ലക്‌നൗവിൽ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ 17 വിദ്യാർത്ഥിനികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പൽ അടക്കം രണ്ട് പേർ അറസ്റ്റിൽ. പ്രിൻസിപ്പലിന്റെ നിർദ്ദേശത്തെ തുടർന്ന് അധിക സമയം സ്‌കൂളിൽ തുടരാൻ വിദ്യാർത്ഥികൾ നിർബന്ധിതരാവുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് പീഡനത്തിന് ഇരയായത്. മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിയ ശേഷമാണ് അദ്ധ്യാപകൻ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. നവംബർ 17നാണ് ദാരുണമായ സംഭവം നടന്നത്. അന്ന് രാത്രി സ്‌കൂളിൽ തങ്ങിയ വിദ്യാർത്ഥിനികൾ പിറ്റേന്ന് രാവിലെയാണ് വീടുകളിൽ തിരികെ എത്തിയത്.
ക്ലാസിൽ നടന്ന കാര്യങ്ങൾ പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നും ജീവിതം നശിപ്പിക്കുമെന്നും അദ്ധ്യാപകൻ പറഞ്ഞതായി വിദ്യാർത്ഥിനികൾ പോലീസിനോട് വെളിപ്പെടുത്തി. രണ്ട് വിദ്യാർത്ഥിനികളുടെ കുടുംബമാണ് പരാതിയുമായി ആദ്യം എത്തിയത്.
അദ്ധ്യാപകനെതിരായ വിദ്യാർത്ഥിനികളുടെ ആരോപണങ്ങൾ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി യുപി പോലീസ് അറിയിച്ചു. ഇയാൾക്ക് കടുത്ത ശിക്ഷ വാങ്ങി നൽകുമെന്ന് സീനിയർ പോലീസ് സൂപ്രണ്ട് അഭിഷേക് യാദവ് വ്യക്തമാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം കുട്ടികൾ സ്‌കൂളിൽ പോയിട്ടില്ല. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…
തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…
തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…
ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…
തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…
പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…