പ്രയഗ്‌രാജ്. വ്യക്തമായ ആസൂത്രണത്തോടെയാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. പ്രതികളായ ലവ്‌ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവര്‍ വ്യാജ പ്രസ്സ് ഐഡി ഉപയോഗിച്ചാണ് സ്ഥലത്ത് എത്തിയതെന്നും ഇവരുടെ കൈവശം ക്യാമറയും മൈക്കും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. അതിഖ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പ്രതികള്‍ തോക്ക് എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
പ്രതികള്‍ നഗരത്തിലെ ലോഡ്ജില്‍ വ്യാഴാഴ്ച തന്നെ എത്തിയിരുന്നതായി പോലീസ് പറയുന്നു. നഗരത്തിലെ ലോഡ്ജിലാണ് മുന്ന് പേരും താമസിച്ചത്. ലോഡ്ജിലെ മാനേജരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ അതിഖിനെയും സഹോദരനെയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന സമയം നോക്കിയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്.
ശനിയാഴ്ച രാവിലെ മുതല്‍ പ്രതികല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അതിഖിനെ പിന്തുടരുന്നതായിട്ടാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ യുപി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം…
പെരുമാതുറ : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ (64)…
തിരുവനന്തപുരം : നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും കെഎസ്‌ആർടിസി ഡ്രൈവറും ഏറ്റുമുട്ടിയ സംഭവത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി…
മമ്മൂട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ട്രെന്‍റിംഗ് ആയിരിക്കുന്നത്. വെള്ള ടീഷർട്ടും നീല ജീൻസും അണിഞ്ഞ്…
കൊല്ലം : പാർട്ടി പ്രവർത്തകയ്ക്ക് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്ത് ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം.…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. മുസ്ലീം സമുദായത്തെ "കൂടുതൽ കുട്ടികളുള്ളവർ"…