തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഐസിഎംആറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ചിട്ടില്ല. ആനുകൂല്യങ്ങളില്‍ നിന്ന് ആരും പുറത്ത് പോകാന്‍ പാടില്ല. ഐസിയുവില്‍ കിടന്ന് മരിച്ചവര്‍ പോലും കൊവിഡ് പട്ടികയിലില്ല. നിരവധി കൊവിഡ് മരണങ്ങളെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതില്‍ നാണക്കേട് വിചാരിക്കേണ്ടതില്ല. കൃത്യമായ മരണനിരക്ക് പുറത്തുവിടാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണം. ഇത് സര്‍ക്കാരിന് നേരെയുള്ള വിമര്‍ശനമല്ല. മറിച്ച് ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ്. കൊവിഡ് മൂലം മരിച്ചവരുടെ ആനുകൂല്യം നഷ്ടപ്പെടുത്താന്‍ പ്രതിപക്ഷം അനുവദിക്കില്ല. കൃത്യമായി ഇത് നടപ്പാക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധിക്കണമന്നും സര്‍ക്കാര്‍ ദുരഭിമാനം ഒഴിവാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഐസിഎംആര്‍, ലോകാരോഗ്യ സംഘടന എന്നിവരുടെ മാനദണ്ഡമനുസരിച്ചാണ് മരണം റിപോര്‍ട്ട് ചെയ്യുതെന്ന് ആരോഗ്യ മന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
എസ്‌എസ്‌എല്‍സി പരീക്ഷക്ക് ഗ്രേസ് മാര്‍ക്ക് ഉപേക്ഷിക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…
തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…