Home kerala സിദ്ധാര്‍ഥന്‍ മരിച്ച ദിവസം വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയെന്ന് മൊഴി

സിദ്ധാര്‍ഥന്‍ മരിച്ച ദിവസം വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയെന്ന് മൊഴി

വയനാട്. പൂക്കോട് വെറ്റിനറി ക്യാംപസില്‍ വിദ്യാര്‍ഥി സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലിയലി# കണ്ടെത്തിയ ദിവസം ഹോസ്റ്റലിലെ കുട്ടികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതില്‍ ദുരൂഹത. സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ട ദിവസം 18 വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ബത്തേരിയിലും കല്‍പറ്റയിലും സിനിമയ്ക്കും കുറച്ചുപേര്‍ തലശ്ശേരിയിലും കണ്ണൂരിലും ഉത്സവത്തിനും പോയെന്നാണ് മൊഴി.

അതേസമയം വിദ്യാര്‍ഥികളെ കൂട്ടത്തോടെ ഹോസ്റ്റലില്‍ നിന്നും മാറ്റി നിര്‍ത്തിയതാണോ എന്നാണ് സംശയിക്കുന്നത്. സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ സംഭവ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് കാണിക്കാന്‍ സിനിമാ ടിക്കറ്റ് വരെ സൂക്ഷിച്ച പ്രതികളുണ്ട്. സിദ്ധാര്‍ഥന്‍ ശുചിമുറിയിലേക്ക് നടന്നുപോകുന്നത് കണ്ടതായി ഒരാള്‍ മാത്രമാണ് മൊഴി നല്‍കിയത്.

സിദ്ധാര്‍ഥന്‍ 18ന് രാവിലെ ഡോര്‍മിറ്ററിയിലെ കട്ടിലില്‍ പുതപ്പു തലയിലൂടെ മൂടിയ നിലയില്‍ കിടക്കുന്നതു കണ്ടുവെന്ന മൊഴിയാണ് മറ്റുള്ളവരും നല്‍കിയത്.