പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തെ ഒന്നാകെ സങ്കട കടലില്‍ ആഴ്ത്തിയിരിക്കുകയാണ് മലയാളി യുവാവിന്റെ അകാല മരണം. കടലില്‍ നീന്താന്‍ ഇറങ്ങവെ മരണം പതിയിരിക്കുന്ന വിവരം കെവിന്‍ എന്ന യുവാവ് അറിഞ്ഞിരുന്നില്ല. തിരമാലകളുടെ ആഴത്തിലേക്ക് കെവിന്‍ പോയപ്പോള്‍ നഷ്ടമായത് നല്ല് മനസിനുടമയായ ഒരു യുവാവിന്റെ ജീവനാണ്.
പര്‍ത്ത് ജൂണ്ടലപ് എഡ്വികൊവാന്‍ യൂണിവേഴ്‌സിറ്റിയിലെ (ഇ.സി.യു) വിദ്യാര്‍ഥിയും ആലുവ ഈസ്റ്റ് കടുങ്ങല്ലൂര്‍ കരിയാട്ടി കുര്യന്‍-സെലിന്‍ ദമ്പതികളുടെ മകനുമായ കെവിന്‍ ആണ് മരിച്ചത്. 33 വയസായിരുന്നു. സുഹൃത്തിനൊപ്പം കടലില്‍ നീന്താന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തിനടുത്തുള്ള കൂജി ബീച്ചില്‍ ഇന്നലെ ഉച്ചയോടെയാണ് കെവിന്‍ മലയാളിയായ മറ്റൊരു സുഹൃത്തിനൊപ്പം നീന്താന്‍ ഇറങ്ങിയത്. ഇതിനിടെ കെവിന്‍ കടലില്‍ മുങ്ങി താഴുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചു. ഉടന്‍ തന്നെ ഫിയോന സ്റ്റാന്‍ലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
യൂ എ ഇയില്‍ ആയിരുന്ന കെവിന്‍ കഴിഞ്ഞ ഒന്നര വര്‍ഷം മുന്‍പാണ് പെര്‍ത്തില്‍ പ്രോജട്റ്റ് മാനേജ്‌മെന്റ് കോഴ്‌സിനായി എത്തിയത്. പെര്‍ത്ത് സെന്റ ജോസഫ് പള്ളി ജൂണ്ടലപ് സെന്‍ട്രലില്‍ ഗായകനും വേദപാഠ അധ്യാപകനായിരുന്നു കെവിന്‍. നാട്ടില്‍ ആലുവ മംഗലപ്പുഴ സെന്റ ജോസഫ് സീറോ മലബാര്‍ ഇടവകാംഗമാണ്. ഭാര്യാ ഇരിങ്ങാലക്കുട ചിറയത്ത് അമുല്യാ നാട്ടിലാണ്. നാല് വയസുള്ള കെന്‍ കെവിന്‍ മകനാണ്.
കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…
തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…
തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…
ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…
തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…
പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…