ഐ.എന്‍.എക്‌സ്. മീഡിയാ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള പി. ചിദംബരത്തിന് അസഹ്യമായ വയറുവേദനയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. ജയില്‍വാസത്തിനിടെ രണ്ടുവട്ടം ചിദംബരത്തിന് അസഹ്യമായ വയറുവേദന ഉണ്ടായി. അദ്ദേഹത്തെ പതിവായി ചികിത്സിക്കുന്ന ഹൈദരാബാദിലെ ഡോക്ടറുടെ സേവനം ഉടന്‍ ലഭ്യമാക്കണമെന്നും ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തിനിടെ കപില്‍ സിബല്‍ വ്യക്തമാക്കി.
അതേസമയം ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിഷയത്തെ വൈകാരികമായി സമീപിക്കരുതെന്ന് അറിയിക്കുകയുണ്ടായി. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ചിദംബരമെന്നും ഇതിനു മുന്‍പ് ഏതെങ്കിലും കുറ്റാരോപിതരെ അവരുടെ ഇഷ്ടപ്രകാരം അവര്‍ തന്നെ നിര്‍ദേശിക്കുന്ന ആശുപത്രികളില്‍ പ്രവേശിപ്പിച്ച ചരിത്രമുണ്ടോയെന്നും മേത്ത ചോദിക്കുകയുണ്ടായി. ഇതിനിടെ പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബര്‍ 30 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ ചിദംബരത്തെ വിട്ടു.
ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…
റഷ്യ ഉക്രയിൽ യുദ്ധത്തിൽ റഷ്യക്ക് വേണ്ടി യുദ്ധ മുഖത്ത് മുന്നിൽ നിന്ന് പോരാടാൻ ആളുകളേ റിക്രൂട്ട് ചെയ്യുന്ന സംഘത്തേ സി…
തിരുവനന്തപുരം : പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നതായി പരാതി. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന ചാക്കുകണക്കിന്…
വടക്കേകാട്: യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ചാവക്കാട്…
പിണറായി വിജയൻ കേരളത്തിൽ നിന്നും പോയത് മലയാളികൾക്ക് ഒരു അനുഗ്രഹമായി. കേരളത്തിൽ അനേകം സ്ഥലത്ത് മഴ തുടങ്ങി. തിളച്ച് മറിയുന്ന…
തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് പോയതിന് പിന്നാലെ സെക്രട്ടറിയേറ്റിൽ കൂട്ട അവധിക്ക് അപേക്ഷിച്ച് ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഗതാഗതമന്ത്രിയും…