വയനാട് – ക്യാപിറ്റൽ ഓഫ് ഐ എസ്, കേന്ദ്ര ഐബി റിപ്പോർട്ടിൽ ഞടുക്കുന്ന വിവരങ്ങൾ

ക്രിസ്തീയ പുരോഹിതന്മാരേ അപകടത്തില്പെടുത്ത് കൊല്ലപ്പെടുത്താനും ക്രിസ്ത്യൻ പള്ളികൾ കേന്ദ്രീകരിച്ച് മത മൗലീകവാദികളുടെ ആക്രമണത്തിനും എതിരായി ജാഗ്രത മുന്നറിയിപ്പ് ഉണ്ട്. കാസയുടെ നേതാക്കളും ആർ എസ് എസ് / ബി ജെപി നേതാക്കളും ഐ എസ് മൊഡ്യൂളുകളുടെ ഹിറ്റ് ലിസ്റ്റിൽ ആണ്‌. കേരളത്തിൽ സമീപകാലത്ത് രൂപപ്പെട്ട ഹിന്ദു ക്രിസ്ത്യൻ മത സൗഹാർദ്ദം തകർക്കാനുള്ള നീക്കങ്ങളും ഉണ്ടാകാൻ സാധ്യത ചൂണ്ടിക്കാട്ടുന്നു. മണിപ്പൂർ മോഡൽ ആക്രമണം നടത്തിയ ശേഷം അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുകയോ കേരളത്തിൽ അസ്വസ്തത പടർത്തുകയോ ചെയ്യും എന്നും മുന്നറിയിപ്പ് തരുന്നു. കേരളത്തിലും വയനാട്ടിൽ പ്രത്യേകിച്ചും ഈ ലക്ഷ്യത്തോടെ പ്രവർത്തനം ആസൂത്രണം ചെയ്യുന്ന 22 സ്ലീപ്പർ സെല്ലുകൾ ഐ ബി നിരീക്ഷണത്തിലാണ്.

ഐ ബി റിപോർട്ടിന്റെ വിശദ വിവരങ്ങൾ 18 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള ഹിന്ദു ചാനലായ എൻ എം എഫ് ന്യൂസ് പുറത്ത് വിട്ടിരിക്കുകയാണ്‌. ഇതിൽ ബയനാട്ടിലെ ഇസ്ളാമിക തീവ്രവാദ മൊഡ്യൂളുകൾ എടുത്തു പറയുന്നുണ്ട്. ദേശീയ തലത്തിൽ ചർച്ചയായിട്ടും കേരളത്തിലെ മാധ്യമങ്ങൾ ഇക്കാര്യത്തിൽ തികഞ്ഞ നിശബ്ദത പാലിക്കുന്നു.

എൻ എം എഫ് ആഭ്യന്തര സുരക്ഷാ റിപ്പോർട്ടർ പങ്കജ് പ്രസൂനാണ് ഇക്കാര്യം വിശദമായി റിപ്പോർട്ട് ചെയ്യുന്നത്. വയനാട്ടിലെ ഐ എസ് മൊഡ്യൂളുകളുടെ വിവരങ്ങൾ: ഹിന്ദു ചാനൽ റിപോർട്ട് ചെയ്തത് ഇങ്ങിനെ.വയനാട് ജില്ലയിലെ നാല് ഇസ്ലാമിക കോളനികളിൽ തീവ്ര ഇസ്ലാമിക നിയമങ്ങൾ പ്രകാരമുള്ള ജീവിത ചര്യയും പരിശീലനങ്ങളും നടക്കുന്നുണ്ട് എന്ന് ഹിന്ദി ചാനൽ ഐ ബി റിപോർട്ട് ഉദ്ധരിച്ച് പറയുന്നു.വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടി മതിൽ കെട്ടി തിരിച്ചു സ്ഥാപിച്ചിട്ടുള്ള ഈ കോളനികളിൽ പുറത്തു നിന്നുള്ളവർക്ക് പ്രവേശനമില്ല എന്നും വയനാട്ടിൽ അതും രാഹുൽ ഗാന്ധിയുടെ മണ്ഢലം എന്ന ദേശീയ ശ്രദ്ധ നേടിയ സ്ഥലത്താണിതെന്നും റിപോർട്ടിലുണ്ട്.

കേന്ദ്ര ഐബിയുടെ ഏജന്റുമാർ വയനാട്ടിൽ മാസങ്ങളോളം വേഷം മാറി താമസിച്ചിരുന്നു. ഇവർ ഐ ബിയുടെ അണ്ടർ കവർ ഏജന്റുമാർ ആയിരുന്നു. ഇവരാണ്‌ വയനാട്ടിൽ വലരുന്ന ഐ എസ് തീവ്രവാദം ഇപ്പോൾ റിപോർട്ടായി കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിനു നല്കിയത്. ഐ ബി അണ്ടർ കവർ ഏജൻ്റുമാർ മാസങ്ങളോളം വയനാട് ജില്ലയിലെ മേപ്പാടി, കമ്പളക്കാട്, പടിഞ്ഞാറത്തറ , പിണങ്ങോട് തുടങ്ങിയ സ്ഥലങ്ങളിൽ മാസങ്ങളോളം ആണ്‌ രഹസ്യ നിരീക്ഷണം നടത്തിയത്.

കേന്ദ്ര ഐ ബി അമിത്ഷായ്ക്ക് നല്കിയ റിപോർട്ടിന്റെ തലക്കെട്ട് തന്നെ വയനാട് – ക്യാപിറ്റൽ ഓഫ് ഐ എസ് എന്നാണ്‌. കേരളത്തിലെ മൊഡ്യൂളുകൾ തകർക്കാൻ ഓപ്പറേഷൻ ആവശ്യമാണെന്നും ഗ്രാമങ്ങളിൽ ചില കോളനികൾ ഉണ്ടാക്കി മത വിഭാഗീയ ധ്രുവീകരണം നടന്ന് കഴിഞ്ഞു എന്നും പറയുന്നു. വയനാട് – ക്യാപിറ്റൽ ഓഫ് ഐ എസ് എന്നുള്ള റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചതോടെ വയനാട്ടിലെ ഐ എസ് മൊഡ്യൂളുകൾ ആകെ അങ്കലാപ്പിലാണ്‌. സ്റ്റേറ്റ് പോലീസിലെ ചില ആളുകൾക്ക് ഇത് കൃത്യമായറിയാം. എന്നാൽ ഇത് അവർ എന്തുകൊണ്ട് മറച്ച് വയ്ച്ചു എന്നും ഡി ജി പിക്ക് റിപോർട്ട് ചെയ്തിരുന്നുവോ എന്നും വ്യക്തമല്ല. കഴിഞ്ഞ 17നാണ്‌ കേന്ദ്ര ഐബിയുടെ റിപോർട്ടിൽ വയനാടിനെ പരാമർശിക്കുന്നത് ആദ്യം കർമ്മ ന്യൂസ് റിപോർട്ട് ചെയ്തത്.

തുടർന്ന് 2 ദിവസം കഴിഞ്ഞ് ദേശീയ ഹിന്ദി ചാനൽ ഇത് വിശദമായി വീണ്ടും രേഖകൾ സഹിതം റിപോർട്ട് ചെയ്തു.ഐ എസ് കേരളത്തിലെ ക്രിസ്ത്യൻ വിഭാഗക്കാരെ മതം മാറ്റാനും മതനേതാക്കൾക്കെതിരെ ഉപജാപം നടത്താനും പദ്ധതികൾ നടപ്പാക്കിയതായി ഐബി നേരത്തേ നൽകിയ റിപ്പോർട്ടുകളിൽ തെളിവുകൾ സഹിതം വ്യക്തമാക്കിയിരുന്നു. പ്രമുഖ ബിഷപ്പിനെതിരെ കന്യാസ്ത്രീകളെ സമരത്തിനിറക്കാൻ ഐഎസ് സാമ്പത്തിക സഹായത്തോടെ വിജയകരമായി പ്രചരണം നടത്തി. ചില മാധ്യമ പ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും മുൻ നിർത്തിയായിരുന്നു സമരം ആസൂത്രണം ചെയ്തത്.

പി എഫ് ഐ നിരോധനത്തോടെ ഉൾവലിഞ്ഞ ഐ എസ് സ്ലീപ്പർ സെല്ലുകൾ അക്രമാസക്തമായ മാർഗത്തിലേക്ക് നീങ്ങാനുള്ള തയാറെടുപ്പിലാണ്. കേരളത്തിൽ പതിയിരുന്ന് പദ്ധതികൾ തയ്യാറാക്കി രാജ്യത്തിന്റെ മറ്റ് ഭാഗത്ത് ആക്രമണം നടത്താനും ഐ എസ് മൊഡ്യൂളുകൾ ലക്ഷ്യം ഇടുന്നു.