live

മഠങ്ങൾക്കുള്ളിൽ മനുഷ്യാവകാശങ്ങൾ നഗ്നമായി ലംഘിക്കപ്പെടുന്നു, ഇത്രയധികം മാനസിക പ്രശ്നങ്ങളനുഭവിച്ചാണോ അവർ ജീവിക്കുന്നത്

കരുനാഗപ്പള്ളി പാവുമ്പയിലെ പയസ് വർക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോൺവെന്റിലെ സി. മേബിൾ ജോസഫിന്റെ മരണത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. പ്രാർത്ഥനയ്ക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷയവുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ബോറിസ് പോൾ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സിസ്റ്റർ മേബിൾ കന്യാസ്ത്രീ മഠത്തിലെ കിണറിലെ അവസാന ഇരയായിരിക്കുമോയെന്ന് അഡ്വേക്കറ്റ് ചോദിക്കുന്നു. മേൽമൂടിയിട്ട് ഭദ്രമാക്കിയ കിണറിലാണ് ഇന്നലെ സിസ്റ്റർ മേബിൾ മരണം വരിച്ചത്. കൊലപാതകമാണോ എന്നൊക്കെ കണ്ടുപിടിക്കേണ്ടത് പോലീസാണ്. മഠം അധികൃതർ ഇത് ആത്മഹത്യ എന്ന് പറഞ്ഞു കഴിഞ്ഞു. മുമ്പ് ഉണ്ടായ സമാനമായ മരണങ്ങളൊക്കെയും ആത്മഹത്യയായിരുന്നു എന്നാണ് അതാത് മഠക്കാർ പറഞ്ഞിരുന്നതെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ആത്മഹത്യ തുടർക്കഥയാകുമ്പോൾ…സിസ്റ്റർ മേബിൾ കന്യാസ്ത്രീ മഠത്തിലെ കിണറിലെ അവസാന ഇരയായിരിക്കുമോ? തൊട്ടു മുമ്പുണ്ടായ സമാനമായ മരണസമയത്ത് കിണറ്റിൽ ചാടിയുള്ള കന്യാസ്ത്രീകളുടെ മരണം സമൂഹത്തിൽ ചർച്ചാവിഷയമായിരുന്നു. കിണറുകൾ മേൽമൂടിയിട്ട് ഭദ്രമാക്കണമെന്നും കിണറുകൾ ഒഴിവാക്കണമെന്നുമൊക്കെ ആളുകൾ പറയുകയുണ്ടായി. മേൽമൂടിയിട്ട് ഭദ്രമാക്കിയ കിണറിലാണ് ഇന്നലെ സിസ്റ്റർ മേബിൾ മരണം വരിച്ചത്.കൊലപാതകമാണോ എന്നൊക്കെ കണ്ടുപിടിക്കേണ്ടത് പോലീസാണ്. മഠം അധികൃതർ ഇത് ആത്മഹത്യ എന്ന് പറഞ്ഞു കഴിഞ്ഞു. മുമ്പ് ഉണ്ടായ സമാനമായ മരണങ്ങളൊക്കെയും ആത്മഹത്യയായിരുന്നു എന്നാണ് അതാത് മഠക്കാർ പറഞ്ഞിരുന്നത്.

എല്ലാ കേസിലും മരിച്ച കന്യാസ്ത്രീക്ക് മാനസിക പ്രശ്നമുണ്ടായിരുന്നതായി മഠം അധികൃതർ പ്രഖ്യാപിക്കാറുമുണ്ട്. അങ്ങനെയെങ്കിൽ ഇതൊരു ചെറിയ വിഷയമല്ല. കന്യാസ്ത്രീ മഠങ്ങളിലെ അന്തേവാസികൾ ഇത്രയധികം മാനസിക പ്രശ്നങ്ങളനുഭവിച്ചാണോ ജീവിച്ചു വരുന്നതെന്ന് കണ്ടെത്തിയാലേ പറ്റൂ. സിസ്റ്റർ ജസ്മിയും സിസ്റ്റർ ലൂസിയുമൊക്കെ ഈ വസ്തുത സമൂഹത്തോട് വെളിപ്പെടുത്തിയതാണ്. സിസ്റ്റർ ലൂസിക്ക് ഭക്ഷണം നിഷേധിച്ച സംഭവം പരസ്യചർച്ചയായിരുന്നു. ദൈവത്തിൻ്റെയും കാരുണ്യത്തിൻ്റെയും സഹനത്തിൻ്റെയുമൊക്കെ പേരിൽ മഠങ്ങൾക്കുള്ളിൽ മനുഷ്യാവകാശങ്ങൾ നഗ്നമായി ലംഘിക്കപ്പെടുന്നു എന്നാണ് കരുതേണ്ടത്. മതസ്വാതന്ത്ര്യത്തിൻ്റെ ദുരുപയോഗമാണിത്. ഭരണഘടനയിൽ അനുവദിച്ചിരിക്കുന്ന മതസ്വാതന്ത്ര്യത്തിൻ്റെ തണലിൽ മനുഷ്യാവകാശലംഘനങ്ങൾ അനുവദിക്കപ്പെടരുത്. നിരവധി ജീവനുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. അടുത്ത മരണം നമ്മളെ തുറിച്ചു നോക്കുകയാണ്. എപ്പോൾ വേണമെങ്കിലും ആ വാർത്ത കേൾക്കാം.

കന്യാസ്ത്രീ മഠങ്ങൾക്കുള്ളിലെ അന്തേവാസികളുടെ മാനസികാരോഗ്യനില പരിശോധിക്കാൻ സർക്കാർ ഉടനെ സംവിധാനമേർപ്പെടുത്തണം. അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിച്ച് കണ്ടെത്തി നിയമത്തിന് മുന്നിൽ എത്തിക്കാൻ ഒരു കമ്മീഷനെ അടിയന്തിരമായി നിയമിക്കണം. കന്യാസ്ത്രീ കിണറ്റിൽ വീണ് മരിച്ചു എന്ന് ഒരു വാർത്ത വീണ്ടും ഉണ്ടാകാതിരിക്കട്ടെ.

Karma News Network

Recent Posts

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി പിആർ ജോലി ചെയ്യിച്ചു, അപർണ സെൻ ശമ്പളം തരാതെ പറ്റിച്ചു, പരാതിയുമായി യുവമാധ്യമ പ്രവർത്തക

തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിന് വേണ്ടി പിആർ വർക്ക് നടത്തി ഫണ്ട് തട്ടിപ്പ് നടത്തിയ വിവരങ്ങളാണ് പുറത്തു വരുന്നത്. ചെയ്ത ജോലിക്ക്…

8 mins ago

ഭീകര ഫണ്ടിം​ഗിനായി ചെലവഴിച്ചത് 91 കോടി, ന്യൂസ്‌ ക്ലിക്കിന് ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധം, ഡൽഹി പൊലീസിന്റെ കുറ്റപത്രം ന്യൂസ്‌ ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കുംലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. ഭീകര ഫണ്ടിം​ഗിനായി ന്യൂസ്‌ ക്ലിക്ക് വഴി 91 കോടി രൂപ ചെലവഴിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. മാർച്ച് 30നാണ് പട്യാല ഹൗസ് കോടതിയിൽ 8000 പേജുകളുള്ള കുറ്റപത്രം ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ സമർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കോടതി കുറ്റപത്രം അംഗീകരിച്ചത്. രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് സഹായം വാങ്ങിയെന്ന കേസിലാണ് ന്യൂസ്‌ ക്ലിക്കും പ്രബീർ പുരകായസ്തയും അന്വേഷണം നേരിടുന്നത്. ചൈനീസ് പ്രൊപ്പഗണ്ട ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനായി ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് പുരകായസ്തക്കെതിരെ യുഎപിഎ പ്രകാരം അന്വേഷണം നടക്കുകയാണ്. പുരകായസ്തയേയും സഹസ്ഥാപകനായ അമിത് ചക്രവർത്തിയെയും കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിലാണ് നിലവിൽ ഇരുവരും ഉള്ളത്. കുറ്റപത്രത്തിൽ പറയുന്നത് തെറ്റായ വിവര പ്രചാരണം: ചൈനീസ് അവകാശവാദങ്ങളെ അംഗീകരിച്ച് കശ്മീരും അക്സായ് ചിനും ഇല്ലാത്ത ഇന്ത്യയെ ചിത്രീകരിക്കാൻ ഭൂപടങ്ങളിൽ മാറ്റം വരുത്തി. പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും പ്രേരണ: കർഷക പ്രതിഷേധങ്ങൾക്കും ഡൽഹി കലാപത്തിന്റെയും അണിയറയിൽ പ്രവർത്തിച്ച വിവിധ തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകാൻ പുരകയസ്ത ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. സിഎഎ/എൻആർസിക്കെതിരെ ജനങ്ങളെ അണിനിരത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. നിയമങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ച് വിദ്വേഷം വളർത്താൻ ന്യൂസ്‌ ക്ലിക്കിലൂടെ ശ്രമിച്ചു. കൊവിഡ് വാക്സിൻ തെറ്റായ വിവരങ്ങൾ: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന വാക്സിനുകൾക്കെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ അമേരിക്കൻ കോടീശ്വരനായ നെവിൽ റോയ് സിംഗ്ഹാമും സംഘവുമായി ഗൂഢാലോചന നടത്തി. മാവോയിസ്റ്റുകളുമായുള്ള ബന്ധം: പുരകായസ്തയ്‌ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമായി (മാവോയിസ്റ്റ്) സജീവമായ ബന്ധമുണ്ടായിരുന്നതായും അവരുടെ പ്രവർത്തനങ്ങൾക്ക് പണം നൽകിയിരുന്നതായും ഡൽഹി പൊലീസ് കണ്ടെത്തിചൈനീസ് പ്രൊപ്പ​ഗാണ്ട പ്രചരണം: പുരകായസ്തയ്‌ക്കും ന്യൂസ്‌ ക്ലിക്കിനും ചൈനീസ് പ്രൊപ്പ​ഗാണ്ട പ്രചരിപ്പിക്കുന്നതിനായി ഗണ്യമായ ഫണ്ട് ലഭിച്ചതായി കുറ്റപത്രം സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ‘ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കാനായി’ ന്യൂസ് ക്ലിക്കിലേക്ക് ചൈനീസ് ഫണ്ട് എത്തി എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം എന്ന സംഘവുമായി ചേര്‍ന്ന് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രബീര്‍ പുരകായസ്ത ശ്രമിച്ചുവെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 45 ദിവസത്തിനുശേഷമാണ് പുരകായസ്തയെ യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചൈനീസ് അനുകല പ്രചാരണം നടത്താനായി ന്യൂസ് ക്ലിക്ക് പണം വാങ്ങി എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. ഇതിനൊപ്പം നൂറോളം കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. ഒക്ടോബര്‍ മൂന്നിന് നടന്ന മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ ന്യൂസ് ക്ലിക്കിലെ 46 മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും അവരുടെ ഫോണുകള്‍ അടക്കമുള്ള 300-ലേറെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌ ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കുംലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. ഭീകര ഫണ്ടിം​ഗിനായി ന്യൂസ്‌…

23 mins ago

മേയർ – ഡ്രൈവർ തർക്കം, കെ.എസ്.ആർ.ടി.സി ബസിലെ ഡി.വി.ആറിൽ മെമ്മറി കാർഡില്ല

മേയർ- ഡ്രൈവർ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു ഓടിച്ച ബസ് പൊലീസ് പരിശോധിച്ചു. ബസിനുള്ളിലെ കാമറയുടെ ഡി.വി.ആർ കണ്ടെത്തിയെങ്കിലും ഡി.വി.ആറിൽ…

39 mins ago

വാണിജ്യ സിലിണ്ടർ വില കുറച്ചു, പുതിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം : രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപ കുറച്ചു. വാണിജ്യ…

41 mins ago

ശ്രീവിദ്യ മുല്ലശേരി രാഹുല്‍ വിവാഹം സെപ്റ്റംബര്‍ എട്ടിന്

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ്…

1 hour ago

സിസിടിവി ക്യാമറകൾ ഇത് വരെയും സ്ഥാപിച്ചില്ല, കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷ വീഴ്ച്ച തുടരുന്നു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന ഡിഎംഇ ഉത്തരവ് പാലിക്കാതെ മെഡിക്കൽ കോളേജ് അധികൃതർ.…

1 hour ago