തിരുവനന്തപുരം . വിഴിഞ്ഞം പദ്ധതിയുടെ പേര് പറഞ്ഞു ലത്തീൻ സഭയ്‌ക്ക് കോടികൾ വിലമതിയ്‌ക്കുന്ന ഭൂമി നൽകാനൊരുങ്ങി പിണറായി സർക്കാർ. പദ്ധതിക്ക് വേണ്ടി സാധാരണക്കാരിൽ നിന്നും ഒരു വശത്ത് ഭൂമി ഏറ്റെടുത്തപ്പോൾ മറു ഭാഗത്ത് ലത്തീൻ സഭയ്‌ക്ക് കോടികൾ വിലമതിയ്‌ക്കുന്ന ഭൂമി കൈമാറുകയാണ് സർക്കാർ ചെയ്യുന്നത്. കടലോരത്ത് പുറമ്പോക്ക് ഭൂമിയിൽ ഉള്ള കുരിശിന് പകരമായാണ് പൊന്നിൻ വിലമതിക്കുന്ന വസ്തു സർക്കാർ വിട്ടു നൽകാനിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിനായി മുല്ലൂരിൽ ഏറ്റെടുത്തിരുന്ന ഭൂമിയാണ് നൽകുന്നത്. കഴിഞ്ഞദിവസം കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞത്ത് ഭൂമി വിട്ടുനൽകാൻ പോകുന്ന പ്രദേശത്ത് എത്തി ഇടവക അംഗങ്ങളുമായി ചർച്ച നടത്തി. 50 കോടിയിലധികം വരുന്ന രണ്ടേക്കറോളമുള്ള ഭൂമിയാണ് കുരിശിനുപകരം സർക്കാർ വിട്ടുനൽകുന്നത് എന്നതാണ് ശ്രദ്ധേയം.
നേരത്തെ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഭൂമി വിട്ടുനൽകുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ആവട്ടെ ഇത്തരത്തിൽ അഞ്ചുവർഷം മുമ്പ് വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി റിംഗ് റോഡിനായി ഏറ്റെടുത്ത മുല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ വക ഭൂമി പൂർവ സ്ഥിതിയിൽ തുടരുകയാണ്.
ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…
കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ തർക്കം. എളമരം കരീമിന്റേയും ബിനോയ് വിശ്വത്തിൻറെയും ജോസ് കെ മാണിയുടയും രാജ്യസഭയിലെ കാലാവധി…
തൃശ്ശൂർ: ചെറുത്തുരുത്തിയിൽ നിന്നും ലഹരി വസ്തുകൾ പിടികൂടി പൊലീസ്. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകളാണ് പിടികൂടിയത്. രഹസ്യ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,…
ചെന്നൈ: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയരികിൽ കിടന്നുറങ്ങിയവരെ ഇടിച്ചു തെറുപ്പിച്ച കേസിൽ യുവതി പിടിയിൽ. അശോക് നഗർ സ്വദേശിനി വൈശാലിയാണ്…