മൂന്നാര്‍: മൂന്നാറിലെ രാജമലയില്‍ ഉണ്ടായത് വന്‍ ദുരന്തം. പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ മണ്ണിടിച്ചില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തി. ഇതില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മണ്ണിനടിയില്‍ നിന്നും കണ്ടെത്തിയവരെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളിലെക്കാണ് മണ്ണിടിഞ്ഞ് വീണത്.
പെട്ടിമുടി സെറ്റില്‍മെന്റിലെ നാല് ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. ലയങ്ങളിലായി 80 പേരോളമാണ് ഉണ്ടായിരുന്നത്. ഇതില്‍ 60 ഓളം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. പുറം ലോകവുമായി ബന്ധപ്പെടുന്ന പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ താമസമെടുതത്തു. മൂന്നാര്‍രാജമല റോഡിലെ പെരിയവര പാലം ഒലിച്ചു പോയതാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
പ്രദേശത്തെ ആശയ വിനിമയ സംവിധാനങ്ങള്‍ എല്ലാം തകര്‍ന്നിരിക്കുകയാണ്. പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ മൂന്നാര്‍ ടൗണില്‍ എത്തേണ്ട അവസ്ഥയാണുള്ളത്.
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. ഉഷ്ണതരംഗ…
തിരുവനന്തപുരം: മേയറിന്റെ റോഡ് ഷോ, കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയെന്ന്…
മലയാളികൾ ഇന്നും കൊണ്ടാടുന്ന ഗാനങ്ങളായ മീശ മാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ…’, ‘അട്ടക്കടി പൊട്ടക്കുളം…’ തുടങ്ങിയ രംഗങ്ങളിൽ അത്രത്തോളം സന്തോഷവാനായ ദിലീപ്…
ആചാരാനുഷ്ട്ങ്ങളില്ലാതെ വെറും ഭക്ഷണം മാത്രമാണ് ഹിന്ദു വിവാഹങ്ങളാണെന്നു കരുതിയാൽ തെറ്റി ഹിന്ദു വിവാഹം പാട്ടും നൃത്തവും ഭക്ഷണവുമാണെന്ന് കരുതരുത്. കൃത്യമായ…
ചെന്നൈ : പൂച്ചകളെ പിടികൂടി ചാക്കിലാക്കി ബിരിയാണി കടകൾക്ക് നൽകുന്നതായി വിവരം. ചെന്നെയിലെ മൃഗസ്നേഹിയായ ജോഷ്വയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.…
മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ്…