entertainment

റോഷന്‍ ഭീഷണിപ്പെടുത്തി, സൈബര്‍ പോരാളികളെ പൈസക്ക് വാങ്ങി ജീവിക്കാതിരുന്നൂടെയെന്ന് ലക്ഷ്മി പ്രേം കുമാര്‍

അഭിമുഖ വിവാദത്തില്‍ പ്രതികരണവുമായി വനിതാ വാരിക ലേഖിക. വനിത മാഗസിന്‍ അഭിമുഖത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ റോഷന്‍ മാത്യുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തക ലക്ഷ്മി പ്രേംകുമാര്‍ വ്യക്തമാക്കി. അഭിനേതാക്കളായ റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും തലകുലുക്കി സമ്മതിച്ച കാര്യങ്ങളാണ് താന്‍ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ലക്ഷ്മി പ്രേം കുമാര്‍ പറഞ്ഞു.

ഇത്രയും വലിയ സൈബര്‍ ആക്രമണത്തിന് ഇരയാക്കിയ വ്യക്തിക്കും, അതില്‍ വ്യക്തിപരമായി ഏറ്റവും അധികം വേദനിപ്പിച്ച ചില പ്രൊഫൈലുകള്‍ക്കും എതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നതെന്നും ലക്ഷ്മി പ്രേംകുമാര്‍. റോഷന്‍ മാത്യു ഉന്നയിച്ച ആരോപണങ്ങളിലെ വസ്തുത തെളിയിക്കേണ്ടത് തന്റെ കടമയാണെന്ന് ലക്ഷ്മി പറയുന്നു. നടന്‍ തനിക്കെതിരെ സൈബര്‍ ആക്രമണ ഭീഷണി മുഴക്കിയെന്നും സംഭാഷണത്തിന്റെ ഓഡിയോ ശകലം തന്റെ പക്കലുണ്ടെന്നും മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടി.

വനിതയുടെ പുതിയ ലക്കത്തില്‍ റോഷന്‍ മാത്യുവും ദര്‍ശനയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് ശൈലിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെ ഇരുവരും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തങ്ങള്‍ രണ്ട് പേരും പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തെന്നും ഫീച്ചറിലേത് തങ്ങളുടെ സംസാര ശൈലി അല്ലെന്നും ദര്‍ശനയും റോഷനും പറഞ്ഞിരുന്നു. വനിതയില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്ഥാപനമാണ് അത് കൈകാര്യം ചെയ്യുന്നത്. ഇത്രയും വലിയ സൈബര്‍ അറ്റാക്കിന് ഇട്ട് കൊടുത്ത വ്യക്തിക്കും, അതില്‍ വ്യക്തിപരമായി ഏറ്റവും അധികം വേദനിപ്പിച്ച ചില പ്രൊഫൈലുകള്‍ക്കും എതിരെയാണ് നിയമ നടപടിയെന്നും ലക്ഷ്മി പ്രേംകുമാര്‍ പറയുനന്ു.

ലക്ഷ്മി പ്രേംകുമാര്‍ ഇതേക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പ്:

സുഹൃത്തുക്കളെ. 24 മണിക്കൂർ ആകുന്നു എന്നെയും കുടുംബത്തെയും സൈബർ കൂട്ടം വെട്ടി നിരത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്. സോഷ്യൽ മീഡിയയുടെ സാധ്യതകൾ അതി ഗംഭീരമായി ഉപയോഗിച്ച ഒരു സിനിമയിലെ നായകനെയും നായികയെയും അവതരിപ്പിക്കുമ്പോൾ അഭിമുഖം വാട്‌സ് ആപ്പ് ചാറ്റിന്റെ മാതൃകയിൽ കൊടുക്കുന്നതും ഫഹദിന് നന്ദി പറയുന്നതും ‘മോഹൻലാൽ സാറും തുടക്കം വില്ലനായിട്ടായിരുന്നു” എന്ന നിർദോഷമായ വാചകം ഉൾപ്പെടുത്തുന്നതും ഒക്കെ (ഇവയെല്ലാം, യെസ്, അതേ എന്നൊക്കെ അഭിമുഖത്തിന്റെയും ഫോട്ടോ ഷൂട്ടിന്റെയും ഇടയിൽ നിങ്ങൾ തന്നെ സമ്മതിച്ചതാണ്) അത്ര വലിയ ‘തെറ്റുകൾ’ ആണെന്ന് ഇപ്പോഴാണ് മനസിലായത്.

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ഇന്റർവ്യൂവിൽ സംസാരിക്കുന്ന അതേ ഓർഡറിൽ അല്ല ഇന്നേ വരെ ഒരു അഭിമുഖവും അച്ചടിച്ചു വന്നിട്ടുള്ളത്. ആശയവും അർഥവും മാറാതെ സമാനമായ വാക്കുകളിൽ എഴുതുന്നു. അതാണല്ലോ തയാറാക്കിയത് എന്ന് പറഞ്ഞ് എഴുതിയ ആളിന്റെ ബൈലൈൻ കൊടുക്കുന്നത്. ഇന്റർവ്യൂ അയച്ചു കൊടുത്ത് അനുവാദം വാങ്ങിയ ശേഷമേ പ്രസിദ്ധീകരിക്കാവൂ എന്ന്‌ ഞാൻ പഠിച്ച ജേർണലിസം പാഠങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടുമില്ല. ഞാൻ ചെയ്യുന്നത് താരങ്ങളുടെ പി ആർ. വർക്ക്‌ അല്ല, ജേർണലിസം ആണെന്ന് എന്നും ഉറച്ചു വിശ്വസിക്കുന്നു.

നിങ്ങൾ പരിചയപെട്ടത് 8 വർഷം മുന്നേ ആണെന്ന് ഇപ്പോൾ പറയുന്നു. എന്നോട് പറഞ്ഞത് 9 വർഷം മുന്നേ ആണെന്ന്. മറ്റൊരു മീഡിയയിൽ പറഞ്ഞത് 10 വർഷം മുന്നേ എന്ന്. (ആ അഭിമുഖം neat intention എന്ന് പറഞ്ഞ് നിങ്ങൾ തന്നെ fb യിൽ ഷെയർ ചെയ്തിട്ടുണ്ട്. സ്ക്രീൻ ഷോട്ട് ഇതോടൊപ്പം.) ഏതാണാവോ ശരി? മുഖം ഇല്ലാത്തവരുടെ മനഃശാസ്ത്രം അറിയുന്നത് കൊണ്ട് ഒന്നും പറയണ്ട എന്ന് കരുതിയതാണ്. പക്ഷേ ഇത്ര ബാലിശമായ കാര്യങ്ങൾക്ക് കഥയറിയാതെ കുറ്റപ്പെടുത്തിയവരോട് ചിലത് പറയണം എന്നു തോന്നി. അത്ര മാത്രം. അഭിമുഖം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിൽ തിരുത്ത് വനിത മാസികയിലും ഫേസ് ബുക്കിലും വനിത ഓൺലൈനിലും കൊടുക്കാം എന്നു ബന്ധപ്പെട്ടവർ തന്നെ അറിയിച്ചതാണ്.

എന്നാൽ എന്റെ ഫേസ് ബുക്കിൽ നിന്ന് അനുവാദം ഇല്ലാതെ എന്റെ ഫോട്ടോ എടുത്തു ചേർത്ത്, അവർ തന്നെ എഴുതി തയാറാക്കിയ കുറിപ്പ് പ്രസിദ്ധീകരിക്കണം എന്നായിരുന്നു നിർബന്ധം പിടിച്ചത്. സൈബർ ആക്രമണം നടത്താൻ സാഹചര്യം ഉണ്ടാക്കിയ, ‘സാമൂഹിക പ്രതിബദ്ധത’യുള്ള നടൻ വനിത പ്രതിനിധിയോട് സംസാരിച്ച ഓഡിയോയിലെ ഭീഷണി ഇങ്ങനെ ആണ് , “പരിചയം ഉള്ള ചില ആൾക്കാരോടും പേജസിനോടും അങ്ങനെ സോഷ്യൽ മീഡിയയിൽ റീച് ചെയ്യാവുന്ന ചിലരോടും കയ്യിൽ നിന്ന് കുറച്ചു പൈസ മുടക്കിയും അല്ലാതെയും ഞാൻ അത്‍ അപ്‌ലോഡ് ചെയ്യും. ഇതൊക്കെ കഴിഞ്ഞിട്ട് ലക്ഷ്മിക്ക് ഡയറക്റ്റ്ലി ‘ദ്രോഹം ചെയ്യണം’ എന്ന് എനിക്ക് പേഴ്സണലി അതിയായി ആഗ്രഹം ഉണ്ട്.”

# നിങ്ങൾ പറഞ്ഞ ‘ദ്രോഹത്തിന്റെ ചെറിയൊരു ഭാഗമായി ആയി’ എന്റെ ഫേസ് ബുക്ക്‌ ലിങ്ക് എന്റെ അനുവാദം ഇല്ലാതെ പോസ്റ്റ്‌ ചെയ്തതും കണ്ടു… മൂന്ന് മണിക്കൂർ സൈബർ കൂട്ടത്തിന് എടുക്കാൻ പാകത്തിൽ അതിട്ടു കഴിഞ്ഞു ഡിലീറ്റ് ചെയ്തതും കണ്ടു. അദ്ദേഹത്തിന്റെ ‘ദ്രോഹം’ ഏതറ്റം വരെ പോവും എന്ന് എനിക്ക് ഇപ്പോഴും അറിയില്ല, ഈ കുറിപ്പിനും സൈബർ സംഘങ്ങൾ ആക്രമണം ഉറപ്പായും നടത്തിയേക്കാം

#സിനിമതാരങ്ങൾക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക് എതിരെ വനിതയിൽ സ്റ്റോറികൾ ചെയ്ത എനിക്ക് എതിരെ അതേ കൂട്ടത്തെ വച്ചു ഒളിയുദ്ധം നടത്തിയ കഴിവും അതു ഷെയർ ചെയ്തവരെയും ലൈക്ക് ചെയ്തവരെയും മൗനം പൂണ്ടവരെയും കണ്ടു. #എല്ലാവരോടും ഒന്നേ പറയാനുള്ളു, സീ യു സൂൺ, എന്നെ സ്നേഹിക്കുന്നവരും വിളിച്ചും മെസ്സേജ് അയച്ചും ആശ്വസിപ്പിച്ചവരും പറഞ്ഞതു പോലെ നിയമത്തിന്റെ വഴിയേ ഞാൻ പോവുന്നു. പൊലീസ് കേസും സൈബർ കേസും കൊടുക്കുന്നു. ബാക്കി എല്ലാം അവിടെ പറഞ്ഞോളാം.

(വിവിധ മാധ്യമങ്ങൾക്ക് ഇതേ വ്യക്തികൾ നൽകിയ ഇന്റർവ്യൂകളുടെ സ്ക്രീൻ ഷോർട്ടുകൾ ഇതിനൊപ്പം നൽകുന്നു )”സൈബർ പോരാളികളെ പൈസക്ക് വാങ്ങി ജീവിക്കാതിരുന്നൂടെ?

Karma News Network

Recent Posts

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

7 mins ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

28 mins ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

53 mins ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

1 hour ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

2 hours ago

ഫ്ളാറ്റിന്‍റെ മേൽക്കൂരയിൽ വീണ് കുഞ്ഞ്, രക്ഷകരായി യുവാക്കൾ

ചെന്നൈ : കെട്ടിടത്തിൽ നിന്ന് താഴെ വീണ പിഞ്ചുകുഞ്ഞ് ഫ്ളാറ്റിന്‍റെ മേൽക്കൂരയിൽ തങ്ങി നിന്നു. കാണുന്നവരുടെ നെഞ്ചിടിപ്പേറ്റുന്ന ദൃശ്യമാണ് ഞായറാഴ്ച…

2 hours ago