ഹരിയാനയിലെ മതകലാപം, 3 ജില്ലകളിലെ മുസ്ളീങ്ങളുടെ ഐഡന്റിറ്റി ആവശ്യപ്പെട്ടു

ഹിന്ദു മത ഘോഷയാത്ര ഒരു പ്രകോപനവും ഇല്ലാതെ ആക്രമിച്ച് മത കലാപം ഉണ്ടാക്കിയ ഹരിയാനയിൽ അസാധാരണമായ നടപടികളിലേക്ക് പോലീസ് കടന്നിരിക്കുകയാണ്‌. ഹരിയാനയിലെ 3 ജില്ലകളിലായി 50 പഞ്ചായത്തിലെ മുസ്ളീം വ്യാപാരികൾക്ക് അവരുടെ ഐഡന്റിറ്റി വ്യക്തമാക്കാൻ ആവശ്യപ്പെട്ട് നിയമ നടപടികൾ തുടങ്ങി. മുസ്ളീം ആധിപത്യ ജില്ലകളായ രേവാരി, മഹേന്ദർഗഡ്, ജജ്ജാർ എന്നീ മൂന്ന് ജില്ലകളിലെ 50-ലധികം പഞ്ചായത്തുകൾ ഇപ്പോൾ പോലീസിന്റെയും ഇന്റലിജൻസിന്റെയും റഡാറിലാണുള്ളത്. 

ഇവിടുത്തേ മുസ്ളീം കുടിയേറ്റക്കാർ മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവർ ഉണ്ട്. കഴിഞ്ഞ ദിവസം ബംഗ്ളാദേശിൽ നിന്നും നുഴഞ്ഞ് കയറി ഹരിയാനയിൽ കോളനിയായി താമസിച്ച ആളുകളുടെ വീടുകൾ ഇടിച്ച് നിരത്തിയിരുന്നു. ഇവരെല്ലാം നുഴഞ്ഞുകയറ്റക്കാരായ മുസ്ളീങ്ങൾ ആയിരുന്നു. പാക്കിസ്ഥാൻ, മ്യാന്മർ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കുടിയേറ്റക്കാർ വൻ തോതിൽ ഹരിയാനയിലേക്ക് കുടിയേറി എന്നാണ്‌ പോലീസിന്റെ നിഗമനം. ഹരിയാന കലാപത്തിൽ പാക്കിസ്ഥാന്റെ പങ്കും അന്വേഷണ ഏജൻസികൾ കണ്ടെത്തുകയും അന്വേഷിക്കുകയും ചെയ്യുന്നു

ഈ പശ്ചാത്തലം എല്ലാം മുൻ നിർത്തിയാണ്‌ ഹരിയാനയിലെ 3 ജില്ലകളിൽ മുസ്ളീങ്ങളോട് ഐഡന്റിറ്റി വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് നോട്ടീസ് നല്കിയിരിക്കുന്നത്.പൗരത്വ നിയമവും പൗരത്വ രജിസ്റ്റർ നിയമങ്ങളും മുൻ നിർത്തികൂടിയാണ്‌ നിലവിലെ നടപടി. ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിലെ വകുപ്പുകൾ ഹരിയാനയിൽ പ്രയോഗിക്കാനും തീരുമാനിച്ചതായറിയുന്നു

രാജ്യത്ത് തന്നെ അസാധാരണമായതും ആദ്യത്തേതുമായ നടപടിയാണ്‌ ഇപ്പോൾ ഹരിയാനയയിൽ പോലീസ് നടപ്പാക്കുന്നത്. പൗരത്വം ഇല്ലാത്ത മുസ്ളീങ്ങളേ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ്‌. കലാപം ഉണ്ടാക്കിയ സ്ഥലത്തേ കാരണക്കാരേ ഒരാളേ പോലും ഒഴിവാക്കില്ലെന്നും വേട്ടയാടി നശിപ്പിക്കും എന്നും ഹരിയാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്

ജൂലായ് 31-ന് നുഹിലെ സംഘർഷത്തിനും തെക്കൻ ഹരിയാനയിലെ മറ്റ് ഭാഗങ്ങളിൽ വർഗീയ സംഘർഷത്തിനും ശേഷം മാത്രമാണ്‌ അനധികൃതരായ മുസ്ളീങ്ങളേ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയത്.ഗ്രാമങ്ങളിൽ താമസിക്കുന്ന മുസ്‌ലിംകൾ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ പോലീസിൽ സമർപ്പിക്കണമെന്നും സർപഞ്ചുകൾ ഒപ്പിട്ട കത്തിൽ പറയുന്നു.മൂന്നോ നാലോ തലമുറകളായി ജീവിക്കുന്ന ഏതാനും കുടുംബങ്ങൾ ഒഴികെ, മിക്ക ഗ്രാമങ്ങളിലും മത് മതക്കാർ ഒട്ടും ഇല്ല.ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും അനധികൃതമായതും രാജ്യ സുരക്ഷയേ ബാധിക്കുന്നതുമായ അന്യ രാജ്യക്കാരേ കണ്ടെത്തുകയാണ്‌ ലക്ഷ്യം എന്നും വിതരണം ചെയ്ത കത്തിൽ പറയുന്നു.

ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് മഹേന്ദർഗഡ്) സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മനോജ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.എല്ലാ പഞ്ചായത്തുകൾക്കും കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ബ്ലോക്ക് ഓഫീസിനോട് ആവശ്യപ്പെട്ടു.എന്തുകൊണ്ടാണ് കത്ത് നൽകിയതെന്ന് ചോദിച്ചപ്പോൾ, മഹേന്ദർഗഡിലെ സെയ്ദ്പൂർ സർപഞ്ച് പറഞ്ഞു,

ഇത്തരത്തിൽ ഒരു കത്ത് താൻ കാണുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്‌. ഒരു മതത്തേ ലക്ഷ്യം വയ്ച്ച് ആയതിനാൽ കത്ത് പിൻ വലിക്കാനും ആവശ്യപ്പെട്റ്റിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ്‌ പ്രാദേശിക അധികാരികൾ കത്ത് പുറത്ത് ഇറക്കിയത് എന്നും അന്വേഷിക്കുന്നുണ്ട്. നൂഹ് ഏറ്റുമുട്ടലാണ് ഏറ്റവും പുതിയ കാരണം.എന്നാൽ കഴിഞ്ഞ ജൂലൈയിൽ ഗ്രാമത്തിൽ നിരവധി മോഷണക്കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. “എല്ലാ നിർഭാഗ്യകരമായ സംഭവങ്ങളും സംഭവിക്കാൻ തുടങ്ങിയത് പുറത്തുനിന്നുള്ളവർ ഞങ്ങളുടെ ഗ്രാമങ്ങളിൽ പ്രവേശിക്കാൻ തുടങ്ങിയതിന് ശേഷമാണ്. നൂഹ് ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, ഞങ്ങൾ ഓഗസ്റ്റ് 1 നടത്തിയ പഞ്ചായത്ത് യോഗത്തിൽ സമാധാനം നിലനിർത്താൻ അവരെ ഞങ്ങളുടെ ഗ്രാമങ്ങളിലേക്ക് പുറമേ നിന്നുള്ള ആളുകളേ കയറ്റണ്ട എന്ന് തീരുമാനിച്ചിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു സമുദായത്തെ ഒറ്റപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് തന്റെ നിയമോപദേശകൻ പറഞ്ഞതിനെ തുടർന്നാണ് കത്ത് പിൻവലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്ങനെയാണ് കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതെന്ന് അറിയില്ലെന്നും ഞങ്ങൾ അത് പിൻവലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കത്ത് നൽകിയ ആദ്യത്തെ ഗ്രാമമാണ് സെയ്ദ്പൂർ, മറ്റുള്ളവർ അത് പിന്തുടർന്നു. “ഏകദേശം 35 എണ്ണം മഹേന്ദർഗഡിലെ അടാലി ബ്ലോക്കിൽ നിന്നും ബാക്കിയുള്ളവ ജജ്ജർ, റെവാരി എന്നിവിടങ്ങളിൽ നിന്നും നൽകിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. മറ്റൊരു ഗ്രാമമായ അയൽ ഗ്രാമമായ താജ്പൂർ നിവാസികൾക്കും കത്ത് നല്കിയിരുന്നു.ഇത് ഒരു പ്രതിരോധ നടപടിയാണ്, ഞാൻ ഒരു ദോഷവും കണ്ടില്ല… അദ്ദേഹം നൽകിയ കത്തിന്റെ കോപ്പി കാണിച്ച് ഗ്രാമവാസികൾ പറഞ്ഞു.