പി.ടിയുടെ നിഴലായി എല്ലാ സമയത്തും നിന്നയാളാണ് ഭാര്യ ഉമ. എറണാകുളം മഹാരാജാസ് കോളെജിലടക്കം ഒരുകാലത്ത് പി.ടിയെക്കാൾ കെഎഎസ്‌യുവിന്റെ തീപ്പൊരി നേതാവായിരുന്നു അവർ. പി.ടിയുടെ ഭാര്യയായതിൽപ്പിന്നെ, വീടിന്റെ നായികയായി മാറിയ അവർ രാഷ്‌ട്രീയത്തിൽ നിന്നു മനഃപ്പൂർവം മാറി നിന്നു. പക്ഷേ, പി.ടിയെ തേടി വീട്ടിലെത്തുന്ന മുഴുവൻ സാധാരണക്കാരുടെയും അമ്മയായും സഹോദരിയായും സഹപ്രവർത്തകയായും അവർ ആവശ്യമായ ഇടപെടലുകൾ നടത്തിക്കൊണ്ടേയിരുന്നു.
പി.ടി. തോമസ് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ തന്നെയാണ് ഉമ ഇപ്പോൾ ഉപയോഗിക്കുന്നത്. നേതാക്കളെല്ലാം ഉമയുടെ ശബ്ദത്തിലൂടെ സ്വന്തം നേതാവിനെ തിരിച്ചറിയും. പി.ടിയെക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ തൃക്കാക്കരയിൽ ഉമാ തോമസ് വിജയിക്കുമെന്ന് അവരെല്ലാം ഏകസ്വരത്തിൽ പറയുന്നത്. എന്തിനാണ് പിണറായി വിജയൻ പി.ടി. തോമസിനെ ഇത്രയേറെ ഭയപ്പെട്ടത്? പിണറായി പറഞ്ഞ ഓരോ നുണയും അതിന്റെ കല്ലെടുത്തു കളഞ്ഞ് തെളിയിച്ചിട്ടുണ്ട് പി.ടി. തോമസ്.
തലശേരി കലാപകാലത്ത് മലബാറിലെ മുസ്ലിം പള്ളികൾക്കു വേണ്ടി കുഞ്ഞിരാമൻ എന്നൊരു സഖാവിനെ രക്തസാക്ഷിയാക്കിയ പാർട്ടിയാണു സിപിഎം എന്ന പിണറായിയുടെ തള്ളിനെ കൊയ്യോടെ പൊക്കിയത് പിടി തോമസായിരുന്നു. എന്നാൽ പിന്നീട് പിണറായി എന്നല്ല, സിപിഎമ്മിലെ ഒരു നേതാവും കുഞ്ഞിരാമൻ എന്നൊരാൾ തലശേരി കലാപത്തിലെ രക്തസാക്ഷിയാണെന്ന് തള്ളിയിട്ടില്ല. പി.ടി മരിച്ചതോടെ ഇനിയൊന്നും പേടിക്കാനില്ല എന്ന സൗഭാഗ്യം സ്വപ്നം കണ്ട പിണറായിക്ക്, തൃക്കാക്കരയിൽ നിന്ന് ഉമാ തോമസ് വിജയിക്കുന്നത് സഹിക്കാവുന്നതിനപ്പുറമാണ്.