വീട് കുത്തിത്തുറന്ന്  സ്വർണ്ണവും പണവും കവർന്നു, 3 പേർ പിടിയിൽ

തലശ്ശേരി : പാലയാട് ചിറക്കുനി മാണിയത്ത് സ്കൂളിനടുത്ത റിട്ട.ഹെൽത്ത്  ഇൻസ്പക്ടർ പി.കെ.സതീശന്റെ വന്ദനം വീട് കുത്തിത്തുറന്ന്  സ്വർണ്ണവും പണവും കവർന്ന കേസിൽ 3 പേർ പിടിയിൽ . സംഭവത്തിന്റെ  മുഖ്യ സൂത്രധാരൻ വടകര മുട്ടുങ്ങലിൽ താമസിക്കുന്ന നംഗ്യാർ കുട്ടിക്കുനിയിൽ എൻ കെ. മണി 40, തഞ്ചാവൂർ ഗാന്ധിനഗർ കോളനിയിലെ സെംഗിപ്പെട്ടിയിൽ മുത്തു 32, തഞ്ചാവൂർ വള്ളൂർ പെരിയ നഗറിലെ ആർ. വിജയൻ  35 എന്നിവരാണ് അറസ്റ്റിലായത്.

മോഷണത്തിൻ്റെസൂത്രധാരൻ എൻ കെ. മണിയെ തലശ്ശേരി എഎസ്പിയുടെ പ്രതേക സ്ക്വാഡാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് രണ്ട് രണ്ട് പേർ കൊയ്ലാണ്ടി ഭാഗത്ത് ഉണ്ടെന്ന്  വിവരത്തിൻ്റെ അടിസ്വാനത്തിൽ കൊയിലാണ്ടി പോലീസിന് കൈമാറി ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊയ്ലാണ്ടി,പള്ളൂർ തുടങ്ങിയസ്ഥലങ്ങളിലെ മോഷണത്തിന് പിന്നിൽ ഇതെ സംഘമാണെന്ന് പോലീസ് പറഞ്ഞു.ഇവരിൽ നിന്ന് കൊയിലാണ്ടി മോഷണകേസുമായി ബന്ധപ്പെട്ട സ്വർണ്ണവും കണ്ടെടുത്തു.

ഇക്കഴിഞ്ഞ 16 നായിരുന്നുചിറക്കുനി മാണിയത്ത് സ്കൂളിനടുത്തെ റിട്ട.ഹെൽത്ത്  ഇൻസ്പക്ടർ പി.കെ.സതീശന്റെ വീട് കുത്തി തുറന്ന് 5 പവൻ സ്വർണവും അയ്യായിരുരൂപയും കവർന്നത്.പാലയാട് മൃഗാശുപത്രിക്കടുത്ത തച്ചന വയൽ പറമ്പിലെ ഷാജിയുടെ ഇരു ചക്ര വാഹനവും കവർന്നു. ബൈക്ക് പിന്നീട് എരഞ്ഞോളി കണ്ടിക്കൽ  ബൈപാസിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ധർമ്മടം എസ്.ഐ.സജിത്തിന്റെ നേതൃത്വത്തിലായിരുന്നു കേസിൻ്റെ  അന്വേഷണം.