അരവിന്ദ് കെജരിവാൾ കേരളത്തിൽ. കേരളത്തിൽ പരമ്പരാഗതമായ 2 മുന്നണികളേ മാറ്റി പുതിയ ഒരു ഭരണം നടപ്പാക്കാൻ പതിറ്റാണ്ടുകളായി ബിജെപി ശ്രമം നടത്തുമ്പോഴും പൂജ്യം സീറ്റുകളിൽ നില്ക്കുകയാണ്. ഈ അവസരത്തിൽ ഇടത് വലത് മുന്നണികൾക്ക് അപ്പുറം ഒരു കേരളം എന്ന വൻ പ്രതീക്ഷയിൽ ആം ആദ്മിയും ട്വിന്റി ട്വിന്റിയും കൈ കോർക്കുന്നു. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ കേജ്‌രിവാളിനു വമ്പൻ സ്വീകരണമാണു പ്രവർത്തകർ ഒരുക്കിയത്. ഡൽഹിയിലെ തുടർച്ചയായ നിയമസഭാ തിരഞ്ഞെടുപ്പു വിജയങ്ങൾക്കു പുറമേ പഞ്ചാബിലും ചുവടുറപ്പിച്ച ശേഷം കേരളത്തിത്തിന്റെ ഭരണം പിടിക്കാനുള്ള പട പുറപ്പാടിലാണ് കെജരിവാളിന്റെ വരവ്. ട്വിന്റി ട്വിന്റി മോഡലിൽ എല്ലാ പഞ്ചായത്തിലും മാർകറ്റ് തുറക്കും എന്ന ഒറ്റ പ്രഖ്യാപനം മാത്രം മതി കേരളം ആം ആദ്മി ട്വിന്റി ട്വിന്റി ഭരണത്തിലെത്താൻ. അതിനൊപ്പം അഴിമതി അക്രമം ഇല്ലാ ഭരണവും 200 യൂണിറ്റ് വരെ വൈദ്യുതി ഫ്രീ..വെള്ളം ഫ്രീ എന്നിവയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുകയും ചെയ്യുന്നതോടെ പിന്നെ ആരും ഇടത് വലത് മുന്നണിക്ക് വോട്ട് ചെയ്യില്ല.
ദില്ലി മുഖ്യമന്ത്രിയുടെ വരവിന്റെ മുഖ്യ ലക്ഷ്യം പിണറായിയും യു ഡി എഫും വെറുക്കുകയും ശത്രുവായി കാണുകയും ചെയ്യുന്ന ട്വിന്റി ട്വിന്റിയുടെ പട നായകനും ചീഫുമായ സാബു ജേക്കബിനെ കാണാനാണ്. കേരളത്തിൽ ബിസിനസ് പോലും നടത്താൻ അനുവദിക്കാതെ തെലുങ്കാനയിലേക്ക് ഓടിച്ചു വിട്ട സാബുവിനെ ഇത്ര മാത്രം പിണറായി വിജയൻ വെറുക്കുന്നത് അവർ ഉയർത്തുന്ന ട്വിന്റി ട്വിന്റി രാഷ്ട്രീയമാണ്.
കെജരിവാൾ ട്വിന്റി ട്വിന്റിക്ക് കൈ കൊടുക്കുമ്പോൾ കേരളത്തിലെ 3 മുന്നണികളും ഭയക്കുകയാണ്. ഇതിൽ ബിജെപി മുന്നണിക്ക് നഷ്ടപെടാൻ ഒന്നും ഇല്ല. എന്നാൽ മറ്റ് 2 മുന്നണികൾക്കും നഷ്ടപെടാൻ ഏറെയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നാലാം മുന്നണി രൂപീകരിക്കാനും കേരളത്തിൽ ഭരണം പിടിക്കാനുമാണു ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ട്വന്റി20– എഎപി ബദൽ നീക്കത്തെ കേരളത്തിലെ മുന്നണികൾ ആശങ്കയോടെയാണു കാണുന്നത്. എഎപി– ട്വന്റി20 സഖ്യത്തിന്റെ തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് പൊതുസമ്മേളനത്തോടെ വ്യക്തമാകും. സാബു ജേക്കബിനൊപ്പം വേദി പങ്കിടുന്ന കേജ്‌രിവാൾ ബദൽ മുന്നണി പ്രഖ്യാപനം നടത്തുമെന്നാണു സൂചന. ആം ആദ്മി നേതാക്കളുമായും വൊളന്റിയർമാരുമായും കേജ്‌രിവാൾ കൂടിക്കാഴ്ച നടത്തും. ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റും ഗോഡ്സ് വില്ലയും സന്ദർശിക്കും.
ട്വന്റി20യുടെ പിന്തുണയോടെയാണ് എഎപി കേരളത്തിൽ പുതിയ സാധ്യത േതടുന്നത്. ഇരുകക്ഷികളും യോജിച്ചു തൃക്കാക്കരയിൽ സംയുക്ത സ്ഥാനാർഥിയെ നിർത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് ആ തീരുമാനം പിൻവലിച്ചു. ഉപതിരഞ്ഞെടുപ്പിനേക്കാൾ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കാണു പ്രാധാന്യമെന്നും അതിനാലാണു തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്താത്തതെന്നുമാണ് ഇരുപാർട്ടികളുടെയും നിലപാട്.
മമ്മൂട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ട്രെന്‍റിംഗ് ആയിരിക്കുന്നത്. വെള്ള ടീഷർട്ടും നീല ജീൻസും അണിഞ്ഞ്…
കൊല്ലം : പാർട്ടി പ്രവർത്തകയ്ക്ക് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്ത് ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം.…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. മുസ്ലീം സമുദായത്തെ "കൂടുതൽ കുട്ടികളുള്ളവർ"…
തൃശൂർ: തൃശൂർ പൂരത്തിന് പിന്നാലെ ക്ഷേത്രോത്സവങ്ങളിൽ തുടർച്ചയായി പൊലീസിന്റെ ഇടപെടലെന്ന് പരാതി. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ…
തൃശൂര്‍ : വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്നതാണ് ബാങ്ക്.…
മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകൻ നികേഷ് കുമാറുമായി നടന്ന ഒരു അഭിമുഖത്തിലെ ഒരു ചോദ്യവും അതിനു മുഖ്യമന്ത്രിയുടെ മറുപടിയുയമാണ് ഇപ്പോൾ…