ന്യൂയോർക്ക്: ബ്രിട്ടനിൽ കോറോണയുടെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. എക്സ് ഇ എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും വ്യാപന ശേഷി കൂടിയത് ആണെന്നാണ് വിലയിരുത്തൽ. ഇത് ഒമിക്രോണിന്റെ തന്നെ പുതിയൊരു വകഭേദമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകമെങ്ങും പടർന്നുകഴിഞ്ഞ ഒമിക്രോൺ വകഭേദത്തേക്കാൾ 10% വ്യാപന ശേഷി കൂടുതൽ ആണ് എക്സ് ഇ എന്ന വകഭേദത്തിന്. ജനുവരി 19 നാണ് എക്സ് ഇ ആദ്യമായി കണ്ടെത്തിയത്. ബ്രിട്ടനിൽ ഇതുവരെ 637 പേരിൽ ആണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതെന്ന് ബ്രിട്ടന്റെ ആരോഗ്യ വിഭാഗം അറിയിച്ചു.
ഒമിക്രോണ്‍ ബി എ1, ബി എ2 വകഭേദങ്ങളുടെ ഹൈബ്രിഡ് സമന്വയമാണ് എക്‌സ് ഇ എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. പുതിയ വകഭേദത്തെ കുറിച്ച് വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ‘റിമാൽ’ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ…
മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചതായും 56 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് . വ്യാഴാഴ്ച…
തിരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിക്കും എന്ന് പുറത്ത് വരുമ്പോൾ ഓഹരി വിപണി കുതിച്ചു കയറി. ബിഎസ്ഇ സെൻസെക്സും…
ലഖ്നൗ : നവദമ്പതിമാരുടെ ചുംബനത്തെ ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കൾ വിവാഹച്ചടങ്ങിനിടെ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ഹപുരിലുള്ള അശോക് നഗറിലാണ് സംഭവം.…
കോയമ്പത്തൂര്‍: ഭാരതീയാര്‍ സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസില്‍ കാട്ടാന ആക്രമണം. സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ഷണ്‍മുഖം (57) ആണ്…
തൃശൂർ : ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് പദ്മജ വേണുഗോപാൽ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ഞാൻ…