kerala

നിങ്ങള്‍ മദ്യപിച്ചിട്ടില്ലേ…മാധ്യമപ്രവര്‍ത്തകനോട് ടിപി സെന്‍കുമാര്‍

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനോട് ക്ഷോഭിച്ചും അധിക്ഷേപിച്ചും ടി പി സെന്‍കുമാര്‍. ചോദ്യോത്തര വേളയില്‍ സെന്‍കുമാറിനോട് ചോദ്യം ചോദിച്ചതാണ് ഇയാള്‍ക്ക് അസഹിഷ്ണുത ഉടലെടുക്കാന്‍ കാരണം

നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോയെന്ന് ചോദിച്ച ശേഷം മുന്നോട്ടുവരാനും മദ്യപിച്ചിട്ടുണ്ടോയെന്നും സെന്‍കുമാര്‍ ചോദിച്ചു. ഇയാളെ ഹാളില്‍ നിന്ന് പുറത്താക്കാനും സെന്‍കുമാര്‍ വിളിച്ചു പറഞ്ഞു. ഇതോടെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുകയും ചെയ്തതോടെയാണ് സെന്‍കുമാര്‍ അടങ്ങിയത്.

സെന്‍ കുമാറിനെ ഡിജിപിയാക്കിയത് ഏറ്റവും വലിയ അബദ്ധമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി ചോദ്യമുന്നയിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍. താങ്കള്‍ ഡിജിപി ആയിരുന്നപ്പോഴൊന്നും വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ ഇടപെടാന്‍ സമയം കിട്ടിയില്ലേ. റിട്ടയര്‍ ആയപ്പോഴേക്കും മതസ്പര്‍ധ ഴളര്‍ത്തുന്ന തരം കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോഴേക്കും ചോദ്യം മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ സെന്‍കുമാര്‍ ആക്രോശിക്കുകയായിരുന്നു

പത്രപ്രവര്‍ത്തകന് സമാന്യ ബുദ്ധിവേണം. ഏഴാം കൂലി വെച്ച്‌ വെട്ടിയിട്ട് വേണമെന്നുണ്ടെങ്കില്‍ എട്ടാം കൂലി വെച്ചും വെട്ടും. ഇവിടെയുണ്ടായ കാര്യം എന്റെ കണ്‍ട്രോളിലല്ല. എസ് എന്‍ ഡി പിയെ പറ്റി ചോദിക്കണമെങ്കില്‍ ചോദിക്കാം. അല്ലാതെ വിഷയം തിരിച്ചു വിടരുതെന്നുമൊക്കെ സെന്‍കുമാര്‍ ആക്രോശിച്ചു

മാധ്യമപ്രവര്‍ത്തകന്‍ സെന്‍കുമാറിന്റെ അടുത്തേക്ക് വന്നപ്പോള്‍ നിങ്ങളും രീതിയും സംസാരവും കണ്ടപ്പോള്‍ മദ്യപിച്ചതു പോലെയാണ് തോന്നുന്നത് എന്നായിരുന്നു സെന്‍ കുമാര്‍ പറഞ്ഞത്. ഇയാളെ പിടിച്ച്‌ പുറത്താക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. ഇതോടെ ഹാളിലേക്ക് എത്തിയ ചിലര്‍ മാധ്യമപ്രവര്‍ത്തകനെ പിടിച്ച്‌ പുറത്താക്കാന്‍ ശ്രമിക്കുകയും ഹാളില്‍ ബഹളം നിറയുകയും ചെയ്തു. ഇതുകണ്ട് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേല്‍ക്കുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് തോന്നിപ്പിച്ചു. ഈ സാഹചര്യത്തില്‍ സെന്‍കുമാറിനൊപ്പമുണ്ടായിരുന്ന എസ്‌എന്‍ ഡിപി നേതാവ് സുഭാഷ് വാസു എഴുന്നേറ്റ് വന്ന് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. ഇതിനിടെ സെന്‍കുമാര്‍ അദ്ദേഹം ചോദ്യം ചോദിക്കട്ടെ താന്‍ മറുപടി പറയാമെന്ന് പറഞ്ഞ് സമനില വീണ്ടെടുക്കുകയും ചെയ്തു.

പിന്നീട് മാധ്യമപ്രവര്‍ത്തകനോട്, താന്‍ ഇരിങ്ങാലക്കുടയില്‍ വെച്ച്‌ ചെന്നിത്തലയ്ക്കുള്ള മറുപടി നല്‍കിയതാണെന്നും പിന്നീട് ചെന്നിത്തല ഒരക്ഷരം ഇതേകുറിച്ച്‌ സംസാരിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. പത്രപ്രവര്‍ത്തകന് സാമാന്യ ബുദ്ധി വേണം. നിങ്ങള്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണെങ്കില്‍ അതാതു ദിവസത്തെ കാര്യങ്ങളെകുറിച്ച്‌ അറിവുണ്ടാകണം. ഇപ്പോള്‍ ഏഴാം കൂലി വെച്ച്‌ വെട്ടിയിട്ട്. വേണമെന്നുണ്ടെങ്കില്‍ എട്ടാം കൂലി വെച്ചും വെട്ടും. സംശയം തീര്‍ന്നോ. ഇവിടെ ഉണ്ടായ കാര്യം എന്റെ കണ്‍ട്രോളില്ല. എസ്‌എന്‍ഡിപിയെ പറ്റി ചോദിക്കണമെങ്കില്‍ ചോദിക്കാം. അല്ലാതെ വിഷയം വഴിതിരിച്ചു വിടരുതെന്നുമായിരുന്നു ടിപി സെന്‍കുമാര്‍ തുടര്‍ന്ന് പറയുകയായിരുന്നു. ടിപി സെന്‍കുമാറിനെ ശാന്തനാക്കാന്‍ അശരമിച്ച സുഭാഷ് വാസുവിനെതിരേയും ടിപി സെന്‍കുമാര്‍ ദേഷ്യപ്പെട്ടതും ശ്രദ്ധേയമായി.

എസ്‌എന്‍ഡിപിക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച്‌ കൊണ്ടാണ് ടിപി സെന്‍കുമാര്‍ സുഭാഷ് വാസുവിനോടൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയത്. ഇതിനിടയിലാണ് മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചതും.

Karma News Network

Recent Posts

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…

13 mins ago

പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കി, മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…

15 mins ago

സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ല, ആരോപണം തള്ളി റോബർട്ട് വദ്ര

ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…

37 mins ago

മൂന്ന് വയസുകാരനെ പീഡനത്തിന് ഇരയാക്കി, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈം​ഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ‌. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…

42 mins ago

പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; 22 കിലോമീറ്റർ അകലെ വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് തൂങ്ങി മരിച്ച നിലയിലും; അന്വേഷണം

പയ്യന്നൂർ∙ കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെ(36)യാണ് മരിച്ചനിലയില്‍ കണ്ടത്.…

1 hour ago

ബലാത്സം​ഗത്തെ തുടർന്ന് ​ഗർഭിണി ആയാൽ ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കരുത്, 16-കാരിക്ക് അനുകൂല ഉത്തരവ്

കൊച്ചി: ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ഹൈക്കോടതി. 16 വയസ്സുകാരിയായ പ്ലസ്…

1 hour ago