ഗൾഫിൽ മാത്രമല്ല പ്രവാസികളുടെ ഹൃദയം നുറുങ്ങുന്ന നൊമ്പര വാർത്തകൾ. 10 വർഷമായി നാട്ടിൽ പോക്കാനും മാതാപിതാക്കളേ ഒരു നോക്ക് കാണാനും പോലും സാധിക്കാതെ ഒടുവിൽ കൂട്ടുകാരനേ പോലെ മരണം വന്ന് കൊണ്ടുപോയ കോഴിക്കോട് സ്വദേശി അതുൽ എന്ന യുവാവിന്റെ നൊമ്പരപ്പെടുത്തുന്ന കാര്യമാണ് ഓസ്ട്രേലിയയിൽ നിന്നും. സ്റ്റുഡന്റ് വിസക്ക് ഓസ്ട്രേലിയ മെൽബണിൽ വന്ന ശേഷം അതുൽ അനുഭവിച്ച കഷ്ടപ്പാടുകൾ നീണ്ടത് 10 വർഷമാണ്.22നു ഞായറാഴ്ച്ച ആയിരുന്നു താമസ സ്ഥലത്ത് അവശ നിലയിൽ അതുലിനേ കാണുന്നതും ആമ്പുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതും തുടർന്ന് മരിക്കുന്നതും.കോഴിക്കോട് മാതൃഭൂമി ഓഫീസിലെ മുൻ ജീവനക്കാരനായ പുഷ്പരാജിന്റെയും വീട്ടമ്മയായ മിനിയുടെയും മകനാണ് അതുൽ.
നാട്ടിലേ വസന്തകാലങ്ങൾ, 10 വർഷം മുമ്പ് അതുൽ ഓസ്ട്രേലിയക്ക് വരും മുമ്പ് മാതാപിതാക്കളൊപ്പം നാട്ടിൽ നിന്നും എടുത്ത ചിത്രം
പിതാവിനു സ്ട്രോക്ക്ക്ക് ഉണ്ടായിട്ടും അതുലിനു നാട്ടിൽ പോകാൻ ആയില്ല. കാരണം ഒരുപാട് പണവും, പ്രതീക്ഷയും തന്ന് ഓസ്ട്രേലിയക്ക് വിട്ട് പ്രതീക്ഷയോടെ ഇരിക്കുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് ജീവിതം കരു പിടിപ്പിക്കാതെയും, ഓസ്ട്രേലിയയിൽ ജോലിയും മറ്റും ഇല്ലാതെയും ചെല്ലുവാൻ ഈ യുവാവിന്റെ മനസ് അനുവദിച്ചിരുന്നില്ല.അതുലിന്റെ വേർപാടിന്റെ നൊമ്പരങ്ങൾ വിവരിക്കുന്ന മെല്ബണിലെ മലയാളികൂടിയായ ലക്ഷ്മി നായർ വിനുവിന്റെ കുറിപ്പിലേക്ക്
ആരാണീ അതുൽ : Lakshmi Nair Vinu
എല്ലവരും സ്വർഗ്ഗം എന്നും വികസിത രാജ്യങ്ങൾ എന്നൊമൊക്കെ പറയുന്ന പാശ്ചാത്യ രാജ്യങ്ങളിലും, ഓസ്ട്രേലിയയിലും കാനഡയിലും ഒക്കെ പി.ആർ വിസ പോലും കിട്ടാതെ വിഷമിക്കുന്ന പതിനായിര കണക്കിനു മലയാളികളുടെ വിഷമതകൾ ചൂണ്ടിക്കാട്ടുകയാണ് അതുൽ എന്ന യുവാവിന്റെ മരണവും ജീവിതാനുഭവവും. സ്റ്റുഡന്റ് വിസക്ക് വരുന്നത് തന്നെ 20 മുതൽ 50 ലക്ഷം വരെ ചിലവിട്ടാണ്. അതിനു ശേഷം ഒരു ജോലിയും, പി.ആർ വിസയും കിട്ടിയില്ലെങ്കിൽ ഭാരിച്ച കടവുമായി എങ്ങിനെ നാട്ടിലെത്തും എന്നു പല ആളുകളും ചിന്തിക്കുന്നു. വീണ്ടും മറ്റ് കോഴ്സുകൾക്ക് ചേർന്നും ബ്രിഡ്ജിങ്ങ് വിസയിലും ഒക്കെയായി ഇവർ ഓസ്ട്രേലിയയിൽ കഴിച്ചു കൂട്ടുന്നു.
ഈ കാലയളവിൽ ഓസ്ട്രേലിയ വിട്ടു പോയാൽ തിരികെ പ്രവേശിക്കാനും ആവില്ലാത്ത സാങ്കേതിക തടസങ്ങൾ വേറെയും. കുരുക്കിൽ നിന്നും കുരുക്കിലേക്ക് ഒരു ജോലിക്ക് വേണ്ടി അലയുമ്പോൾ പതിറ്റാണ്ടുകൾ ഇവരേ കാണാൻ നാട്ടിൽ മാതാപിതാക്കളും ബന്ധുക്കളും കാത്തിരിക്കുന്നു.സ്നേഹമില്ലാഞ്ഞിട്ടല്ല. വെറും കയ്യും പരാജിതരും അര കോടി വരെ കടവും ആയി എങ്ങിനെ നാട്ടിൽ കാലു കുത്തും. മകൻ …മകൾ ഓസ്ട്രേലിയയിൽ എന്നു പറഞ്ഞ് അഭിമാനിച്ച മാതാപിതാക്കൾ എങ്ങിനെ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിൽ ചെന്നാൽ ഉൾകൊള്ളും? നാട്ടുകാരോട് എന്ത് പറയും? ഇതെല്ലാം മറുനാട്ടിൽ പഠിക്കാൻ പോകുന്ന കുറച്ച് സ്റ്റുഡന്റ് എങ്കിലും അനുഭവിക്കുന്ന സത്യങ്ങളാണ്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…
തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…
ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്…
കൊച്ചി: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍…
തിരുവനന്തപുരം. തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോഗികളെ…
കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…