കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥിയും പരാജയം സമ്മതിച്ച് മൽസര രംഗത്ത് നിന്നും പിൻവാങ്ങി. പുരി ലോക്സഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർഥി സുചരിത മൊഹന്തി മൽസര രംഗത്ത് നിന്നും പിൻ മാറിയതോടെ ഇവിടെ കോൺഗ്രസിനും പ്രതിപക്ഷത്തിനും സ്ഥാനാർഥി ഇല്ലാതായി. പണം ഇല്ലെന്നും പ്രചാരണത്തിനു ഫണ്ട് ഇല്ലെന്നും പറഞ്ഞാണ് സുചരിത മൊഹന്തി എന്ന കോൺഗ്രസ് സ്ഥാനാർഥി മൽസരം അവസാന ഘട്ടത്തിൽ അവസാനിപ്പിച്ചത്.
മെയ് 25നാണ് പുരിയിൽ വോട്ടെടുപ്പ്. സൂറത്തിലും ഇൻഡോറിലും കോൺഗ്രസ് പാർട്ടിക്ക് ഇതിനകം സ്ഥനാർഥികളേ നഷ്ടപ്പെട്ടു. സൂറത്തിൽ ബിജെപി സ്ഥനാർഥി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇപ്പോൾ പുരിയിലെ കോൺഗ്രസ് സ്ഥാനാർഥിയും പിൻ മാറിയതോടെ കോൺഗ്രസ് നിരുപാധികം തിരഞ്ഞെടുപ്പിനു മുമ്പ് തോൽവി സമ്മതിക്കുന്ന മൂന്നാമത്തേ സീട്ടായി ഇത് മാറി.
ലോക് സഭാ തിരഞ്ഞുടുപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ ഒന്നിനു പിറകേ മൽസരം അവസനിപ്പിച്ച് ബി ജെ പിക്ക് മുന്നിൽ കീഴടങ്ങുന്നത്.
പുരിയിൽ മൽസരിക്കാൻ കോൺഗ്രസ് പാർട്ടി സീറ്റും ടികറ്റും നല്കി എങ്കിലും പണം തന്നില്ല. ഫണ്ട് തരാതെ പ്രചാരണം നടത്താൻ ആകില്ല. പ്രചാരണം നടത്തി എല്ലെങ്കിൽ പരാജയപ്പെടും. കോൺഗ്രസ് പാർട്ടി പറയുന്നത് തന്റെ കൈയ്യിൽ നിന്നും പണം എടുത്ത് ഇലക്ഷൻ നടത്താൻ ആണ് എന്നും സ്ഥാനാർഥി സുചരിത മൊഹന്തി പറയുന്നു.
ഒടുവിൽ പുരി ലോക്‌സഭാ സീറ്റിലേക്ക് നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ, ക്രൗഡ് ഫണ്ടിംഗിലൂടെ ഫണ്ട് ക്രമീകരിക്കാനും ശ്രീമതി മൊഹന്തി ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സംഭാവനകൾ തേടി യുപിഐ ക്യുആർ കോഡും മറ്റ് അക്കൗണ്ട് വിശദാംശങ്ങളും അവർ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചു. എന്നാൽ ആരും സംഭാവനകൾ നല്കിയില്ല. ഇതോടെ എല്ലാ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. ഫണ്ട് സ്വരൂപിക്കാൻ കഴിയാത്തതിനാലും പാർട്ടി ഒന്നും നൽകാത്തതിനാലുമാണ് കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നതെന്നും അവർ പറഞ്ഞു.
ഫണ്ട് പ്രതിസന്ധി മാത്രമാണ് പുരിയിലെ വിജയകരമായ പ്രചാരണത്തിൽ നിന്ന് ഞങ്ങളെ പിന്നോട്ട് നയിക്കുന്നതെന്ന് വ്യക്തമാണ്. പാർട്ടി ഫണ്ടിംഗ് ഇല്ലാതെ പുരിയിൽ പ്രചാരണം നടത്താൻ കഴിയില്ലെന്നതിൽ ഞാൻ ഖേദിക്കുന്നു. അതിനാൽ, പുരി പാർലമെൻ്ററി മണ്ഡലത്തിലേക്കുള്ള ഐഎൻസി ടിക്കറ്റ് ഞാൻ ഇതോടൊപ്പം തിരികെ നൽകുന്നു,” എംഎസ് പുരി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് എന്റെ വ്യക്തപരമായ ആവശ്യം അല്ല. പാർട്ടിക്ക് വേണ്ടിയാണ് മൽസരിക്കുന്നത്. ജയിച്ചാൽ പാർട്ടിയാണ് അധികാരത്തിൽ വരുന്നത്. അല്ലാതെ ഞാൻ എന്ന വ്യക്തിയല്ല. ഇങ്ങിനെ ഉള്ളപ്പോൾ എന്റെ കൈയ്യിൽ നിന്നും പണം എടുത്ത് ഇലക്ഷൻ നടത്താൻ പാർട്ടി നിർദ്ദേശിക്കുന്നതിൽ വിഷമം ഉണ്ട് എന്നും മൊഹന്തി വ്യക്തമാക്കി.
കോൺഗ്രസിന്റെ ഇലക്ഷൻ ഫണ്ട് നേതാക്കൾക്ക് സ്വാധീനം ഉള്ള സീറ്റുകളിൽ മാത്രമാണ് കൊടുക്കുന്നത്. ഇലക്ഷനു മുന്നോടിയായി കോൺഗ്രസിന്റെ അക്കൗണ്ടുകൾ പലതും മസവിപ്പിച്ചതോടെയാണ് പാർട്ടി വൻ സാമ്പത്തിക തകർച്ചയിൽ എത്തിയത്.
ഇതിനിടെ ഫണ്ട് പ്രതിസന്ധി കോൺഗ്രസിനെ അലട്ടുന്നത് പുരിയിൽ മാത്രമല്ല.സ്വന്തം ഫണ്ട് ഉപയോഗിച്ച് പോരാടാൻ ഒഡീഷ കോൺഗ്രസ് ഇൻചാർജ് അജോയ് കുമാർ തന്നോട് ആവശ്യപ്പെട്ടതായി മാധ്യമപ്രവർത്തകനായി മാറിയ രാഷ്ട്രീയക്കാരൻ ആരോപിച്ചു.ഞാൻ 10 വർഷം മുമ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ച ഒരു ശമ്പളം വാങ്ങുന്ന പ്രൊഫഷണൽ പത്രപ്രവർത്തകനായിരുന്നു. പുരിയിലെ എൻ്റെ പ്രചാരണത്തിന് എൻ്റെ പക്കലുള്ളതെല്ലാം ഞാൻ നൽകി. പുരോഗമന രാഷ്ട്രീയത്തിനായുള്ള എൻ്റെ കാമ്പെയ്‌നെ പിന്തുണയ്ക്കാൻ ഞാൻ ഒരു പൊതു സംഭാവന ഡ്രൈവിന് ശ്രമിച്ചു, ഇതുവരെ വിജയിച്ചില്ല. ഞാനും ശ്രമിച്ചു. പ്രൊജക്‌ടഡ് കാമ്പെയ്ൻ ചെലവ് പരമാവധി കുറയ്ക്കുക,” അവർ പറഞ്ഞു.
ആര്‍ഡിഎക്സ് എന്ന 2023ലെ വമ്പന്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍…
ന്യൂഡൽഹി : സംസ്ഥാനത്തെ 15,600 മൊബൈൽ കണക്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന കണക്ഷനുകൾക്കെതിരെയാണ് നടപടി.…
സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ്…
ബാലചന്ദ്ര മേനോൻ ഒരുക്കിയ അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ആനി. നിരവധി ചിത്രങ്ങളിൽ താരം…
സന്തോഷ് ജോർജ് കുളങ്ങരയെ അധിഷേപിച്ചുകൊണ്ട് നടൻ വിനായകൻ പങ്കുവച്ച പോസ്റ്റിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം. ഇടതോരം ചേർന്ന്…
തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷമാകുന്നതിനിടെ മമ്മൂട്ടി ചിത്രം ടർബോ എങ്ങനെയുണ്ടെന്ന് അന്വേഷിച്ച വട്ടിയൂർകാവ് എംഎല്‍എ വി.കെ പ്രശാന്തിന് മറുപടിയുമായി ബിജെപി നേതാവ്…