കോടികളുടെ നിക്ഷേപ തട്ടിപ്പു നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഫൈനാൻസ് സ്ഥാപനത്തിൻ്റെ ഉടമയും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സംസ്ഥാന ഭാരവാഹിയുമായ NM രാജുവിനെയും ഭാര്യയേയും രണ്ട് ആൺമക്കളേയും തിരുവല്ലാ പോലീസ് അറസ്റ്റു ചെയ്തു. രാവിലെ 8 മണിയോടെ രാമഞ്ചിറയിലെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനക്ക് ശേഷം ഇപ്പോൾ തിരുവല്ലാ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. 20 ഓളം നിക്ഷേപകരുടെ mass പെറ്റീഷൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്’. നെടുംപറമ്പിൽ ഫൈനാൻസിയേഴ്സിന് പത്തനംതിട്ട ജില്ലയിൽ ഉടനീളം 150 ഓളം ശാഖകളുണ്ട്. തിരുവല്ലയിലെ ഹെഡ് ആഫീസ്സിൽ ഒരു മാസക്കാലമായി ജീവനക്കാരാരും എത്തുന്നില്ല. ബ്രാഞ്ചുകളും തുറക്കുന്നില്ല.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്10 ഓളം കേസ്സുകളാണ് NM രാജുവിനെതിരേ തിരുവല്ലാ പോലീസ് സ്റ്റേഷനിൽ ഉള്ളത്.കഴിഞ്ഞ കുറെ നാളുകളായി അദ്ദേഹ ഒളിവിലായിരുന്നു ഇദ്ദേഹത്തിന്റെ നിരവധി സ്ഥാപനങ്ങൾ കേരളത്തിനകത്തും പുറത്തും ഉണ്ട്. ഒരു സ്വകാര്യ ധകാര്യ ബാങ്ക് ആയിരുന്നു ഇവരുടെ മറ്റ് പല സ്ഥാപങ്ങളും പൂട്ടിയിട്ടുണ്ട്. തിരുവല്ല ടൗണിൽ തന്നെത്തന്നെ നിരവധി കെട്ടിടങ്ങളും സ്ഥാപങ്ങളും ഇവർക്കു ഉണ്ട്.അതെല്ലാം ഇപ്പോൾ ബാങ്കുകൾ അറ്റാച്ച് ചെയ്തിരിക്കുകയാണ് കോടി ക്കണക്കിനു രൂപയാണ് നിക്ഷേപകർക്ക് തിരികെ കടക്കാനുള്ളത്. നിക്ഷേപകരൊക്കെ ഇപ്പോൾ അങ്കലാപ്പിലാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ് വിവിധ സ്ഥാപനങ്ങൾക്കു സാധങ്ങൾ സപ്ലൈ ചെയ്ത രാജ്യത്തിൻറെ വിവിധ ഭാഗത്തുള്ള കമ്പനികൾ ഉണ്ട്. അവരെല്ലാം മുടക്കിയ പങ്ക് തിരിച്ച കിട്ടാണിപ്പോൾ ക്യാമ്പ് ചെയ്യുകയാണ് കേരളത്തിന്റെ ഒരു ധനകാര്യസ്ഥാപനത്തിന്റെ മുത്തലിൽ കോടിയാണ് സാമ്പത്തിക തട്ടിപ്പിന്റെ പ്രിൽ അഴിക്കുള്ളിൽ ആകുന്ന്നത്
നിക്ഷേപകരുടെ പരാതിയെ തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് എൻ എം രാജുവിന്റെ വീട്ടിലെത്തി രാജുവിനെയും ഭാര്യയെയും മക്കളെയും തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ തിരികെ നൽകുന്നില്ലെന്നാണ് പരാതി.ഭാര്യ ഗ്രേസ് രാജു, മക്കൾ അലൻ ജോർജ്, ആൻസൺ ജോർജ് എന്നിവരാണ് രാജുവിനെ കൂടാതെ അറസ്റ്റിലായത്. അറസ്റ്റ് വിവരം അറിഞ്ഞ് നിരവധി നിക്ഷേപകരാണ് തിരുവല്ല പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സ്ഥിരക്ഷേപം ഇട്ടവരാണ് പരാതിക്കാരിൽ ഏറെയും.തിരുവല്ല താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനക്കുശേഷം പ്രതികളെ തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തിരുവനന്തപുരത്ത് അടക്കം വിവിധ ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ നിക്ഷേപകരുടെ പരാതികൾ നിലനിൽക്കുന്നുണ്ട്. പ്രതികളെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.
കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി നൂറു കണക്കിന് നിക്ഷേപകരില്‍ നിന്ന് കോടികളാണ് എന്‍.എം. രാജു നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. നെടുമ്പറമ്പില്‍ ഫിനാന്‍സ്, നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഇങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് പണം സ്വീകരിച്ചത്. റിയല്‍ എസ്‌റ്റേറ്റ്, ടെക്‌സ്റ്റൈല്‍സ് മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നത്.
കേരള കോണ്‍ഗ്രസ് എം സംസ്ഥാന ട്രഷറായിരുന്ന എന്‍.എം. രാജുവിനെ മൂന്നു മാസം മുന്‍പ് പദവിയില്‍ നിന്ന് നീക്കം ചെയ്തുവെന്നാണ് വിവരം. കേരളാ കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്റ് കെ.എം. മാണിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. രാജുവിനെതിരേ നിരവധി പരാതികള്‍ വന്നുവെങ്കിലും പൊലീസ് നടപടി വൈകിയെന്ന് ആക്ഷേപമുണ്ട്.
അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ മലയാളികളില്‍ നിന്നാണ് രാജുവിന്റെ നെടുമ്പറമ്പില്‍ സിന്‍ഡിക്കേറ്റ് പണം സമാഹരിച്ചിരുന്നത്. കോടികളാണ് പലരും നിക്ഷേപിച്ചിട്ടുള്ളത്. രണ്ടു മാസം മുന്‍പ് ഇലവുംതിട്ട പൊലീസ് സ്‌റ്റേഷനില്‍ 1.43 കോടി തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് അമേരിക്കന്‍ മലയാളി നല്‍കിയ പരാതിയില്‍ കേസ് എടുത്തിരുന്നു. ഇത് പിന്നീട് ഒത്തു തീര്‍പ്പാക്കി. ഇതിന് പിന്നാലെ വിവിധ സ്‌റ്റേഷനുകളില്‍ പരാതിക്കാർ എത്തുകയും കേസ് എടുക്കുകയും ചെയ്തിരുന്നു.
നെടുമ്പറമ്പില്‍ ഗ്രൂപ്പിന് സാമ്പത്തിക സ്ഥാപനങ്ങളും വാഹന വില്‍പന ഷോറൂമുകളും വസ്ത്രവ്യാപാര സ്ഥാപനവും ഉണ്ട്. ഇവിടെ നിന്ന് ഏറെ നാളായി നിക്ഷേപകര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും തുക മടക്കി നല്‍കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ചെറിയ തുകകള്‍ ഉള്ളവര്‍ പൊലീസില്‍ പരാതി നല്‍കുമ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി മടക്കി നല്‍കിയിരുന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങള്‍ ആണ് എന്‍.എം. രാജുവിന് തിരിച്ചയായതെന്നാണ് പറയുന്നത്. നിക്ഷേപകരില്‍ നിന്ന് വലിയ പലിശ നല്‍കി വാങ്ങിയ പണം കേരളത്തിന് അകത്തും പുറത്തുമായി റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചു. കോവിഡ് കാരണം സമ്പദ് വ്യവസ്ഥക്ക് തിരിച്ചടി നേരിട്ടതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖല തകരുകയും ചെയ്തു.
നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ട് വിവിധ ബ്രാഞ്ചുകളിലെത്തി ബഹളം കൂട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ കരിക്കിനേത്ത് സില്‍ക്‌സ് വാങ്ങി എന്‍.സി.എസ് വസ്ത്രം എന്ന പേരില്‍ തുണിക്കടകള്‍ തുടങ്ങിയിരുന്നു. ഇത് വാങ്ങിയ വകയില്‍ കരിക്കിനേത്ത് ഉടമക്ക് ഇപ്പോഴും കോടികള്‍ നല്‍കാനുണ്ട്. കോട്ടയത്ത് തുണിക്കട ഇരുന്ന കെട്ടിടത്തിന്റെ വാടക നല്‍കാതെ വന്നതും വിവാദത്തിന് കാരണമായി. ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടക നല്‍കാതെ ഇരിക്കാന്‍ കഴിയില്ലെന്ന് വിശ്വാസികള്‍ അറിയിക്കുകയും കടക്ക് മുന്നില്‍ സമരം തുടങ്ങുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് എന്‍.സി.എസ് ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് പുതിയ പേരുകളിലും പ്രത്യക്ഷപ്പെട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. ടാറ്റ, കിയ കാറുകളുടെ ഷോറൂമകളും എന്‍.സി.എസിന്റെ പേരിലുണ്ട്. ഇതെല്ലാം നിലവില്‍ പ്രവര്‍ത്തന രഹിതമാണ്.