ചെന്നൈ: കാമുകിയെ കാണാന്‍ രാത്രി എത്തിയതിന് നാട്ടുകാര്‍ പിടികൂടി മര്‍ദിച്ച കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി. ശിവഗംഗ ജില്ലയിലാണ് സംഭവം. മുരുകാനന്ദത്തിന്റെ മകന്‍ ജീവസൂര്യ(18)യെയാണ് മരിച്ചത്. കാമുകിയുടെ വീടിന് സമീപം ജീവസൂര്യയെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇതിൽ മനംനൊന്താണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രി വീട്ടില്‍നിന്ന് ബൈക്കില്‍ പുറത്തേക്കുപോയ ജീവസൂര്യ തിരികെ നടന്നാണ് വന്നത്. മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്നില്ല. മുഖത്ത് പരിക്കുകളുമുണ്ടായിരുന്നു. ഇതേക്കുറിച്ച് മാതാപിതാക്കള്‍ ചോദിച്ചിട്ടും മറുപടി പറയാതെ മുറിയിലേക്കു പോകുകയായിരുന്നു.
ജയസൂര്യ പുറത്തിറങ്ങാത്തത്തിൽ സംശയം തോന്നി മുറിയില്‍ കയറി നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസന്വേഷണത്തില്‍ സമീപഗ്രാമത്തിലുള്ള കാമുകിയെ കാണാനെത്തിയപ്പോള്‍ ചിലര്‍ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയുമായിരുന്നെന്ന് തെളിഞ്ഞു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.