more

പറക്കമുറ്റും മുമ്പേ പിതാവ് നഷ്ടമായി, ചിറകിനുള്ളില്‍ പൊതിഞ്ഞ് വിധിയെ തോല്‍പ്പിച്ച അമ്മ, രമാദേവി അഭിമാനം

മലയാളികള്‍ എപ്പോഴും അറിയാന്‍ ആഗ്രഹിച്ചതാണ് ആ പഞ്ചരത്‌നങ്ങളുടെ വിശേഷങ്ങള്‍.അച്ഛനെ നഷ്ടപ്പെട്ട അഞ്ച് മക്കളെയും പഠിപ്പിച്ച് ഒരു കരക്ക് എത്തിച്ച അമ്മയെയും മലയാളികള്‍ എന്നും ഓര്‍ക്കും.പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേരുടെ വിവാഹമാണ് കഴിഞ്ഞ ദിവസം ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് നടന്നത്.സോഷ്യല്‍ മീഡിയകളിലും ഇവരുടെ വിവാഹ വിശേഷങ്ങള്‍ ചര്‍ച്ചയാണ്.ഇപ്പോള്‍ പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേരുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു കുറിപ്പാണ് സോഷ്യല്‍ ലോകത്ത് പ്രചരിക്കുന്നത്.കേരള ഹോട്ടല്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ താടിക്കാരന്‍ ചെങ്ങായി എന്ന അക്കൗണ്ടില്‍ നിന്നുമാണ് കുറിപ്പ് എത്തിയിരിക്കുന്നത്.വിധിയുടെ ക്രൂരതയില്‍ തളര്‍ന്നു വീഴാതെ അഞ്ചു മക്കളേയും ഇതുവരെ എത്തിച്ച രമാദേവി എന്ന അമ്മ അഭിമാനതാരമാണെന്ന് കുറിപ്പില്‍ പറയുന്നു.അമ്മയുടെ ആത്മധൈര്യമാണ് ഞങ്ങള്‍ക്ക് ഈ സൗഭാഗ്യങ്ങള്‍ തന്നതെന്ന മകള്‍ ഉത്തരയുടെ വാക്കുകള്‍ കടമെടുത്തു കൊണ്ടാണ് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,രമാദേവി എന്ന അമ്മയാണ് ഇന്നത്തെ അഭിമാന താരം..ഒറ്റ പ്രസവത്തില്‍ അഞ്ചു മക്കള്‍. ഒരാണും നാലു പെണ്ണും.ഉത്ര,ഉത്തര,ഉത്തമ,ഉത്രജ,ഉത്രജന്‍.പറക്കമുറ്റും മുന്നേ പിതാവ് ആത്മഹത്യ ചെയ്തു.എന്നാല്‍ തളര്‍ന്നു പോകാതെ അഞ്ചു പേരെയും തന്റെ ചിറകിനുള്ളില്‍ പൊതിഞ്ഞ് വിധിയെ പൊരുതി തോല്‍പ്പിച്ച് ഇന്ന് അവരില്‍ മുന്നു പേരെ അഭിമാനത്തോടെ വിവാഹം കഴിപ്പിച്ചയച്ചു..ഒരാളുടെ വിവാഹം വരന്‍ വിദേശത്തായതിനാല്‍ പിന്നീട് നടത്തും.ഈ അഞ്ചു മക്കളെയും വിധിയുടെ ക്രൂരതയില്‍ തളര്‍ന്ന് വീഴാതെ ഇത്രയും വരെ എത്തിച്ച രമാദേവി എന്ന അമ്മയാണ് ഇന്നത്തെ അഭിമാന താരം.

കടന്നുവന്ന വഴികളെക്കുറിച്ച് ഉത്തരയുടെ വാക്കുകള്‍ ഇങ്ങനെ,അമ്മയാണ് ഞങ്ങള്‍ക്കെല്ലാം അമ്മയുടെ ശക്തികൊണ്ടാണ് ഇവിടം വരെ എത്തിയത്. ഒരുപാട് പ്രതിസന്ധികളിലൂടെ ആണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്,അതൊന്നും ഒരിക്കലും മറക്കാനാവില്ല.ഞങ്ങള്‍ കുഞ്ഞുങ്ങള്‍ ആയിരുന്നപ്പോള്‍ ചില രാത്രികളില്‍ അമ്മയ്ക്ക് വയ്യാതാവും ആയിരുന്നു ആ അവസ്ഥയിലും അമ്മയുടെ ആത്മധൈര്യം ആണ് മുന്നോട്ടു നയിച്ചത്.ഞങ്ങളെ വളര്‍ത്താന്‍ അമ്മ കഷ്ടപ്പാടുകള്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.ഞങ്ങള്‍ എല്ലാവര്‍ക്കും ഏകദേശം ഒരേ സമയത്താണ് ആലോചന വരുന്നത്,ഒരേ ദിവസം തന്നെ വിവാഹിതരാകാന്‍ ആണ് ആഗ്രഹം എന്ന് ആദ്യമേ പറഞ്ഞിരുന്നു.അത് എല്ലാവര്‍ക്കും സമ്മതമായി.ഞങ്ങളുടെ ഭാവി വരന്മാരുടെ വീട്ടുകാരും ഈ സ്‌നേഹം ഇതുപോലെ തന്നെ നിലനിര്‍ത്തണം എന്ന് തന്നെയാണ് പറയുന്നത്.അച്ഛനില്ലാത്തതിന്റെ കുറവ് നികത്തുന്നത് ഉത്രജന്‍ ആണ്,അവനാണ് ഞങ്ങളുടെ ബലം.അവനു വിദേശത്ത് ജോലി ശരിയായിട്ടുണ്ട്.ഞങ്ങളുടെ വിവാഹ ശേഷം അവനും അവിടേക്കു പോകും.മക്കളുടെ വിവാഹത്തെക്കുറിച്ച്:ജീവിതത്തോട് പൊരുതി ആണ് ഇവിടെ വരെ എത്തിയത്.ഞങ്ങളുടെ കഥയെല്ലാം എല്ലാവര്‍ക്കും അറിയുന്നതാണ്.ഒരുപാടുപേര്‍ താങ്ങും തണലുമായി നിന്നിട്ടുണ്ട് അതൊന്നും മറക്കാനാകില്ല..അമ്മയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും..ഒപ്പം മൂന്നു പേര്‍ക്കും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍ .

Karma News Network

Recent Posts

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? സത്യം എന്നായാലും പുറത്തു വരും, ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

മമ്മൂട്ടി നായകനായി അഭിനയിച്ച പുഴു എന്ന സിനിമ റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. ഹൈന്ദവരിലെ സവർണ്ണ…

13 mins ago

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

9 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

9 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

10 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

10 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

11 hours ago