ആംബുലൻസ് ബൈക്കിലിടിച്ച് ഒരാൾ മരിച്ചു, അപകടത്തിൽ പരിക്കേറ്റ മകളും ചികിത്സയിൽ

തിരുവനന്തപുരം വെഞ്ഞാറമൂടിൽ അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. വെഞ്ഞാറമൂട് പാലവിള വീട്ടിൽ ഷിബു(45)വാണ് മരിച്ചത്. ഷിബുവിന്റെ മകൾ അലംകൃത(8) പരിക്കേറ്റ് ചികിത്സയിലാണ്. കട്ടപ്പനയിൽ നിന്ന് രോഗിയെ ഇറക്കിവന്നതായിരുന്നു ആംബുലൻസ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഷിബുവിനെയും മകളെയും ഉടൻ തന്നെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.

ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയ ബൈക്കിലാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് വന്നിടിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്.