entertainment

രണ്ട് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു , മറ്റൊരാള്‍ അച്ഛനായി വന്ന് തുണയായി, ഗായിക പുണ്യ

ജീവിതത്തിനേറ്റ മുറിവുണക്കാന്‍ സംഗീതത്തേക്കാള്‍ മികച്ചൊരു മരുന്നില്ല. എല്ലാ വ്യഥകളേയും ശുഭാപ്തിയിലെത്തിക്കാന്‍ അതിനു മാസ്മരിക കഴിവുണ്ട്. അപൂര്‍വ്വം ചിലര്‍ക്കെ അതു കണ്ടെത്താന്‍ കഴിയൂ. ഇവരില്‍ ഒരു പ്രതിഭയാണ് നഗാവഗത ഗായിക പുണ്യ പ്രദീപ്. മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനലായ സീ കേരളം അവതരിപ്പിക്കുന്ന സംഗീത റിയാലിറ്റിഷോ ‘സിരഗമപ’യിലൂടെ രംഗത്തെത്തിയ പുണ്യ കൈപ്പേറിയ ജീവിതാനുഭവങ്ങളില്‍ നിന്ന് നല്ല ഭാവിയുടെ സ്വരവും താളവും കണ്ടെത്തിയ പ്രതിഭയാണ്. പുണ്യയുടെ ആ ജീവിതകഥ ആരുടേയും കരളലയിക്കും. പ്രേക്ഷകർ കുന്നോളം നൽകിയ ആ പാട്ടിഷ്ടം സിനിമാ പിന്നണി ഗാനരംഗത്തിന്റെ പടിവാതിൽക്കലാണ് പുണ്യയെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇടർച്ചയില്ലാത്ത ആ സ്വരവും പതർച്ചയില്ലാത്ത ആ പ്രകടനവും പ്രേക്ഷകർക്ക് അത്രമേൽ പ്രിയങ്കരം.

തന്റെ ജീവിതത്തെ കുറിച്ചും സംഗീതത്തെ കുറിച്ചും പുണ്യ പറയുന്നു.ഒരുപാട് കാലം ഒരാളെ വേദനിപ്പിച്ചു കൊണ്ടിരിക്കാൻ ജീവിതത്തിനാകില്ല എന്നു കേട്ടിട്ടുണ്ട്. എന്റെ ജീവിതത്തിന്റെ കാര്യത്തിൽ അത് വളരെയധികം ശരിയാണ്. കുറേയേറെ വേദനകൾ. പിന്നീട് അതിനെയെല്ലാം അതിജീവിക്കാൻ സഹായിച്ച ഒരുപാട് നേട്ടങ്ങൾ.എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് അച്ഛൻ പ്രദീപ് വാഹനാപകടത്തിൽ മരിക്കുന്നത്. ഇതോടെ എന്റെയും ചേച്ചി പൂജയുടെയും ചുമതല അമ്മ പദ്മയുടെ ചുമലിലായി. അച്ഛൻ പോയി അധികം വൈകും മുൻപ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഞങ്ങൾ പുറത്തായി. കുറച്ചു നാൾ അമ്മയുടെ വീട്ടിൽ ആശ്രയം ലഭിച്ചു. അവിടെയും ബാധ്യതയായി തോന്നി തുടങ്ങിയതോടെ അമ്മ സമീപത്തുള്ള കറി പൗഡർ ഫാക്ടറിയിൽ ജോലിക്കു പോയിത്തുടങ്ങി.

ഏഴ് വർഷത്തോളം അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം സ്വരുക്കൂട്ടി ഞങ്ങൾ ചെറിയ വീട് വാങ്ങി. അക്കാലത്ത് വീടിന് അടുത്തുള്ള ചേച്ചിയെ സംഗീതം പഠിപ്പിക്കാൻ ഒരു മാഷ് എത്തിയിരുന്നു. ആ സമയം നോക്കി ഞാനും അവിടെ ചെല്ലും. അങ്ങനെ സംഗീതത്തിന്റെ ബാലപാഠങ്ങൾ കേട്ടു പഠിച്ചു. അതിനിടെ അവർ അവിടം വിട്ടു പോയി. അതോടെ എന്റെ സംഗീത പഠനവും മുടങ്ങി. എന്നെ സംഗീതം പഠിക്കാൻ വിടാൻ വീട്ടിലെ ദാരിദ്ര്യം അനുവദിച്ചിരുന്നുമില്ല. അതിനിടെ വിധി വീണ്ടും വില്ലനായി എത്തി. ജോലിക്കു പോയി മടങ്ങും വഴി അമ്മ വീണു പരുക്കേറ്റു കിടപ്പിലായി. ഇതോടെ വീണ്ടും ജീവിതം ഇരുട്ടിലായി. കുഞ്ഞിലേ അച്ഛനില്ലാത്തത് വലിയ സങ്കടമായിരുന്നു. അച്ഛന്റേയും അമ്മയുടേയും തണൽ ഒരുപോലെ കിട്ടുന്ന കൂട്ടുകാരെ കാണുമ്പോൾ സങ്കടം അണപൊട്ടും. എനിക്കു മാത്രം ആരും ഇല്ലല്ലോ എന്ന തോന്നലുണ്ടാകും. ചില സമയത്ത് സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടിയിട്ടുണ്ട്.

അങ്ങനെയിരിക്കെയാണ് അമ്മയ്ക്ക് പുതിയൊരു ജീവിതം ലഭിക്കുന്നത്. വീട്ടുകാർ തന്നെ കൊണ്ടുവന്ന കല്യാണാലോചന. കേട്ടപ്പോൾ കൊള്ളാമെന്ന് ഞങ്ങൾക്കും തോന്നി. അങ്ങനെ വിവാഹം നടന്നു. ബികാഷ് എന്നാണ് അച്ഛന്റെ പേര്. ഞങ്ങളുടെ ജീവിതത്തിലെ വേദനകളുടെ കാലം അവിടെ കഴിയുകയായിരുന്നു. യാതൊരു വേർതിരിവുമില്ലാതെ സ്വന്തം മക്കളെ പോലെയാണ് എന്നേയും ചേച്ചിയേയും അദ്ദേഹം നോക്കുന്നത്. എന്റെ പേരിനൊപ്പമുള്ള ‘പ്രദീപ്’ എന്ന പേരും അച്ഛനേയും കാണുമ്പോൾ പലരും കൺഫ്യൂഷനടിക്കാറുണ്ട്. അവരോടൊക്കെ ഞാൻ അഭിമാനത്തോടെ പറയും ഇതെന്റെ അച്ഛനാണെന്ന്. അത്രയ്ക്ക് കരുതലോടെയാണ് അദ്ദേഹം ഞങ്ങളേയും അമ്മയേയും നോക്കുന്നത്. അച്ഛൻ ഫൊട്ടോഗ്രാഫറാണ്. സ്റ്റുഡിയോയും ഉണ്ട്. ഞാൻ ഇപ്പോൾ കോഴിക്കോട് ദേവഗിരി കോളജിൽ ഒന്നാം വർഷ ബിഎസ്സി സുവോളജി വിദ്യാർത്ഥിനിയാണ്. ചേച്ചി പൂജ ബികോമിന് പഠിക്കുന്നു

Karma News Network

Recent Posts

കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തി, മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രൻ കെ. സച്ചിന്‍ദേവ് എം.എല്‍.എ. ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരേ കന്റോൺമെന്റ്…

3 mins ago

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

8 hours ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

9 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

9 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

10 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

10 hours ago