Home karmaexclusive പാക്കിസ്ഥാനിൽ പാർട്ടി ഉണ്ടാക്കാൻ പോയ സി.പി.എമ്മുകാർക്ക് സംഭവിച്ചത്

പാക്കിസ്ഥാനിൽ പാർട്ടി ഉണ്ടാക്കാൻ പോയ സി.പി.എമ്മുകാർക്ക് സംഭവിച്ചത്

നെഹ്രു പാക്കിസ്ഥാൻ ഉണ്ടാക്കി കൊടുത്തു എങ്കിൽ നമുക്ക് മലപ്പുറം ജില്ല ഉണ്ടാക്കി നല്കാം. ഇ.എം.എസ് നടത്തിയത് വർഗീയ വിഭജനമായിരുന്നു. ഇന്ത്യയിലെ മുസ്ലീംഗങ്ങളെ പാകിസ്താനിലേക്ക് ഓടിക്കുക എന്നത് നരേന്ദ്ര മോദിയുടെ അജണ്ടയല്ല. മുസ്ലിയങ്ങളെ പാക്കിസ്ഥാനിലേക്ക് ഒട്ടിച്ച് പ്രധാനമന്ത്രി കസേരക്കായി രാജ്യം വെട്ടി മുറിച്ചത് നെഹ്രുവും കോൺഗ്രസുമാണ്. ബിജെപി നേതാവ് എസ്.സുരേഷിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്‌.’ഞാനും നിങ്ങളും വിചാരിച്ചിരുന്നത് ഞാന്‍ അറിയുന്നവനോ എന്റെ അയല്‍ക്കാരനോ ആയിട്ടുള്ളവര്‍ ഭീകരവാദിയുടെ വെടിയേറ്റ് എന്റെ മുന്നില്‍ പിടഞ്ഞ് വീണ് മരിക്കുന്ന ഒരു ദിനം ഉണ്ടാകില്ല എന്നാണ്. അവരുടെ ബന്ധുക്കളുടെ അലമുറയിടല്‍ ഞാനോ നിങ്ങളോ കേള്‍ക്കേണ്ടി വവരില്ലാ എന്ന് കരുതിയരുന്നു.മുസ്ലീം സംഘടനയുടെ പേരിൽ ഭരണം നടത്തുന്ന ലോകത്ത് 2 സ്ഥലങ്ങളേ ഉള്ളു. ഒന്ന് പാക്കിസ്ഥാൻ. രണ്ട് മുസ്ലീം ലീഗുള്ള കേരളത്തിൽ. സൗദിയിൽ പോലും ഇല്ല.ഇതാണോ മതേതരത്വത്തിന്റെ അർഥം.

കേരളത്തില്‍ കളിയിക്കാവിളയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ വെടിവെച്ചിട്ടിരിക്കുന്നു. ആ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചിടാന്‍ ഗൂഡാലോചന നടത്തിയത് സെക്രട്ടറിയേറ്റിനും എകെജി സെന്ററിനും ഇടയിലുള്ള ഹോട്ടലില്‍ വെച്ചാണ്. അതിന്റെ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് അസംബ്ലി കോംപ്ലക്‌സിന്റെ സമീപത്ത് വെച്ചാണ്. വെടികോപ്പുകളുമായി അവര്‍ അയല്‍പക്കത്ത് എത്തിയിരിക്കുന്നു. ഇന്നലെകളില്‍ കശ്മീരിലെ വിഘടനവാദികളെയും കുറിച്ചും മറ്റും പറഞ്ഞിരുന്ന നമ്മൾ ഇതൊക്കെ ഇപ്പോൾ സമീപത്ത്  കാണുമ്പോള്‍ ഞെട്ടലാണ് ഉണ്ടാകുന്നത്.

ഓരോ വര്‍ഷവും സിറിയയിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മലയാളികളാണ്. ഏറ്റവും കൂടുതല്‍ പോകുന്നത് കണ്ണൂരില്‍ നിന്നാണ്. രണ്ടാമത് പോകുന്നത് ഇടുക്കിയില്‍ നിന്നാണ്. ഇടുക്കിയില്‍ വെച്ചാണ് എ കെ നസീറിനെ പവിത്രമായിട്ടുള്ള ഒരു മുസ്ലീം പള്ളിക്കുള്ളില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കട്ടപ്പനയിലെ തൂക്കുപാലം എന്ന് പറയുന്ന തീവ്രവാദ സെന്ററിലാണ്. ഇത്തരത്തില്‍ ഇടുക്കിയും കണ്ണൂരും ഒക്കെ തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നു. രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് പാകിസ്താനില്‍ നിന്നും നുഴഞ്ഞു കയറുന്നവര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറുന്നവര്‍ സംസാരിക്കുന്ന ഭാഷ മലയാളം ആയി മാറുന്നു. ലോകത്ത് എവിടെ തീവ്രവാദികള്‍ ഉണ്ടോ അത് മുഴുവന്‍ മലയാളികള്‍ ആയി മാറുന്ന അതീവ ഗുരുതരവും ദയനീയവും ഭീകരവും ആയ സാഹചര്യങ്ങളിലൂടെയാണ് കേരളം കടന്ന് പോകുന്നത്.

ഇവിടെ മാറ്റം ആവശ്യമാണ്.  നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഈ ആവശ്യം. ഇവിടുത്തെ  തീവ്രവാദികളെ താലോലിച്ച് ഈ കേരളത്തെ കലാപ ഭൂമിയാക്കുന്ന സാഹചര്യത്തില്‍ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുമെന്ന് പറയാനാവുമോ? മദനിമാരും സദാം ഹുസൈന്‍മാര്‍ക്കും ഹര്‍ത്താല്‍ നടത്തുകയും മദനിമാരെ സ്വീകരിച്ച് ആനയിക്കുകയും ചെയ്യുന്ന നിങ്ങളുടെ നേതാക്കന്മാര്‍ കുഞ്ഞുങ്ങളുടെ ഭാവി കേരളത്തില്‍ സുരക്ഷിതമാക്കുമെന്ന് നെഞ്ചത്ത് കൈവെച്ച് പറയാന്‍ പറ്റുന്ന ഏതെങ്കിലും കമ്യൂണിസ്റ്റ് കാരും കോണ്‍ഗ്രസുകാരും കേരളത്തിലുണ്ടോ?

1976ല്‍ അക്ഷരത്തിനും അഭിപ്രായത്തിനും ചങ്ങല ഇട്ടുകൊണ്ട് ഇന്ദിരാ ഗാന്ധി രാജ്യത്തിന്റെ സ്വാതന്ത്ര്യം മുഴുവന്‍ നിഷേധിച്ച കരിദിനങ്ങള്‍ സംഭാവന ചെയ്ത അടിയന്താവസ്ഥ ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിചേര്‍ത്തതല്ല. 1885ല്‍ അല്ലനൊക്ടോബിയന്‍ ഹ്യൂം എന്ന സായിപ്പ് കോണ്‍ഗ്ലസ് തുടങ്ങുന്നതിലൂടെ ലഭിച്ചതല്ല മതേതരത്വം. 1848ല്‍ ജര്‍മനി കാരനായ കാറല്‍ മാര്‍ക്‌സ് ദാസ് ക്യാപിറ്റല്‍ എന്ന പുസ്തകമെഴുതിയതിലൂടെ ലഭിച്ചതല്ല ഇന്ത്യയുടെ മതേതരത്വം. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്യാസികളില്‍ നിന്നും പാരമ്പര്യമായി ഉയര്‍ന്ന് വന്നതാണ് ഇന്ത്യയുടെ മതേതരത്വം. അതിലാണ് ബിജെപി വിശ്വസിക്കുന്നത്.

1940ല്‍ മുസ്ലീം ലീഗ് ഇന്ത്യയെ മതത്തിന്റെ പേരില്‍ വിഭജിക്കണമെന്ന പ്രമേയം കൊണ്ട് വന്നപ്പോള്‍ 1942ല്‍ മുസ്ലീം ലീഗിന്റെ മതവിഭജനപ്രമേയത്തെ അന്നത്തെ ക്മ്യൂണിസ്റ്റ് അവശേഷിപ്പ് ആയിട്ടുണ്ടായിരുന്ന സിപിഐ സമ്മേളനം കൂടി ഇന്ത്യ വിഭജ പ്രമേയത്തെ അംഗീകരിച്ചു. അന്ന് ഗാന്ധി പറഞ്ഞു എ്‌ന്റെ ശരീരത്തെ വെട്ടി മുറിച്ചിട്ട് മാത്രമേ രാജ്യത്തെ വിഭജിക്കാന്‍ സമ്മതിക്കൂ. 1947ല്‍ മുസ്ലീം ലീഗ് മതവിഭജന പ്രമേയം കൊണ്ട് വന്നപ്പോള്‍ അന്ന് തന്നെ അത് പാസാക്കണം എന്നല്ലായിരുന്നോ കോണ്‍ഗ്രസ് നേതാവായ നെഹ്‌റുവിന്റെ താത്പര്യം?

പ്രസംഗത്തിന്റെ പൂര്‍ണരൂപം