തിരുവനന്തപുരം. മുന്‍ കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വി പ്രതാപചന്ദ്രന്റെ മരണം മാനസിക സമ്മര്‍ദം മൂലമാണെന്ന് മകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കെപിസിസി നേതൃത്വം അന്വേഷണം നടത്തിയത്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാര്‍, സുബോധനുമായിരുന്നു അന്വേഷണം നടത്തിയത്.
അന്വേഷണത്തില്‍ പ്രതാപചന്ദ്രന് മാനസിക സമ്മര്‍ദം ഇല്ലെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്. ട്രഷറര്‍ക്കെതിരായി പുറത്തുവന്ന വാര്‍ത്തകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രമേശിനോ പ്രമോദിനോ പങ്കില്ലെന്നും കമ്മീഷന്‍ പറയുന്നു. ട്രഷറര്‍ക്ക് ഈ വ്യക്തികളുമായി സാമ്പത്തിക ഇടപാടില്ല. ഇവരെ മകന് അറിയില്ലെന്നും ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം ഇവരെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ലെന്നും കമ്മീഷന്‍ പറയുന്നു.
സംഭവത്തില്‍ ഓഫീസ് ജീവനക്കാര്‍, ട്രഷററുടെ സുഹൃത്തുക്കള്‍, അയല്‍വാസികള്‍, പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. ലഭ്യമായ ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ചു. അതേസമയം റിപ്പോര്‍ട്ട് വിശദമായി പഠിക്കുമെന്നാണ് കെ സുധാകരന്‍ പറയുന്നത്.
ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…
എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…
സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…
മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…