ജോലിക്ക് പോകാതെ ഭർത്താവിനെ കബളിപ്പിച്ച് അഖി ഏട്ടനുമായി ടൂർ പോയ യുവതിയെ, കൊന്നു കെട്ടി തൂക്കി, പിന്നെ നിലത്തിട്ടു ചവിട്ടി കാമുകൻ

ഭർത്താവിനെ കബളിപ്പിച്ച് കാമുകനൊപ്പം കറങ്ങാൻ പോയ യുവതിയെ അതിദാരുണമായി കാമുകൻ വനത്തിൽ കൊന്നുതള്ളിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു. തൃശൂർ അങ്കമാലി പാറക്കടവ് സ്വദേശി ആതിര എന്ന 26 കാരിയെയാണ് ഇടുക്കി വെള്ളത്തൂവൽ സ്വദേശി അഖിൽ തൃശൂർ അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ കൊണ്ട് പോയി കൊന്നു തള്ളിയത്.

ഏപ്രിൽ ഇരുപത്തിയൊൻപതിന് കാണാതെയായ യുവതിയെ 6 ദിവസങ്ങൾക്ക് ശേഷം വെള്ളിയാഴ്ച തുമ്പൂർമുഴി വനത്തിൽ അഴുകിയ നിലയിലാണ് കണ്ടെത്തിയത് ആതിര ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് ആയിരുന്നു കൊലപ്പെടുത്തിയത്. തുടര്‍ന്ന് അതേ ഷാള്‍ ഉപയോഗിച്ച് ആതിരയെ പത്തുമിനിറ്റോളം മരത്തില്‍ കെട്ടിത്തൂക്കി, പിന്നാലെ നിലത്തിട്ട് കഴുത്തില്‍ ആഞ്ഞുചവിട്ടി. മരണം ഉറപ്പിക്കാനായിരുന്നു പ്രതി ഇതെല്ലാം ചെയ്തത്.

തുടർന്ന് മൃതദേഹം വലിച്ചിഴച്ച് പാറക്കെട്ടുകള്‍ക്കിടയില്‍ എത്തിച്ചു. കരിയിലകള്‍ കൊണ്ട് മൂടി സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. യാത്രയ്ക്കിടെ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ചാലക്കുടിപ്പുഴയില്‍ ഉപേക്ഷിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തുമ്പോൾ അഴുകിത്തുടങ്ങിയ മൃതദേഹം കാല്‍പ്പാദങ്ങള്‍ മാത്രം പുറത്തുകാണുന്നനിലയിലായിരുന്നു. തലയും ഉടല്‍ഭാഗവും കരിയിലകള്‍ കൊണ്ട് മൂടിയനിലയിലായിരുന്നു.

അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന അഖിൽ ഭാര്യയ്‌ക്കൊപ്പം അങ്കമാലിയിൽ ആണ് വാടകയ്‌ക്ക് താമസിച്ചു വന്നിരുന്നത്. ഇതിനിടയിലാണ് ഭർത്താവും മക്കളുമുള്ള ആതിരയും ഇതേ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് കയറുന്നത്. തുടർന്ന് 6 മാസത്തോളം ആയി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. പ്രണയത്തിനിടെയാണ് ആതിര പന്ത്രണ്ട് പവൻ അഖിലിന്പണയം വയ്ക്കാനായി നൽകിയത്. ആഭരണങ്ങൾ തിരിച്ചെടുത്തുതരണമെന്ന് ആതിര പല തവണ യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് തിരികെ കൊടുക്കാതിരിക്കാൻ കൂടിയാണ് ഇപ്പോൾ ഈ അരുംകൊല നടത്തിയത്.

വനത്തിനുള്ളിലേക്ക് ആതിരയെ ബലപ്രയോഗത്തിലൂടെയല്ല പ്രതി കൊണ്ടുവന്നത്. വാഹനം നിർത്തി എൺപത് കിലോമീറ്ററോളം മാറിയുള്ള വനപ്രദേശത്തേക്ക് ഇരുവരും നടന്ന് പോകുകയായിരുന്നുവെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളുമടക്കമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതിരപ്പിള്ളിയിലെത്തിയ അഖിലും ആതിരയും പ്രധാന റോഡില്‍ വാഹനം നിര്‍ത്തിയശേഷമാണ് തുമ്പൂര്‍മുഴി വനത്തിനുള്ളിലേക്ക് പോവുന്നത്. പ്രധാന റോഡില്‍നിന്ന് 800 മീറ്ററോളം അകലെയുള്ള സ്ഥലത്തേക്ക് ഇരുവരും ഒരുമിച്ച് നടന്നുപോവുകയായിരുന്നു. ആതിരയെ കാട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രതി ബലംപ്രയോഗമെന്നും നടത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

വനത്തിനുള്ളിലെത്തിയ ഇരുവരും ആദ്യം പാറക്കെട്ടുകള്‍ക്ക് സമീപം അല്പനേരം സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൊലപാതകം. ശനിയാഴ്ച രാവിലെ പതിവുപോലെ വീട്ടില്‍നിന്ന് ജോലിസ്ഥലത്തേക്ക് പോയതായിരുന്നു ആതിര. രാവിലെ ഭര്‍ത്താവാണ് ആതിരയെ കാലടി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടത്. എന്നാല്‍ ഇവിടെനിന്ന് ആതിര ജോലിചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയില്ലെന്ന് പിന്നീടാണ് വ്യക്തമായത്. അന്നേദിവസം മൊബൈല്‍ഫോണും കൊണ്ടുപോയിരുന്നില്ല. വൈകിട്ട് ഏറെസമയം കഴിഞ്ഞിട്ടും ആതിര തിരികെ വീട്ടില്‍ എത്താതിരുന്നതോടെയാണ് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിയുന്നത്.

ആതിരയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതോടെ അഖിലുമായുള്ള സൗഹൃദം പോലീസ് കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തിലെ ചോദ്യംചെയ്യലില്‍ ശനിയാഴ്ച ആതിരയെ കണ്ടിട്ടില്ലെന്നും തനിക്ക് ഒന്നും അറിയില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ആതിരയും അഖിലും കാറില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. ഇതോടെയാണ് പ്രതി കുറ്റംസമ്മതിക്കുന്നത്.

ശനിയാഴ്ച രാവിലെ ബസ് സ്റ്റാന്‍ഡില്‍നിന്ന് ആതിര പോയത് പെരുമ്പാവൂര്‍ വല്ലം ഭാഗത്തേക്കാണെന്നാണ് പോലീസ് പറയുന്നത്. വാടകയ്‌ക്കെടുത്ത കാറുമായി അഖില്‍ ഇവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും കാറില്‍ അതിരപ്പിള്ളിയിലേക്ക് പോയി. അന്നേദിവസം അഖിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇതെല്ലാം കൊലപാതകം ആസൂത്രിതമായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകളാണ്.

അതേസമയം, ആതിരയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഖില്‍ സാമൂഹികമാധ്യമങ്ങളിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ 11,000-ൽ ഏറെ ഫോളോവേഴ്‌സുള്ള ഇയാള്‍ നിരവധി റീല്‍സ് വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ‘അഖിയേട്ടന്‍’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത മിക്ക റീല്‍സും പ്രണയവുമായി ബന്ധപ്പെട്ടതായിരുന്നു.സ്ത്രീകളും പെണ്‍കുട്ടികളും അടക്കം നിരവധിപേരാണ് ഇയാളെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. സാമൂഹികമാധ്യമങ്ങള്‍ വഴി ഇയാള്‍ കൂടുതല്‍ പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ഇടുക്കി സ്വദേശിയായ ഇയാള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം അങ്കമാലിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഭര്‍ത്താവും രണ്ടുകുട്ടികളുടെ അമ്മയുമായ ആതിര, നാട്ടിലെ കൂട്ടായ്മകളിലെല്ലാം സജീവമായിരുന്നു. അഖിലുമായുള്ള സൗഹൃദത്തെക്കുറിച്ച് യുവതിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല.