പ്രേഷകരുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. ബാലതാരമായി ചെറിയ വേഷങ്ങളിലൂടെയാണ് വിഷ്ണു സിനിമയിലേക്കെത്തുന്നത്. ഇപ്പോഴിതാ നടന്‍ സലിം കുമാറിനെ കുറിച്ച് വിഷ്ണു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
എനിക്ക് വളരേക്കാലം മുതല്‍ തന്നെ സലീമേട്ടനെ അറിയാം. എന്റെ ആദ്യ സിനിമ എന്റെ വീട് അപ്പൂന്റേം ആണ്. സലീമേട്ടനെ മൂങ്ങാ ചേട്ടാ എന്ന് വിളിക്കുന്ന രംഗമാണ് ആദ്യത്തേത്. തന്റെ ആദ്യ സിനിമ മുതല്‍ സലിം കുമാറിനൊപ്പമുള്ള കോമ്ബിനേഷനുകളിലാണ് അഭിനയിച്ചു വന്നിരുന്നതെന്നും. അതുകൊണ്ട് തന്നെയാണ് താന്‍ തുടക്കം മുതലേ ശ്രദ്ധിക്കപ്പെട്ടതെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.
തന്റെ എല്ലാ തിരക്കഥ എഴുതുമ്ബോഴും സലിം കുമാറിന് ഒരു വേഷം ഉണ്ടാവും എന്നും വിഷ്ണു പറഞ്ഞു. ‘സത്യത്തില്‍ സലീമേട്ടന്‍ ഒരു ലെജന്‍ഡാണ്. ഒരിക്കലും മടുക്കില്ല. കുതിരവട്ടം പപ്പുവിനെ പോലെയൊക്കെ. ഞങ്ങളുടെ ആദ്യ തിരക്കഥ മുതല്‍ സലീമേട്ടന്‍ ഇല്ലാതെ ഒന്നും എഴുതിയിട്ടില്ല.
പിന്നെ എന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് മായാവി എന്ന സിനിമയിലാണ്. ഒറ്റ സീനേ ഉണ്ടായിരുന്നുള്ളൂ ആ സിനിമയില്‍. അത് സലീമേട്ടനെ ചീത്ത വിളിക്കുന്നതായിട്ടായിരുന്നു. പിന്നെ രാപ്പകല്‍ എന്ന സിനിമയില്‍ ഉണ്ടായിരുന്നതും സലീമേട്ടനോടൊപ്പമുള്ള രംഗമായിരുന്നു. ആനവാല്‍ ചോദിക്കുന്ന സീന്‍.
തന്റെ തുടക്കസമയത്ത് വര്‍ഷത്തിലൊരിക്കല്‍ ഒരു സീന്‍ അല്ലെങ്കില്‍ ഒരു ഷോട്ട് ഒക്കെയാണ് കിട്ടാറുണ്ടായിരുന്നത്. അതെല്ലാം സലീമേട്ടന്റെ കൂടെ ആയിരുന്നു എന്നുള്ളതുകൊണ്ട് അവയെല്ലാം ശ്രദ്ധിക്കപ്പെട്ടു എന്നതാണ് സന്തോഷമുള്ള കാര്യം’, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോഗികളെ പരിചരിക്കുന്നതിനായി…
കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…
തൃശ്ശൂർ : മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ…
കക്ഷിയേ ബലാൽസംഗം ചെയ്ത സീനിയൻ അഭിഭാഷകർ പോലീസ് കസ്റ്റഡിയിൽ. പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ കസ്റ്റഡിയിൽ ആയി തലശേരി…
സംസ്ഥാനം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ മഴപെയ്യിക്കാനായി പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു…
കൊല്ലം∙ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ്…