ കുറച്ച് കിട്ടി എന്ന് തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ രണ്ട് മാസം കഴിയുമ്പോള്‍ അടുത്ത ബില്ലില്‍ കൊടുക്കേണ്ട 10 ദിവസത്തെ ബില്ലുകൂടി ഈ മാസം അഡ്വാന്‍സായി വാങ്ങിച്ചിരിക്കുകയാണ്. കൊവിഡിന്റെ കാലത്ത് സാധാരണക്കാരന് ബില്ലു തന്നെ അടക്കാന്‍ പാടുപെടുമ്പോഴാണ് അവന്റെ തലയില്‍ ഈ ഭാരം കൂടി കെട്ടിവയ്ക്കുന്നത്.അടിയന്തിരമായി എല്ലാ ഉപഭോക്താക്കള്‍ക്കും പതിവ് പോലെ 60 ദിവസം കണക്കാക്കി ബില്‍ കുറച്ചു നല്‍കണം. യഥാര്‍ത്ഥത്തില്‍ പല സംസ്ഥാനങ്ങളും താഴ്ന്ന വരുമാനക്കാര്‍ക്ക് ഈ മാസങ്ങളില്‍ വൈദ്യുതി സൗജന്യമാക്കിയപ്പോള്‍ കേരളത്തില്‍ ഉപഭോക്താക്കളെ ബോര്‍ഡ് കൊള്ളയടിക്കുകയാണ്.
പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…
വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത് സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് തടഞ്ഞുനിർത്തിയ സംഭവത്തിൽ സൂപ്പർ ഫാസ്റ്റിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി പോലീസ്.…
തൃശൂർ : പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോത്തിനെ…
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണപ്പെടുത്തിയ സംഭവത്തിൽ കോർപ്പറേഷൻ ഓഫീസിൽ ബിജെപിയുടെ പ്രതിഷേധം. മേയർ സമൂഹത്തോട് മാപ്പുപറയണം ഡ്രൈവറോട്…
ലണ്ടൻ : നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ വീടിനുള്ളിലേക്ക് വാഹനം ഇടിച്ച് കയറ്റുകയും സമീപമുള്ളവരെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്ത 36 കാരനായ പ്രതിയെ…