Home crime അവിഹിത ബന്ധത്തിന് തടസ്സം നിന്നു, ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഭാര്യയുടെ ക്വട്ടേഷന്‍

അവിഹിത ബന്ധത്തിന് തടസ്സം നിന്നു, ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഭാര്യയുടെ ക്വട്ടേഷന്‍

ഇന്നത്തെ കാലത്ത് അവിഹിത ബന്ധങ്ങള്‍ എന്ന് പറഞ്ഞാല്‍ അത്ര അത്ഭുതമോ ഞെട്ടലോ ഒന്നുമില്ല. കാരണം ദിനം പ്രതി പല സംഭവങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഉറ്റവരെ പോലും ഉപേക്ഷിച്ച് കമിതാക്കള്‍ക്ക് ഒപ്പം പോകുന്നവരുമുണ്ട്. ബന്ധങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് ആരാണോ അവരെ ഇല്ലാതാക്കാന്‍ വരെ പലരും ഇന്ന് തുനിയുന്നുണ്ട്. കാസര്‍കോട് ആല്‍ബിന്‍ എന്ന 22 കാരന്‍ തന്റെ മാതാപിതാക്കളെയും അനുജത്തിയെയും ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതിന്റെ കാരണങ്ങളില്‍ ഒന്ന് തന്റെ ബന്ധത്തിന് വീട്ടുകാര്‍ തടസം നിനന്താണ്.

വിവാഹിതയായ സ്ത്രീയുടെ അവിഹിത ബന്ധം ഭര്‍ത്താവ് കണ്ട് പിടിക്കുകയും വിലക്കുകയും ചെയ്തതോടെ എടുത്ത തീരുമാനാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സ്വന്തം ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താനായിരുന്നു യുവതി ശ്രമിച്ചത്. അവിഹിത ബന്ധത്തിന് ഭര്‍ത്താവ് എതിര് നിന്നതോടെയാണ് യുവതി ഈ കടുത്ത തീരുമാനം എടുത്തത്. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

വടശ്ശേരി കേശവതിരുപ്പാപുരം സ്വദേശിയും ഫോട്ടോഗ്രഫറുമായ ഗണേശിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഗണേശിന്റെ ഭാര്യ 35കാരിയായ ഗായത്രി, നെയ്യൂര്‍ സ്വദേശി കരുണാകരന്‍ എനന് 46കാരന്‍, കുരുന്തന്‍കോട് സ്വദേശ് വിജയകുമാര്‍ എന്ന 45കാരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രിയില്‍ ഭാര്യയും കുഞ്ഞുമൊത്ത് കിടപ്പുമുറിയില്‍ ഉറങ്ങി കിടന്ന ഗണേശിന് വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ രണ്ട് അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നു.

ഗണേശ് നിലവിളിച്ചപ്പോള്‍ അക്രമി സംഘം ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്ക് പറ്റിയ ഗണേശിന് ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗണേശ് വടശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗണേശിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത് ഭാര്യയുടെ നിര്‍ദേശപ്രകാരമാണെന്ന് പോലീസ് കണ്ടെത്തി. കാമുകനുമായുള്ള അവിഹിത ബന്ധത്തിന് തടസ്സം നിന്ന ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ കൊലപ്പെടുത്താന്‍ ശ്രമിക്കുക ആയിരുന്നു എന്ന് ഗായത്രി പോലീസില്‍ മൊഴി നല്‍കി.