ജമ്മു കശ്മീരിൽ നുഴഞ്ഞു കയറിയ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ വകവരുത്തി സുരക്ഷാ സേന. ബരാമുള്ള ജില്ലയിലെ ഉറി സെക്ടറിലാണ് ഭീകരർ നുഴഞ്ഞു കയറിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഭീകരർ നിയന്ത്രണ രേഖ വഴി രാജ്യത്തെത്തിയത്. സംശയാസ്പദ നീക്കം സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് പരിശോധന ആരംഭിക്കുകയായിരുന്നു. നീണ്ട 30 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിലാണ് ഭീകരരെ വധിച്ചത്. കൂടുതൽ ഭീകരർക്കായി മേഖലയിൽ തെരച്ചിൽ തുടരുകയാണ്.
അതേസമയം കശ്മീരിൽ നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമത്തെ തുടർന്ന് നെറ്റ്‌വർക്ക് സേവനങ്ങൾ നിർത്തലാക്കി. ആയുധധാരികളായ ഭീകരസംഘം നുഴഞ്ഞു കയറാൻ ശ്രമിച്ചതിനെ തുടർന്ന് മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങളാണ് ഉറിസെക്ടറിൽ പൂർണമായും നിർത്തലാക്കിയത്.
ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാർ മടങ്ങിപോകാനുള്ള സാധ്യതയും സുരക്ഷാ സൈന്യം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 30 മണിക്കൂറായി ഓപ്പറേഷൻ പുരോഗമിക്കുകയാണ്. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ ബാക്കിയുള്ളവരെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഇക്കൊല്ലം രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. എന്നാൽ ഇതിനിടെ കശ്മീർ അതിർത്തിയിൽ മറ്റ് വെടിനിർത്തൽ ലംഘനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെ ജമ്മു കശ്മീരിലെ അഞ്ചിടങ്ങളിൽ എൻഐഎ പരിശോധന നടത്തുകയാണ്. നേരത്തെ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിലാണ് പരിശോധന.
പാലക്കാട്: കളിക്കുന്നതിനിടെ എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരൻ മരിച്ചു. എളനാട് സ്വദേശി എൽദോസ്-ആഷ്‌ലി ദമ്പതികളുടെ മകൻ ഏദനാണ്…
ബേഡഡുക്ക : ജോലി സമ്മർദം താങ്ങാനാകാതെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ. മരിച്ചു. പനത്തടി മാനടുക്കം പാടിയിൽ കെ.…
മേയര്‍-കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രൻ കെ. സച്ചിന്‍ദേവ് എം.എല്‍.എ. ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരേ കന്റോൺമെന്റ്…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…