സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണം വർദ്ധിക്കുകയാണ്.മരിക്കുന്നവരുടെ പേരും നാളും സ്ഥലവും വിളിച്ചുപറയുന്ന രീതിക്കെതിരെ രംഗ്തതെത്തിയിരിക്കുകയാണ് ഡോ.സി.ജെ ജോൺ..മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലാണ് മരണപ്പെട്ടവരുടെ വിവരങ്ങൾ വിളിച്ചുപറയുന്നത് കേരളത്തിൽ 191 പേരാണ് ഇതിനോടകം കൊറോണ ബാധിച്ച് മരിച്ചത്.സമ്പർക്കം മൂലമുള്ള രോഗികൾ വർദ്ധിക്കുന്നതാണ് മരണനിരക്ക് ഉയരാൻ കാരണം.ഇന്ത്യയിലെ മരണ നിരക്കും ഉയരുകയാണ്.
കോവിഡ് ബാധിച്ചു മരിച്ച മൃതദേഹത്തിനും ആ വീട്ടുകാർക്കും ആ സ്വകാര്യത നൽകുന്നത് അല്ലേ ഉചിതം? പ്രോട്ടോക്കോൾ നടത്താൻ ഈ പ്രചരണം വേണ്ടല്ലോ? കോവിഡ് ബാധിച്ചു മരിച്ചുവെന്നത് ഒരു ബാധ്യതയാക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം..
കോവിഡ് മരണ സംഖ്യ പറയാം. ജില്ലയും പറയാം. പക്ഷെ അവരുടെ പേരും നാടും ഇങ്ങനെ വിളിച്ച് പറയണോ? ആ സ്വകാര്യത മൃതദേഹത്തിനും ആ വീട്ടുകാർക്കും നൽകുന്നത് അല്ലേ ഉചിതം? പ്രോട്ടോക്കോൾ നടത്താൻ ഈ പ്രചരണം വേണ്ടല്ലോ? കോവിഡ് ബാധിച്ചു മരിച്ചുവെന്നത് ഒരു ബാധ്യതയാക്കരുത്. ബാധയുമാക്കരുത്. മരിച്ചവർക്കും അവരുടെ കുടുംബത്തിനും സ്വകാര്യത നൽകുക. അവരുടെ പക്ഷത്ത് നിന്ന് കൂടി ചിന്തിക്കണം. കൂടുതൽ stigma നൽകരുത്.. പ്ലീസ്.