എന്ത് കൊടുത്താലും വിശപ്പ് മാറാത്ത കോടതി, പ്രതിപക്ഷം പോലും മിണ്ടുന്നില്ല, നടിയെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മി പറയുന്നു bhagyalakshmi dileep case

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിച്ചതില്‍ അത്ഭുതമില്ലെന്ന് ഡബ്ബിം​ഗ് ആര്‍ട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി bhagyalakshmi. പ്രതിപക്ഷം കേസിനെ പറ്റി ഒരക്ഷരം മിണ്ടുന്നില്ലെന്നും ഭാ​ഗ്യലക്ഷ്മി ആരോപിച്ചു.അന്വേഷണ സംഘത്തിന് എവിടെ നിന്നും പിന്തുണയില്ല. ദീര്‍ഘനാളായി കേസിന് പിന്നാലെയാണ് അന്വേഷണ സംഘം. എന്നാല്‍ ധൈര്യമായി മുന്നോട്ട് പോവൂ എന്ന് പറയാന്‍ കോടതിയോ ഭരണപക്ഷമോ അന്വേഷണ സംഘത്തിനാെപ്പമില്ലെന്നും ഭാ​ഗ്യലക്ഷ്മി  പറഞ്ഞു. dileeps case

നിങ്ങള്‍ ധൈര്യമായി അന്വേഷണം മുന്നോട്ട് കൊണ്ട് പോവൂ എന്ന് പറയാന്‍ ആരും തന്നെ ഇല്ല. ഭരണപക്ഷമോ പ്രതിപക്ഷമോ കോടതിയോ ആരും അന്വേഷണ സംഘത്തോടൊപ്പം നില്‍ക്കുന്നില്ലെന്നും ഭാ​ഗ്യലക്ഷ്മി ആരോപിച്ചു. ‘എനിക്ക് ഇതില്‍ അത്ഭുതം തോന്നുന്നില്ല. കാരണം സഹായിക്കേണ്ട പ്രധാന ഭാ​ഗങ്ങളില്‍ നിന്നൊന്നും തന്നെ അന്വേഷണ ഉദ്യോ​ഗസ്ഥര്‍ക്ക് സഹായം കിട്ടുന്നില്ല. അത് കിട്ടാത്തിടത്തോളം എങ്ങനെയാണ് അവര്‍ അന്വേഷണവുമായി മുന്നോട്ട് പോവേണ്ടത്. കോടതിയാണെങ്കില്‍ എന്തെല്ലാം കൊണ്ട് കൊടുത്താലും വിശപ്പ് മാറുന്നില്ല. അടുത്തത് കൊണ്ട് വാ എന്ന് പറയുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥരെ സഹായിക്കാന്‍ ആരും ഇല്ല. നിഴലിനോട് യുദ്ധം ചെയ്യുന്നത് പോലെ അവരെത്ര കാലമാണ് ഇത് ചെയ്യുന്നത്. സമൂഹം മനസ്സിലാക്കേണ്ട കാര്യമാണിത്.

നമുക്കൊരു പ്രതിസന്ധി വരുമ്പോള്‍ നമുക്കൊപ്പം കോടതി പോലും നില്‍ക്കില്ല. പണമുള്ളവര്‍ മാത്രം കോടതിയിലേക്ക് വന്നാല്‍ മതിയെന്ന് ഒരു ബോര്‍ഡ് വെക്കുന്നത് നന്നായിരിക്കും,’ ഭാ​ഗ്യലക്ഷ്മി പറഞ്ഞു. പ്രതിപക്ഷം ഇതുവരെ ഇതിനെക്കുറിച്ച്‌ ഒരക്ഷരം അവര്‍ മിണ്ടിയിട്ടില്ല. കേസ് തളര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് ബാലചന്ദ്രകുമാറും സായ്ശങ്കറുമുള്‍പ്പെടെയുള്ളവര്‍ അതി ശക്തമായ തെളിവുകളുമായെത്തിയത്. അതൊന്നും പോരാ എന്ന് കോടതി പറയുന്നതിനിടയ്ക്കാണ് അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയത്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ അധിക കുറ്റപത്രം ഈ മാസം 30 ന് കോടതിയില്‍ സമര്‍പ്പിക്കാനാണ് ക്രെെം ബ്രാഞ്ച് തീരുമാനം. തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കില്ല. കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ പ്രതിയാവില്ല. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണവും നിര്‍ത്തും. ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാവുക.തുടരന്വേഷണത്തിന്റെ ഭാ​ഗമായി കാവ്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇത് അപൂര്‍ണമായിരുന്നു. പല ചോദ്യങ്ങള്‍ക്കും കാവ്യ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. കേസ് അട്ടിമറിക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന ദിലീപിന്റെ അഭിഭാഷകരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രെെം ബ്രാഞ്ച് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.