നിഖിലിന് എല്ലാ സഹായങ്ങളും ചെയ്തു നൽകിയത് ബാബുജാൻ, പരാതി നൽകിയിട്ടും പാർട്ടിക്ക് അനക്കമില്ല, ചെമ്പട കായംകുളത്തിന്റെ പുതിയ പോസ്റ്റ് ചർച്ചയാകുന്നു

വ്യാജ ബിരുദം ഹാജരാക്കി ഉപരിപഠനത്തിന് കടന്ന എസ്എഫ്ഐ നേതാവ് നിഖിലിന് എല്ലാ സഹായങ്ങളും ചെയ്തു നൽകിയത് ബാബുജാനാണെന്ന് ആവർത്തിച്ച് ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് അക്കൗണ്ട്. കേരള സർവകലാശാലയിൽ നിന്ന് നിഖിലിന് തുല്യത സർട്ടിഫിക്കറ്റ് കൊടുത്തു. കോളേജ് മാനേജരെ ഭീഷണിപ്പെടുത്തി നിഖിലിന്റെ അഡ്മിഷൻ തരപ്പെടുത്തി. സിപിഐഎം പാർട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറി ആയി നിഖിലിനെ നിയോഗിച്ചത് ബാബുജാനാണെ പോസ്റ്റിൽ പറയുന്നു.

ഇന്നലെയാണ് കായംകുളത്തെ സിപിഐഎം നേതാക്കൾക്ക് ദിവസങ്ങളായി തലവേദന സൃഷ്ടിക്കുന്ന കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം മുതലായ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ സിപിഐഎം ഏരിയാ കമ്മിറ്റി ആലപ്പുഴ എസ്പിക്ക് പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റും ചെമ്പട കായംകുളം എന്ന അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.

നിഖിലിന്റെ മൊബൈൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോൺ ഉപേക്ഷിച്ചു എന്നാണ് നിഖിലിന്റെ മൊഴി. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല. ഫോൺ കണ്ടെത്തി പരിശോധിച്ചാൽ കേസിൽ ബാബുജാന്റെ പങ്ക് വ്യക്തമാകും. ഒരുപാട് അഴിമതി കഥകൾ തെളിയുമെന്ന് പോസ്റ്റിലുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

പ്രിയ സഖാക്കളെ,
ഞങ്ങൾ പറഞ്ഞതൊന്നും കള്ളമായിട്ടില്ല ഉപകാരങ്ങൾ സ്വീകരിക്കുന്നതായിരിക്കും നിങ്ങളെ സ്വന്തം ചെമ്പട കായംകുളം. ഏറെനാളിന് ശേഷമാണ് ഞങ്ങൾ വീണ്ടുംവരുന്നത്. കായംകുളത്തിന്റെ വിപ്ലവത്തിന്റെ കൂട്ട് ഞങ്ങൾ ഇല്ലാ കഥകൾ എഴുതിയിട്ടില്ല. ഞങ്ങൾ പറഞ്ഞതല്ല ഇവിടെ സത്യസന്ധമായി.. ഞങ്ങൾ പാർട്ടിയെ സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ കെ എച്ച് ന്റെയും mn ഇന്റെയും bk യുടെയും കൂട്ട് ഇല്ലാ കഥകൾ ഉണ്ടാക്കി പ്രസ്ഥാനത്തെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയവരല്ല നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് kh ആണ്…

ഈ മാന്യതയുടെ മുഖംമൂടി അണിഞ്ഞ kh എന്ന ആട്ടും തോൽ ഇട്ട ചെന്നായ പൊതുസമൂഹത്തിനു മുൻപിൽ ചെമ്പട കായംകുളം തുറന്നു കാട്ടുന്നു. കേരള യൂണിവേഴ്സിറ്റിയുടെ ഇക്വലൻസി സർട്ടിഫിക്കറ്റ് എങ്ങനെ തോമസിന് ലഭിച്ചു….? ഹിലാൽ ബാബു സാറിനെ ഭീഷണിപ്പെടുത്തി നിഖിലിന്റെ അഡ്മിഷൻ തരപ്പെടുത്തിയത് ആര്…? കായംകുളം സിപിഐഎം പാർട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറി ആയി നിഖിലിനെ നിയോഗിക്കാൻ khതന്നെയാണ് ഇന് ഇത്രേ ശുഷ്കാന്തി എന്തായിരുന്നു….?

ഇതെല്ലാം ചെയ്തിരിക്കുന്നത് Kh തന്നെയാണ്. എന്തിനു വേണ്ടിയാണ് ഈ ഞരമ്പുരോഗി ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല ഏരിയ കമ്മിറ്റിയായ സിപിഐഎം ഏരിയ കമ്മിറ്റിയെ നശിപ്പിക്കുന്നത്. നിഖിലിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഗുരുതര വീഴ്ചയാണ് കായംകുളം പോലീസിന് സംഭവിച്ചത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നിഖിൽ ഉപയോഗിച്ചിരുന്ന ഫോൺ. നിഖിലിന്റെ മൊഴി പ്രകാരം മാർക്കറ്റിലെ പാലത്തിന്റെ മുകളിൽ നിന്നും ഫോൺ വെള്ളത്തിലേക്ക് എറിഞ്ഞതാണ് മൂന്നു ദിവസത്തെ സിസി ക്യാമറ പരിശോധിച്ചിട്ടും നിഖിൽ പറഞ്ഞ സമയത്ത് നിഖിൽ ആ പ്രദേശത്ത് ചെന്നിട്ടില്ല ആരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ കള്ളന്റെ മൊഴി പോലീസ് അപ്പാടെ വിഴുങ്ങിയത്. ആരെയാണ് നിങ്ങൾ പൊട്ടരാക്കുന്നത്. ഇവിടെ ഏത് പിഞ്ചു കുട്ടികൾക്കും അറിയാം നിഖിലിന്റെ ആ ഫോൺ കിട്ടിയാൽ kh ഉം MN ഉം bk യും ലോക്കാണ് ഇവരുടെ സകല കള്ളത്തരങ്ങളും പുറത്തുവരും.

ഉന്നത രാഷ്ട്രീയ ബന്ധങ്ങളുടെ സ്വാധീനമാണ് വ്യാജ സർട്ടിഫിക്കറ്റ് കേസ് വഴി തെറ്റി പോകുന്നത്. ഇവിടെ സാധാരണക്കാരന്റെ മക്കൾ പഠിച്ചു പാസായി കോളേജുകളിൽ സീറ്റ് പോലും ലഭിക്കാതെ പ്രൈവറ്റായി പഠിക്കുമ്പോൾ. ഇവനെപ്പോലുള്ള നായിന്റെ മക്കൾ ഞങ്ങൾ നെഞ്ചോട് ചേർത്തു പിടിച്ച ഞങ്ങളുടെ പ്രസ്ഥാനത്തെയും വഞ്ചിച്ച് എത്രകാലം ഇതൊക്കെ ചെയ്യാം എന്ന് കരുതി. കാട്ടാള കെ എച്ച് നിന്നോട് ഈ പ്രസ്ഥാനം പൊറുക്കൂല്ല

നീ എത്ര കാലം പാർട്ടിയെ ചതിക്കും മിസ്റ്റർ kh. ഇനിയും ഉണ്ട് bk യുടെ വ്യാജ സർട്ടിഫിക്കറ്റ് ആണ്. HHYS കമ്പനിയിലെ സ്റ്റാഫ് ആയിരുന്നു ഇയാൾ മാസം സാലറി ഏറ്റുവാങ്ങുന്ന ആളായിരുന്നു. ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ പരിശോധിക്കാം. നിഖിൽ തോമസും, bk ഒക്കെ എപ്പോളാണ് ആലപ്പുഴ ജില്ലാ വിട്ടു പുറത്തു പോയിട്ടുള്ളത്. kh ആണ് bk യിക് എല്ലാ സഹായങ്ങളും യൂണിവേഴ്സിറ്റിയിൽ ചെയ്തുകൊടുത്തത്. ഈ വ്യാജൻനു എങ്ങനെ LLM ഇന്ന് കേരള ലോ അക്കാദമിയിൽ അഡ്മിഷൻ ലഭിച്ചു. ഇവിടുത്തെ സോഷ്യൽ മീഡിയയും പോലീസും രാഷ്ട്രീയക്കാരും ആരെയാണ് ഭയക്കുന്നത് ഈ കള്ളൻ kh നെയോ ഞങ്ങൾ അന്നേ പറഞ്ഞതാ kh ഉം ഓടക്കുഴൽ വിദ്വാൻ bk പെണ്ണ് പിടിയനും അമൂൽ ബേബി നിഖിലും കൂടെ ചേർന്ന് ഈ പ്രസ്ഥാനത്തെ നശിപ്പിക്കും എന്ന് ആരും അന്ന് ചെവികൊണ്ടില്ല.

Read Also: ‘കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം’ എഫ്ബി പേജുകള്‍ തലവേദനയാകുന്നു; നിഖില്‍ തോമസുമായി ബന്ധമെന്നും സംശയം; ഒടുവില്‍ പരാതി നല്‍കി സിപിഐഎം

കേരള പോലീസിനോട് ഒരു കാര്യം ഞങ്ങൾക്ക് വ്യക്തമാക്കാനുണ്ട് നിങ്ങൾക്ക് കാക്കി ഉടുപ്പിനോട് എന്തെങ്കിലും സ്നേഹം ഉണ്ടെങ്കിൽ പാവം ജയരാജ് sir ഇനെ മറക്കരുതേ. ഇപ്പോഴും ആ പാവത്തിന്റെ അമ്മ ആ കേസിന്റെ പരാതികളും ആയി കയറിയിറങ്ങാത്ത ഓഫീസുകളില്ല. Bk പോപ്പുലർ ഫ്രണ്ടിലായിരുന്ന സമയത്ത് അ പാവത്തിന്റെ വീടുകയറി ആക്രമിച്ച വെട്ടിപ്പരിക്കേൽപ്പിച്ച കേസ് ഇപ്പോൾ കിടപ്പുണ്ട് അതിൽ ഒരുവനാണ് ഈ bkഞങ്ങൾ പറഞ്ഞതൊന്നും തെറ്റിയിട്ടില്ല കാലം എന്നെങ്കിലും ഇതെല്ലാം തെളിയിക്കും.. ഒന്നുകൂടി പറഞ്ഞു നിർത്തുന്നു. നിഖിലിന്റെ ഫോൺ കണ്ടെത്താത്തതിന്റെ പ്രധാന കാരണം മറ്റൊരു കേസ് കൂടി തെളിയും. കായംകുളം വിപ്ലവം. ഇതിന്റെ പിതാവ് എഴുത്തച്ഛൻ kh ആണ്. ആസൂത്രകൻ നമ്മുടെ പ്രിയപ്പെട്ട ഓടക്കുഴൽ വിദ്വാൻ mn ആണ്, എഡിറ്റർ bk ആണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചു കൊണ്ടിരുന്നത് നിഖിൽ തോമസ് തന്റെ സ്വന്തം ഫോൺ ഉപയോഗിച്ചായിരുന്നു. ഇതു മാത്രമല്ല ഇവരുടെ സകല അഴിമതികളുടെയും രേഖകൾ ഫോണിൽ ഉണ്ട്കൂടുതലൊന്നും പറഞ്ഞു വലിച്ചു നീട്ടുന്നില്ല പാർട്ടിയാണ് ഞങ്ങൾക്കെല്ലാം പാർട്ടിയാണ് ഞങ്ങൾ ജീവൻ പാർട്ടിക്കുവേണ്ടി ഇവനെയൊക്കെ തെരുവിൽ കൈകാര്യം ചെയ്യാനും ഞങ്ങൾ തയ്യാറാണ് ഇതുകൊണ്ടൊന്നും തീർന്നിട്ടില്ല കൂടുതൽ വിവരങ്ങളുമായി ഞങ്ങൾ വരും.. സത്യസന്ധമായ അന്വേഷണം ആവശ്യമാണ് കായംകുളം പോലീസിനെ വിശ്വസിച്ചു കൊണ്ട് ഞങ്ങടെ പാർട്ടിയെ വിശ്വസിച്ചു കൊണ്ട് ഒരുകൂട്ടം തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാർ നിർത്തുന്നു. നിങ്ങളുടെ ഏറെ പ്രിയപ്പെട്ട ചെമ്പട കായംകുളം ❤❤❤