ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മുൻതൂക്കം കോൺഗ്രസിന്. ഫലം പ്രവചിച്ച് പാണ്ഢ്യാല ഷാജി. മതന്യൂനപക്ഷ ജനവിഭാഗങ്ങളോട് എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് വിഷയത്തിന്റെ മേലെ ആയിരുന്നു 1985-86 കാലയളവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എംവിആർ ഒരു യുവജനക്കുറിപ്പ് ഉയർത്തിയിരുന്നു. അതാണ് പിന്നീട് ബദൽരേഖ എന്നറിയപ്പെട്ടത്. അതിൽ ഉൾപ്പെട്ട ഒരു രാഷ്ട്രീയകക്ഷിയാണ് കോട്ടയം മണ്ഡലത്തിൽ മത്സരിക്കുന്ന രണ്ട് കേരള കോൺഗ്രസ് വിഭാഗം. ഒന്ന് മാണി, മറ്റൊന്ന് ജോസഫി വിഭാഗം.
ഈ വിഭാഗത്തിൽപ്പെട്ടിരിക്കുന്നവരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൂടെ നിർത്തണമെന്ന് എംവിആർ ആവശ്യപ്പെട്ടതിന്റെ മേലെയായിരുന്നു പാർട്ടിയിൽനിന്ന് സിപിഎം പുറത്താക്കാൻ ഉണ്ടായിരിക്കുന്ന സുപ്രധാനമായിരിക്കുന്ന രാഷ്ട്രീയ കാരണം. എന്നാൽ
ആറുമാസത്തിനുശേഷം തന്റെ തീരുമാനം ഭാദഗതി വരുത്തേണ്ടി വരികയും, ക്രിസ്ത്യൻ മതവിഭാഗത്തിന് പുരോഗമന സ്വഭാവമുള്ള ആളുകളുണ്ട് എന്നും അവരെ ഇടതുപക്ഷത്തിലേക്ക് കൊണ്ടുവരികയും വേണമെന്ന ഇംഎംസിന്റെ യുക്തി കേരളാ കേരളാ രാഷ്ട്രീയത്തിൽ സ്വയം പരിഹാസമായൊരു സംഭവും ഉണ്ടായിട്ടുണ്ട്.
കോട്ടയം നിയോജനത്തിൽ മാണി കേരള കോൺഗ്രസും ജോസഫ് വിഭാഗവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മാണിയെ നിയമസഭയ്ക്ക് അകത്ത് ബജറ്റ് അവതരിപ്പിക്കാൻ പോലും അനുവദിക്കാത്ത, ഒരുപക്ഷേ നിയമസഭയുടെ ചരിത്രത്തിൽ ഇന്ത്യയിൽ ഒരു സ്ഥലത്തും ഇല്ലാതിരിക്കുന്ന അഴിഞ്ഞാട്ടം നടത്തിയിരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായിരുന്ന ഇ.പി ജയരാജൻ , ശിവൻകുട്ടി, എന്നിവർ. അവർക്കിടയിലേക്കാണ് മാണി ഗ്രൂപ്പ് ഇടതുപക്ഷത്തോട് ലയിക്കുന്നത്. അവരുടെ ടിക്കറ്റിൽ മത്സരിക്കുന്ന തോമസ് ചാഴിക്കാടൻ.
പിന്നീടുള്ളത് കേളാകോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളുടെ മകനായ ഫ്രാൻസിസ് ജോർജ്ജ്. അതുകൊണ്ടുതന്നെ അവിടെ യുഡിഎഫിനാണ് വിജയ സാധ്യത. തോമസ് ചാഴിക്കാടൻ പരാജയപ്പെടുന്നതോടെ കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയത്തിൽ സംഭവിക്കുന്നത് ജോസ് കെ മാണിയുടെ പരാജയമായിരിക്കും. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ മുതലെടുപ്പുകളും എൽഡിഎഫിന്റെ പരാജയത്തിന് കാരണമാണ്.
എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഈഴവ സമുദായത്തിന്റെ സിംഹഭാഗം വോട്ടും ലഭിക്കും. അതും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് വലിയൊരു കാരണമാകും.