തിരുവനന്തപുരം. നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് മുന്‍മന്ത്രി സജി ചെറിയാന്‍. വിധിയില്‍ സന്തോഷമുണ്ടെന്നും തന്റെ ഊഴവും ഭാവിയും പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രസംഗത്തിലൂടെ ഭരണഘടനയെ അപമാനിച്ചെന്നാരോപിച്ചാണ് സജി ചെറിയാന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നു ഹര്‍ജി നല്‍കിയത്. സജി ചെറിയാന്‍ വൈകാതെ സംസ്ഥാന മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ സാധ്യതയേറി.
അദ്ദേഹം ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മനഃപൂര്‍വം പ്രസംഗിച്ചിട്ടില്ലെന്നു വ്യക്തമാക്കി പോലീസ് കേസ് അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം സജിയുടെ തിരിച്ചുവരവ് പരിഗണിക്കുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സജിക്കു പച്ചക്കൊടി കാട്ടുമോ എന്നു വ്യക്തമല്ല. തീരുമാനം നീട്ടിക്കൊണ്ടുപോകാന്‍ ഇടയില്ലെന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നു.
ധാര്‍മികതയുടെ പേരിലായിരുന്നു രാജിയെന്ന് സജിക്കായി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടി. പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പ്രാദേശിക സമ്മേളനത്തില്‍ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി നടത്തിയെന്നു പാര്‍ട്ടികൂടി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവര്‍ഷം ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്.
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി.…
ക്രിക്കറ്റ് കളിക്കുന്നതിനിടെ ജനനേന്ദ്രിയത്തില്‍ പന്തുതട്ടി പതിനൊന്നുകാരന് ദാരുണാന്ത്യം. കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കവെ ശൗര്യ എന്ന കുട്ടിയാണ് ജനനേന്ദ്രിയത്തില്‍ പന്തുതട്ടി മരിച്ചത്.…
തിരുവനന്തപുരം : ഉഷ്ണത്തിന് നേരിയ ആശ്വസമേകാൻ മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച മലപ്പുറത്തും വയനാടും വെള്ളിയാഴ്ച ഇടുക്കിയിലും യെല്ലോ…
മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിൻറെയും 45-ാം വിവാഹ വാർഷികമാണിന്ന് . വിവാഹ വാർഷികത്തിൽ, ഇവരുടെ മകനും നടനുമായ…
ജമ്മു : പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20…
നിവിന്‍ പോളി നായകനായി കുറച്ച് ദിവസം മുമ്പ് പുറത്തെത്തിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. പിന്നാലെ സിനിമയ്ക്ക് എതിരായ കോപ്പിയടി…