സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി, എം എസ് രാജശ്രീക്ക് കസേര കൊടുത്തു

തിരുവനന്തപുരം. സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി സർക്കാർ പകരം വീട്ടി. സര്‍ക്കാരിന്റെ നയങ്ങള്‍ മുഖവിലയ്‌ക്കെടുക്കു ന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സിസയെ നീക്കം ചെയ്തിരിക്കുന്നത്.

മുന്‍ വി സി ഡോ. എം എസ് രാജശ്രീയെ ആണ് പകരം സർക്കാർ നിയമിച്ചിരി ക്കുന്നത്. ജേലിയില്‍ തിരികെ പ്രവേശിക്കാനുള്ള രാജശ്രീയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നിയമനം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ നൽകുന്ന വിശദീകരണം. സിസ തോമസിന്റെ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും ഇതില്‍ പറയുന്നു.

ഗവര്‍ണറാണ് ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തിരിക്കെ സിസ തോമസിനെ കെടിയു വിസിയായി താത്കാലിമായി നിയമിച്ചത്. ഈ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. സുപ്രീംകോടതി നിയമനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാജശ്രീക്ക് വി സി സ്ഥാനം നഷ്ടമായത്.

തുടര്‍ന്നാണ് സിസ തോമസിനെ ഗവര്‍ണര്‍ നിയമിക്കുന്നത്. താത്കാലിക സ്ഥാനത്ത് തുടരുന്ന സിസ തോമസ് തിരിച്ചെത്തുമ്പോള്‍ ഇതോടെ പിഴ കസേര ഇല്ലാതായി. സര്‍ക്കാരിന്റെ നയങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്ത കസേര അക്ഷരാർത്ഥത്തിൽ വലിച്ചിരിക്കുകയാണ് പിണറായി സർക്കാർ. പക തീർക്കൽ പ്രതികാര നടപടികളുടെ ചരിത്രത്തിൽ ഇത് കൂടി ഇനി എഴുതി ചേർക്കാം.