ജലന്ധർ : പെൺകുട്ടികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി യുവാവിന്റെ പരാതി. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം . കാറിലെത്തിയ 22 വയസ് പ്രായമുള്ള നാലു യുവതികൾ ചേർന്ന് ഫാക്‌ടറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി . ഫാക്‌ടറിയിൽ നിന്ന് എല്ലാദിവസത്തെയും പോലെ വീട്ടിലേക്ക് പോകുന്നതിനിടെ കപൂർത്തല റോഡിൽ വച്ച് വെള്ള നിറത്തിലുള്ള കാർ മുന്നിൽ വന്നു നിന്നു.
നാല് പെൺകുട്ടികളാണ് കാറിൽ ഇരുന്നത്. ഇതിനിടയിൽ ഒരു പെൺകുട്ടി സ്ലിപ്പ് എടുത്ത് വിലാസം ചോദിച്ചു. സ്ലിപ്പിലെ വിലാസം നോക്കുന്നതിനിടയിൽ, പെൺകുട്ടികൾ കണ്ണിൽ മയക്കുപൊടി ഇടുകയായിരുന്നു- യുവാവ് നൽകിയ പരാതിയിൽ പറയുന്നു.
ഇതോടെ ബോധം നഷ്ട്ടമായി. കണ്ണ് തുറക്കുമ്പോൾ കൈകൾ പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു. നാലുപേരും ചേർന്ന് കാറിൽ കയറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി . ബലമായി മയക്കുമരുന്ന് നൽകി. ഈ സമയം പെൺകുട്ടികളും മദ്യപിച്ചിരുന്നതായും യുവാവ് പറയുന്നു .
നാലു യുവതികളും തന്നെ പീഡിപ്പിക്കുകയും, രാത്രി മൂന്ന് മണിയോടെ വിട്ടയയ്ക്കുകയും ചെയ്തു.
വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നുമാണ് പീഡനത്തിനിരയായ യുവാവ് പറയുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ സൃഷ്ടിക്കാനാണ്…
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…
കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…
ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…
തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…
പയ്യന്നൂർ∙ കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെ(36)യാണ് മരിച്ചനിലയില്‍ കണ്ടത്.…