സീതത്തോട് : കടുവയെ ഭയന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ചിറ്റാര്‍-കാരികയത്ത് മേഖലയിലെ ജനങ്ങൾ. ചെന്നുപെട്ട കാരികയം പതാലില്‍ സോമരാജന് ഇത് രണ്ടാംജന്മമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ വീടിന് പുറത്തുള്ള ശുചിമുറിയില്‍ പോയി മടങ്ങി വീട്ടിലേക്ക് വരുമ്പോഴാണ് വീടിന്റെ തിണ്ണയില്‍ കിടന്ന കടുവയുടെ മുമ്പില്‍ ഇദ്ദേഹം ചെന്നുപെടുന്നത്. കടുവയെ കണ്ട് ഭയന്ന ഇദ്ദേഹം അലറി വിളിച്ചു ഒച്ചകേട്ട കടുവ ഓടിപ്പോയതിനാൽ അദ്ദേഹത്തിന് ജീവൻ തിരികെക്കിട്ടി.
കര്‍ഷകരും, സാധാരണ ജനങ്ങളുമാണ് കാരികയം, മുതലവാരം, പടയനിപ്പാറ മേഖലകളെല്ലാം താമസിക്കുന്നത്.
ഇതാദ്യമായാണ് കടുവ ഈ മേഖലയിൽ ഇറങ്ങുന്നത്. സംഭവ സ്ഥലത്ത് എത്തിയ വനപാലകരും വന്നത് കടുവയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ കാല്‍പ്പാടുകളും അവര്‍ കണ്ടെത്തി. മണിയാര്‍ പോലീസ് ക്യാമ്പിന് സമീപത്ത് രണ്ട് മാസം മുമ്പ് രണ്ട് തവണ കടുവയെ കണ്ടിരുന്നു.
എന്നാൽ കടുവയെ കണ്ടെത്താനാകാത്തതോടെ ജനങ്ങൾ ആശങ്കയിലാണ്. ഒരാഴ്ച ടാപ്പിങ് ജോലികള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടുവയുടെയും, പുലിയുടെയും സാന്നിധ്യം മലയോര മേഖലയിലെ പല സ്ഥലങ്ങളിലും പ്രകടമാണ്. ഇതോടെ പകൽ സമയങ്ങളിൽ പോലും കൃഷിയിടങ്ങളിൽ പോകാൻ ഭയക്കുന്നു.
കൊല്ലത്ത് ബാർ സ്ഥാപിക്കാൻ ക്ഷേത്രം പൊളിച്ച് മാറ്റി എന്ന് വിശ്വാസികളും നാട്ടുകാരും. കൊല്ലത്തേ ഒരു പ്രമുഖ സ്റ്റാർ ഹോട്ടൽ സ്ഥാപിക്കാൻ…
തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് സുരേഷ് ഗോപി. തൃശൂരിന്റെ മനസുനിറഞ്ഞ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ…
കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…
തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…
തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…
ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…